Connect with us

ഒരുപാട് ആഗ്രഹങ്ങളുള്ള സ്ത്രീയായിരുന്നു, സിനിമയിലങ്കിലും ഒരാള്‍ അവരെ വിവാഹം കഴിക്കുന്ന സീന്‍ വേണമെന്ന് അവര്‍ക്കുണ്ടായിരുന്നു; മധുപാല്‍

Actor

ഒരുപാട് ആഗ്രഹങ്ങളുള്ള സ്ത്രീയായിരുന്നു, സിനിമയിലങ്കിലും ഒരാള്‍ അവരെ വിവാഹം കഴിക്കുന്ന സീന്‍ വേണമെന്ന് അവര്‍ക്കുണ്ടായിരുന്നു; മധുപാല്‍

ഒരുപാട് ആഗ്രഹങ്ങളുള്ള സ്ത്രീയായിരുന്നു, സിനിമയിലങ്കിലും ഒരാള്‍ അവരെ വിവാഹം കഴിക്കുന്ന സീന്‍ വേണമെന്ന് അവര്‍ക്കുണ്ടായിരുന്നു; മധുപാല്‍

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് സില്‍ക്ക് സ്മിത. അന്ന് പിന്നോട്ട് വലിഞ്ഞു നിന്ന സിനിമാ വ്യവസായത്തെ തിരിച്ചു പിടിക്കാന്‍ വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിതയ്ക്ക് കഴിഞ്ഞു. 450 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച താരം നിരവധി ആരാധകരെയാണ് നേടിയെടുത്തത്. എന്നാല്‍ സിനിമാ ലോകത്തെ മാദകറാണിയുടെ ആത്മഹത്യ അവരുടെ ആരാധകരും സഹപ്രവര്‍ത്തകരും ഞെട്ടലോടെയാണ് സ്വീകരിച്ചത്. ഇന്നും സില്‍ക്കിന്റെ മരണത്തെക്കുറിച്ച് ചോദ്യങ്ങള്‍ മാത്രം ബാക്കിയാണ്.

ഇപ്പോഴിതാ സില്‍ക്ക് സ്മിതയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് നടനും സംവിധായകനുമായ മധുപാല്‍. ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്ന സ്ത്രീയായിരുന്നു സില്‍ക്ക് സ്മിത. വിവാഹം, കുടുംബം, കുട്ടികള്‍ എന്നിവയെക്കുറിച്ചെല്ലാം അവര്‍ക്ക് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. ഒരു വല്ലാത്ത ജീവിതം ജീവിച്ച സ്ത്രീയായിരുന്നു അവര്‍. കൊച്ചുകുട്ടിയെപ്പോലെ വിവാഹത്തെക്കുറിച്ച്, സിനിമയെക്കുറിച്ച് മക്കളെ കുറിച്ച് ഒക്കെ സ്വപ്‌നം കണ്ട സ്ത്രീയായിരുന്നു. അതെല്ലാം എന്നോട് പറയുകയും ചെയ്യുമായിരുന്നുവെന്നാണ് മധുപാല്‍ പറയുന്നത്.

അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിനിമയിലെങ്കിലും അവരെ ഒരാള്‍ വിവാഹം ചെയ്യണമെന്ന്. എന്റെ ജീവത്തില്‍ ഒരുപക്ഷേ, അതുണ്ടാവില്ലായിരിക്കും. തികച്ചും സാധാരണക്കാരിയായ സ്ത്രീ. ശരീരം ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ കാശ് വാങ്ങിക്കുന്ന സ്ത്രീയായി മാറിയപ്പോഴും അവരില്‍ ഒരു അമ്മ ഉണ്ടായിരുന്നു. അവരുടെ പെരുമാറ്റത്തിലൊക്കെ മനസിലാവാന്‍ കഴിഞ്ഞത്, അവരില്‍ ഒരമ്മയെ കണ്ടിരുന്നു.

സില്‍ക്ക് സ്മിത നൂറ് ശതമാനം ജെനുവിനായിട്ടുള്ള സ്ത്രീയാണ്. ഞാന്‍ വളരെ ആദരവോടെയും ബഹുമാനത്തോടെയാണ് ഓര്‍ക്കുന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു വല്ലാത്ത ജീവിതം ജീവിച്ച സ്ത്രീയാണ്. ഒരുപാട് ആഹ്രങ്ങള്‍ ഉണ്ടായിരുന്ന സ്ത്രീയായിരുന്നു. ഒരുപാട് സ്വപ്‌നം കണ്ടിട്ടുള്ള സ്ത്രീയായിരുന്നു അവര്‍.

