തന്റെ സിനിമ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി പൂഴ്ത്തിയെന്ന് സംവിധായകന് പ്രിയനന്ദനന്. ആദ്യ റൗണ്ടില്‍ ധബാരിക്കുരുവി ഉണ്ടായിരുന്നുവെന്ന് ഒരു ജൂറി അംഗം തന്നെ പറഞ്ഞു. അത് അന്തിമ റൗണ്ടിലെത്തില്ല, ഇതിനിടയില്‍ ഇടപെടലുണ്ടായിയെന്നും സംവിധായകന് ആരോപിക്കുന്നു.
അട്ടപ്പാടിയിലെ ആദിവാസി ഗോത്രഭാഷയായ ഇരുളിയില് ആണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി ഗോത്രങ്ങളില്‍ നിന്നുള്ളവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ഗോത്രവിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സാമൂഹിക വിഷയങ്ങളാണ് സിനിമയുടെ പ്രമേയം. ഗോത്രവര്‍ഗ ആചാരങ്ങളുടെയും സംസ്കൃതികളുടെയും പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്. അശ്വഗോഷനാണ് ഛായഗ്രഹണം. ധബാരിക്കുരുവി എന്നാല്‍ ആദിവാസി ഗോത്രത്തില്‍ പ്രചരിക്കുന്ന ഒരു മിത്തിലെ അച്ഛനാരെന്നറിയാത്ത പക്ഷിയാണ്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നഞ്ചിയമ്മയെക്കൂടാതെ അട്ടപ്പാടിയില്‍ നിന്നുള്ള മീനാക്ഷി, ശ്യാമി, അനു എന്നിവരും ചിത്രത്തില്‍ പ്രധാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...