Connect with us

എന്റെ ഒരു രാത്രിയിലെ റേറ്റ് 25000 എന്ന് പറഞ്ഞ് എന്നെ വില്‍ക്കാന്‍ ശ്രമിച്ചു; ഒരിക്കലും ആ മുറിവുകള്‍ ഉണങ്ങില്ല. അതെന്റെ കുഴിമാടം വരെ പിന്തുടരും; ഖുഷ്ബു സുന്ദര്‍

News

എന്റെ ഒരു രാത്രിയിലെ റേറ്റ് 25000 എന്ന് പറഞ്ഞ് എന്നെ വില്‍ക്കാന്‍ ശ്രമിച്ചു; ഒരിക്കലും ആ മുറിവുകള്‍ ഉണങ്ങില്ല. അതെന്റെ കുഴിമാടം വരെ പിന്തുടരും; ഖുഷ്ബു സുന്ദര്‍

എന്റെ ഒരു രാത്രിയിലെ റേറ്റ് 25000 എന്ന് പറഞ്ഞ് എന്നെ വില്‍ക്കാന്‍ ശ്രമിച്ചു; ഒരിക്കലും ആ മുറിവുകള്‍ ഉണങ്ങില്ല. അതെന്റെ കുഴിമാടം വരെ പിന്തുടരും; ഖുഷ്ബു സുന്ദര്‍

തെന്നിന്ത്യന്‍ താര സുന്ദരിമാരില്‍ ഇപ്പോഴും തിളങ്ങി നില്‍ക്കുന്ന നടിയാണ് ഖുഷ്ബു. മുംബൈയില്‍ ജനിച്ച്, ബോളിവുഡിലൂടെ സിനിമാ ലോകത്തെത്തി തെന്നിന്ത്യന്‍ സിനിമകളില്‍ നിറ സാന്നിധ്യമായ താരമാണവര്‍. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമാകുകയും പല പാര്‍ട്ടികളിലും പ്രവര്‍ത്തിക്കുകയും ചെയ്തു. നിലവില്‍ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമാണ്. ദേശീയ വനിതാ കമ്മീഷന്‍ അംഗവുമാണ് താരം.

കുട്ടിക്കാലത്ത് സ്വന്തം പിതാവ് ലൈം ഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് നടി ഖുശ്ബു തുറന്നു പറഞ്ഞിട്ടുണ്ട്. എട്ടു വയസ് മുതല്‍ 15 വയസ് വരെ അച്ഛന്‍ തന്നെ ലൈ ംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് ഖുശ്ബു പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും നടിയുടെ വാക്കുകള്‍ വൈറലാവുകയാണ്. 25000 രൂപയ്ക്ക് തന്നെ നിര്‍മ്മാതാക്കള്‍ക്ക് വില്‍ക്കാനും ശ്രമിച്ചിരുന്നു എന്നാണ് ഖുശ്ബു പറയുന്നത്.

‘ഒരിക്കലും ആ മുറിവുകള്‍ ഉണങ്ങില്ല. അതെന്റെ കുഴിമാടം വരെ പിന്തുടരും. അച്ഛന്‍ ഞങ്ങളെ ഉപേക്ഷിക്കുമ്പോള്‍ എനിക്ക് 16 വയസ് ആണ് പ്രായം. ആ ദിവസം എനിക്ക് കൃത്യമായി ഓര്‍മയുണ്ട്. 13 സെപ്റ്റംബര്‍ 1986. അന്നാണ് അവസാനമായി ഞാന്‍ അയാളെ കണ്ടത്. അന്ന് മൂന്നാമത്തെ തെലുങ്ക് പടത്തില്‍ അഭിനയിക്കുന്നതേയുള്ളൂ ഞാന്‍. 16ാം വയസില്‍ 25000 രൂപയ്ക്ക് പ്രൊഡ്യൂസര്‍മാര്‍ക്ക് അയാള്‍ എന്നെ വില്‍ക്കാന്‍ ശ്രമിച്ചു.

സൗത്തിലെ നിര്‍മ്മാതാക്കളോട് എന്റെ ഒരു രാത്രിയിലെ റേറ്റ് 25000 എന്ന് പറഞ്ഞാണ് വില്‍ക്കാന്‍ ശ്രമിച്ചത്. പിന്നീട് പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞാണ് ഞാനറിഞ്ഞത്. ‘അയാള്‍ നിങ്ങളെ വിട്ടുപോയത് നന്നായി. അയാള്‍ ഇതാണ് ചെയതു കൊണ്ടിരുന്നത്’ എന്നവര്‍ പറഞ്ഞു. എനിക്ക് അയാളെ കൊ ല്ലാന്‍ തോന്നി. ഭാഗ്യത്തിന് ആരും എന്നെ ആ രീതിയില്‍ സമീപിച്ചില്ല. അവരെല്ലാം എന്നോട് ദയ കാണിച്ചു.