ശരീരം മുഴുവന്‍ മേക്കപ്പിട്ടാണ് അവര്‍ വരുന്നത് തന്നെ. അവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിനിമയിലെങ്കിലും ഒരാള്‍ അവരെ വിവാഹം കഴിക്കുന്ന സീന്‍ വേണമെന്നത്. പള്ളിവാതുക്കല്‍ തൊമ്മിച്ചന്‍ എന്ന സിനിമയിലാണ് അങ്ങനെയൊരു സീന്‍ ഉണ്ടായത്. സീന്‍ കഴിഞ്ഞ് പോയപ്പോള്‍ അവര്‍ എന്നോട് താങ്ക്‌സ് പറഞ്ഞു. വ്യക്തിപരമായി സില്‍ക്ക് സ്മിത ഒരുപാട് കാര്യങ്ങള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അവരുടെ സ്വകാര്യത എന്നോട് മാത്രമായി പറഞ്ഞതാണ്.

അവര്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനെന്തായാലും പറയില്ല. ഇല്ലാത്തതുകൊണ്ട് അതെങ്ങനെ പറയും. അന്ന് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ശരിയല്ലെന്ന് തന്നെയാണ് വിശ്വാസം. അവരുടെ മരണത്തെക്കുറിച്ച് ചികഞ്ഞു പോകുമ്പോള്‍ നമുക്ക് അപരിചിതമായ കാര്യങ്ങളാവും അറിയാനും കേള്‍ക്കേണ്ടി വരിക. എനിക്കറിയാവുന്ന സില്‍ക്ക് സ്മിതയെന്ന് പറയുന്നത് എന്റെ കൂടെ കുറച്ചു നാള്‍ അഭിനയിച്ച ഒരു സ്ത്രീയാണ്. ആ സിനിമയുടെ ഷൂട്ട് കഴിഞ്ഞ് അവരെ ഞാന്‍ കണ്ടിട്ടില്ല. ആ സിനിമയുടെ റിലീസ് കഴിഞ്ഞ് അഞ്ചോ ആറോ മാസം കഴിഞ്ഞ് അവര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. അവരവരുടെ ജീവിതം ജീവിച്ചുവെന്നും മധുപാല്‍ പറഞ്ഞു.

സില്‍ക്ക് സ്മിതയ്ക്ക് സിനിമയിലെത്തിയതോടെ പ്രശസ്തിയും സമ്പത്തും ലഭിച്ചെങ്കിലും ജീവിതത്തില്‍ സമാധാനം ലഭിച്ചിരുന്നില്ല. എപ്പോഴും വിഷാദം നിറഞ്ഞ മുഖത്തോടെയാണ് സില്‍ക്കിനെ സഹപ്രവര്‍ത്തകര്‍ കണ്ടിട്ടുള്ളത്. മലയാളത്തില്‍ സ്ഫടികമാണ് സില്‍ക്ക് അഭിനയിച്ച് ഏറ്റവും കൂടുതല്‍ ഹിറ്റായ സിനിമ. സ്ഫടികത്തില്‍ അഭിനയിച്ച് വൈകാതെയാണ് നടി ആത്മഹത്യ ചെയ്തത്.

പതിനാലാം വയസില്‍ വിവാഹിതയായെങ്കിലും ഭര്‍ത്താവിന്റെയും വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് ആ ബന്ധം നീണ്ടുപോയില്ല. 1979 ഇത് മലയാളിയായ ആന്റണി ഇസ്മാന്‍ സംവിധാനം ചെയ്ത ഇണയെ തേടിയിലൂടെയാണ് പത്തൊമ്പതാം വയസില്‍ വിജയലക്ഷ്മി സിനിമയില്‍ എത്തിയത്. വിദ്യാഭ്യാസം കുറവായിരിന്നിട്ടുപോലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള സ്മിതയുടെ കഴിവ് സഹപ്രവര്‍ത്തകരെ പോലും അമ്പരപ്പിച്ചിരുന്നു.

സിനിമാ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച ഒരു മരണമായിരുന്നു സില്‍ക്കിന്റേത്. പോസ്റ്റുമോര്‍ട്ടത്തില്‍ തൂങ്ങിമരണം എന്ന് പറയുന്നുണ്ടെങ്കിലും സ്മിതയുടെ പെട്ടെന്നുള്ള മരണത്തില്‍ പല ദുരൂഹതകളും ഉയര്‍ന്നിരുന്നു. സിനിമാ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ നഷ്ടം, വിഷാദ രോഗം തുടങ്ങി പല കാരണങ്ങള്‍ പലരും നിരത്തിയെങ്കിലും യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

More in Actor

Trending

Recent

To Top