Connect with us

എന്താണ് സംസാരിച്ചതെന്ന് പുളളിയ്ക്കും അറിയാം എനിക്കും അറിയാം. ആ ബോധ്യം എനിക്കും പുളളിയ്ക്കുമുണ്ട്; ഒമർ ലുലു പറഞ്ഞത് പച്ചക്കള്ളം; ഫോണ്‍ റെക്കോര്‍ഡുണ്ട്; ഒമർ ലുലുവിന് മറുപടിയുമായി വാഴൂര്‍ ജോസ്!

Malayalam Breaking News

എന്താണ് സംസാരിച്ചതെന്ന് പുളളിയ്ക്കും അറിയാം എനിക്കും അറിയാം. ആ ബോധ്യം എനിക്കും പുളളിയ്ക്കുമുണ്ട്; ഒമർ ലുലു പറഞ്ഞത് പച്ചക്കള്ളം; ഫോണ്‍ റെക്കോര്‍ഡുണ്ട്; ഒമർ ലുലുവിന് മറുപടിയുമായി വാഴൂര്‍ ജോസ്!

എന്താണ് സംസാരിച്ചതെന്ന് പുളളിയ്ക്കും അറിയാം എനിക്കും അറിയാം. ആ ബോധ്യം എനിക്കും പുളളിയ്ക്കുമുണ്ട്; ഒമർ ലുലു പറഞ്ഞത് പച്ചക്കള്ളം; ഫോണ്‍ റെക്കോര്‍ഡുണ്ട്; ഒമർ ലുലുവിന് മറുപടിയുമായി വാഴൂര്‍ ജോസ്!

ബിഗ് സ്‌ക്രീനിൽ തിളങ്ങുമ്പോഴാണ് പലപ്പോഴും നടീനടന്മാർ താരങ്ങൾ ആകുന്നത്. അതേസമയം പലപ്പോഴും സിനിമയിൽ പിന്നണിയിൽ നിൽക്കുന്ന കലാകാരന്മാരെ ആരും തിരിച്ചറിയാറില്ല. പിആര്‍ഒ വാഴൂര്‍ ജോസ്, ഈ പേര് അറിയാത്ത മലയാളികള്‍ വളരെ വിരളമായിരിക്കും. മലയാള സിനിമയിലെ പ്രശ്‌സ്തനായ പിആര്‍ഒ. മലയാള സിനിമയുടെ ചരിത്രം തന്നെ അദ്ദേഹത്തിന്റെ ഓര്‍മ്മകളിലുണ്ട്. പല താരങ്ങളുടേയും തുടക്കവും വളര്‍ച്ചയുമെല്ലാം കണ്ടിട്ടുണ്ട്.

ഇപ്പോഴിതാ നടന്മാരായ ഇന്ദ്രന്‍സ്, ജോജു ജോര്‍ജ്, സംവിധായകന്‍ ഒമര്‍ ലുലു എന്നിവരെക്കുറിച്ച് വാഴൂര്‍ ജോസ് പറഞ്ഞ വാക്കുകള്‍ വൈറലാകുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്.

“അയാളുടെ ജീവിതം എനിക്ക് അത്ഭുതമായിട്ട് തോന്നിയിട്ടുള്ളത്, വളര്‍ച്ചയും എന്നാണ് ഇന്ദ്രന്‍സിനെക്കുറിച്ച് അദ്ദേഹം പറയുന്നത്. ഇപ്പോഴും തയ്ക്കുന്നത് കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു തുന്നല്‍ക്കടയുണ്ട് കുമാരപുരത്ത്. ഞാന്‍ ഇടയ്ക്ക് അവിടെയാണ് കൊടുക്കാറുള്ളത്. ഒരു ദിവസം ചെന്നപ്പോള്‍ അവിടെയിരുന്ന് തയ്ക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഇപ്പോള്‍ കടന്ന നടത്തുന്നത് സഹോദരങ്ങളാണ്. ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ വന്നിരിക്കുകയും തയ്ക്കുകകയും ചെയ്തു. വളരെ എളിമയോട് ജീവിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് ദൈവം അറിഞ്ഞു കൊടുത്തതായിരിക്കും ഇപ്പോഴത്തെ അവസ്ഥയെന്നാണ് ഇന്ദ്രന്‍സിന്റെ നേട്ടങ്ങളെക്കുറിച്ച് വാഴൂര്‍ ജോസ് പറയുന്നത്.

പിന്നാലെ തന്നെ തട്ടിക്കളയുമെന്ന് വാഴൂര്‍ ജോസ് പറഞ്ഞുവെന്ന ഒമര്‍ ലുലുവിന്റെ ആരോപണത്തോടും അദ്ദേഹം പ്രതികരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞത് തികച്ചും അസത്യമാണ്. അദ്ദേഹം പറഞ്ഞത് എന്റെ ഫോണിലുണ്ട്. പക്ഷെ ഞാനത് അടഞ്ഞ അധ്യായമായിട്ടാണ് കാണുന്നത്. അദ്ദേഹം മുന്‍കൂര്‍ ജാമ്യം പോലെ ചെയ്തതാണെന്ന് തോന്നുന്നു. എന്താണ് സംസാരിച്ചതെന്ന് പുളളിയ്ക്കും അറിയാം എനിക്കും അറിയാം. ആ ബോധ്യം എനിക്കും പുളളിയ്ക്കുമുണ്ട്. പിന്നെ എന്താണ് അങ്ങനൊരു പോസ്റ്റിട്ടതെന്ന് എനിക്കറിയില്ലെന്നാണ് വാഴൂര്‍ ജോസ് പറയുന്നത്.

ജോജു ജോര്‍ജിനെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കാലത്തേ അറിയാം. രാജാധിരാജയിലൂടെയാണ് കരിയറില്‍ ഒരു ടേണിംഗ് പോയന്റ് ലഭിക്കുന്നത്. ആ സിനിമയില്‍ വേറൊരു നടന്‍ ചെയ്യേണ്ട വേഷമായിരുന്നു അത്. പക്ഷെ അവസാന നിമിഷം നടക്കാതെ വന്നതോടെ ജോജുവിനെ തിരഞ്ഞെടുക്കുകയായിരുന്നു. അത് വലിയ കയ്യടി നേടി. പിന്നീട് ജോസഫും പൊറിഞ്ചു മറിയം ജോസുമൊക്കെ ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

ജോസഫ് മറ്റൊരു സംവിധായകന്‍ നിര്‍മ്മിക്കാനിരുന്ന സിനിമയായിരുന്നു. എന്നാല്‍ അവസാന നിമിഷം അദ്ദേഹത്തിന് പണം കൊടുക്കാമെന്ന് ഏറ്റവര്‍ക്ക് അത് സാധിക്കാതെ വന്നു. അങ്ങനെയാണ് ജോജു നിര്‍മ്മാതാവായി മാറുന്നതെന്നും വാഴൂര്‍ ജോസ് കൂട്ടിച്ചേര്‍ക്കുന്നു.

about film

More in Malayalam Breaking News

Trending

Recent

To Top