‘എന്റെ ലൊക്കേഷനുകളില്‍ എന്നും ഞാന്‍ സേഫ് ആയിരുന്നു. അയാള്‍ ഞങ്ങളെ വിട്ടുപോയതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ഞാന്‍ വീടുനോക്കാന്‍ തുടങ്ങി, അമ്മയും മൂന്നു സഹോദരങ്ങളുമുള്ള കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു’ എന്നാണ് ഖുശ്ബു പറയുന്നത്. അതേസമയം, തന്റെ അമ്മയെയും സഹോദരങ്ങളെയും ഉപദ്രവിച്ചതു കൊണ്ടാണ് താന്‍ അയാള്‍ക്ക് വിധേയായത് എന്നും ഖുശ്ബു പറഞ്ഞിരുന്നു.

തന്റെ മാതാവും ഏറെ സഹിച്ചിട്ടുണ്ട്. ഭാര്യയെയും മക്കളെയും അടിക്കുന്നതും പീഡിപ്പിക്കുന്നതും ജന്മാവകാശമാണ് എന്ന് കരുതുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഏക മകളെ പോലും പീഡിപ്പിച്ചു. എട്ട് വയസ് മുതലാണ് എല്ലാം തുടങ്ങിയത്. 15 വയസ് ആയ വേളയില്‍ ഇതിനെതിരെ താന്‍ പ്രതികരിക്കാന്‍ തുടങ്ങി. കഴിയുമെന്ന് തോന്നിയ വേളയിലാണ് പ്രതികരിക്കാന്‍ തുടങ്ങിയതെന്നും ഖുഷ്ബു പറയുന്നു.

ഞാന്‍ പ്രതികരിച്ചാല്‍ മാതാവിനും മൂന്ന് സഹോദരങ്ങള്‍ക്കും പീഡനം ഏല്‍ക്കേണ്ടി വരുമായിരുന്നു. ഇതുകൊണ്ടാണ് ഏറെ കാലം സഹിച്ചത്. ഞാന്‍ തുറന്നു പറഞ്ഞാലും ഒരുപക്ഷേ, മാതാവ് വിശ്വസിക്കാന്‍ സാധ്യതയില്ലെന്ന് കരുതിയിരുന്നു. അവര്‍ അങ്ങനെയുള്ള സാഹചര്യത്തിലാണ് ജീവിച്ചിരുന്നത്. 15 വയസായപ്പോള്‍ ഞാന്‍ പ്രതികരിച്ചുവെന്നും ഖുഷ്ബു പറയുന്നു.

തമിഴ്‌നാട്ടില്‍ വലിയ ആരാധകരുള്ള നടിയാണ് ഖുഷ്ബു. 1970ല്‍ ജനിച്ച ഖുഷ്ബു ഹിന്ദി സിനിമയില്‍ ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തിയത്. ഒട്ടേറെ സിനിമകളില്‍ ബാലതാരമായ അവര്‍ പിന്നീട് തമിഴ് സിനിമയിലേക്ക് കടന്നതോടെ എല്ലാം മാറിമറിഞ്ഞു. മലയാളം, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ഖുഷ്ബു അഭിനയിച്ചിട്ടുണ്ട്. 200ലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. ഇവരുടെ പേരില്‍ തമിഴ്‌നാട്ടില്‍ ക്ഷേത്രവുമുണ്ട്.

സിനിമാ രംഗത്ത് തിളങ്ങി നിന്നിരുന്ന ഖുഷ്ബു 2010ലാണ് രാഷ്ട്രീയരംഗത്തേക്ക് ചുവടുവച്ചത്. ഡിഎംകെയില്‍ ചേര്‍ന്നു. നാല് വര്‍ഷത്തിന് ശേഷം ഡിഎംകെ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വക്താവായിരുന്നു ഖുഷ്ബു സുന്ദര്‍. പലപ്പോഴും ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും ശക്തമായ നിലപാട് പരസ്യമായി സ്വീകരിച്ച ഖുഷ്ബു 2020ല്‍ ബിജെപിയില്‍ ചേര്‍ന്നത് ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. പുതിയ ദേശീയ പാഠ്യ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വേളയില്‍ ഖുഷ്ബു പിന്തുണച്ചിരുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഖുഷ്ബുവിന് കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തും കളംമാറ്റത്തിന് കാരണമാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ബാലതാരമായിട്ടായിരുന്നു ഖുശ്ബുവിന്റെ സിനിമാ അരങ്ങേറ്റം. തോടിസി ബേവഫായി ആയിരുന്നു ആദ്യമായി അഭിനയിച്ച ചിത്രം. രജനികാന്ത്, കമലഹാസന്‍, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങളില്‍ ഖുശ്ബു വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

More in News

Trending

Recent

To Top