അമ്മയ്ക്ക് ചികിത്സാ സഹായം ആവശ്യപ്പെട്ടപ്പോള്‍ രണ്ട് അഭിപ്രായം ഉണ്ടായിരുന്നു, മൃതദേഹത്തിന് സരയു ഇരുന്നത് അല്ല എനിക്ക് പ്രശ്നം; കെപിഎസി ലളിതയുടെ മരണത്തിന് ശേഷം വന്ന വാര്‍ത്തയെ കുറിച്ച് സിദ്ധാര്‍ത്ഥ്!
മലയാളത്തിന്റെ പ്രിയപ്പെട്ട മഹാ നടിയും സംഗീത നാടക അക്കാദമി ചെയര്‍ പേഴ്സണുമായ കെപിഎസി ലളിതയുടെ വേർപാട് ഇന്നും ഉൾകൊള്ളാൻ സിനിമാലോകത്തിന് കഴിഞ്ഞിട്ടില്ല . സിനിമ പ്രേമികളെ ഒന്നടങ്കം സങ്കടപ്പെടിത്തികൊണ്ടുള്ള വിയോഗമായിരുന്നു അത് .
അമ്മയ്ക്ക് ചികിത്സാ സഹായം ആവശ്യപ്പെട്ടപ്പോള്‍ രണ്ട് അഭിപ്രായം ഉണ്ടായിരുന്നു;അമ്മയുടെ
മലയാള സിനിമയ്ക്ക് നികത്താന്‍ കഴിയാത്ത നഷ്ടങ്ങളിലൊന്നാണ് കെപിഎസി ലളിതയുടെത് . പകരം വയ്ക്കാന്‍ മലയാളത്തില്‍ ഇനി അത് പോലൊരു അമ്മയും ചേട്ടത്തിയും ഇല്ല. മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടത് മികച്ചൊരു അഭിനേത്രിയെ ആയിരുന്നുവെങ്കില്‍, സിദ്ധാര്‍ഥ് ഭരതന് നഷ്ടപ്പെട്ടത് തന്റെ അമ്മയെ ആണ്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും കൈ പിടിച്ച് നടന്ന അമ്മ. ആ അമ്മയ്ക്ക് നല്ല ചികിത്സ നല്‍കിയില്ല, അമ്മ മരിച്ചപ്പോള്‍ മൃതദേഹത്തിന് അടുത്തു പോലും ഇരുന്നില്ല എന്നൊക്കെയുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഫ്ളവേഴ്സ് ഒരു കോടിയില്‍ ശ്രീകണ്ഠന് നായരോട് സംസാരിക്കവെ അമ്മയെ കുറിച്ച് വന്ന വ്യാജ വാര്‍ത്തകളോട് താരപുത്രന് പ്രതികരിച്ചു.
അമ്മയ്ക്ക് ചികിത്സാ സഹായം ആവശ്യപ്പെട്ടപ്പോള്‍ രണ്ട് അഭിപ്രായം ഉണ്ടായിരുന്നു. സ്വന്തം വീട്ടിലെ അമ്മയെ പോലെയാണ് സ്നേഹിച്ചത് എന്ന് പറയുന്ന എന്റെ അമ്മയ്ക്ക് ചികിത്സാ സഹായം നല്‍കുന്നതിന് എന്തിനാണ് കേരളീയര്‍ അങ്ങനെ ചിന്തിയ്ക്കുന്നത്. അമ്മയുടെ ഒരായുസ് മുഴുവന്‍ സിനിമയ്ക്ക് വേണ്ടി നല്‍കിയതാണ് എന്നൊന്ന് ഓര്‍ത്താല്‍ പോരെ.
അച്ഛന് മരിക്കുമ്പോള്‍ അമ്മയ്ക്ക് അന്‍പത് വയസ്സ് കഴിഞ്ഞിരുന്നു. ഞാനും സഹോദരിയും ചെറിയ കുട്ടികളാണ്. വീടില്ല. എല്ലാം അമ്മ ഒറ്റ്ക്ക് കൈകാര്യം ചെയ്തു. ഞങ്ങളെ പഠിപ്പിച്ചു, വീട് വച്ചു, സഹോദരിയെ വിവാഹം കഴിപ്പിച്ച് അയച്ചു. ബാധ്യതകള്‍ ഒന്നും ചോദിച്ചാലും ഞങ്ങളോട് പറയുമായിരുന്നില്ല. എന്നിട്ടും എനിക്ക് കിട്ടുന്നതും ഞാന്‍ അമ്മയ്ക്ക് കൊടുത്തിരുന്നു. കടം വന്നത് എങ്ങിനെയാണെന്നോ എത്രയാണോ എന്നൊന്നും അമ്മ പറഞ്ഞിട്ടില്ല. ചോദിച്ചാല്‍ പറയുകയും ഇല്ല.അമ്മയുടെ അവസാന നാളുകളില്‍ വന്ന വാര്‍ത്തകളാണ് ഏറെ വേദനിപ്പിച്ചത്. അമ്മയ്ക്ക് ഞാന്‍ നല്ല ചികിത്സ കൊടുത്തില്ല എന്ന്. എന്റെ സ്വന്തം അമ്മയല്ലേ, എന്റെ അമ്മയ്ക്ക് ഏറ്റവും നല്ലത് കൊടുക്കാനല്ലേ ഞാന്‍ ശ്രമിയ്ക്കൂ. എന്നിരുന്നാലും എന്തോ ഒരു അത്ഭുതം സംഭവിച്ച് അമ്മ തിരിച്ചുവരും എന്ന് ഞാന്‍ ആ അവസ്ഥയിലും പ്രതീക്ഷിച്ചിരുന്നു.
അമ്മയുടെ മരണ ശേഷവും ഞങ്ങള്‍ക്ക് എതിരെ ഒരുപാട് വാര്‍ത്തകള്‍ വന്നു. മൃതദേഹത്തിന് അടുത്തിരുന്നത് സരയു മാത്രമാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അതിനെ എതിര്‍ത്തിരുന്നു. സരയു ഇരുന്നത് അല്ല എനിക്ക് പ്രശ്നം, ഞാന്‍ പറഞ്ഞത് സരയുവിനെയും അല്ല. അത്തരത്തില്‍ വാര്‍ത്ത കൊടുത്തുവര്‍ക്ക് എതിരെയാണ്- സിദ്ധാര്‍ത്ഥ് ഭരതന് പറഞ്ഞു.
