Connect with us

എന്നെ ചിലർ വളഞ്ഞിട്ട് ആക്രമിച്ചു, ബലിയാടാക്കിയിട്ടും ഒപ്പമുണ്ടായിരുന്നവർ നിശബ്ദരായി നിന്നു, ആരും സഹായിച്ചില്ല, ഇടവേള ബാബു

Malayalam

എന്നെ ചിലർ വളഞ്ഞിട്ട് ആക്രമിച്ചു, ബലിയാടാക്കിയിട്ടും ഒപ്പമുണ്ടായിരുന്നവർ നിശബ്ദരായി നിന്നു, ആരും സഹായിച്ചില്ല, ഇടവേള ബാബു

എന്നെ ചിലർ വളഞ്ഞിട്ട് ആക്രമിച്ചു, ബലിയാടാക്കിയിട്ടും ഒപ്പമുണ്ടായിരുന്നവർ നിശബ്ദരായി നിന്നു, ആരും സഹായിച്ചില്ല, ഇടവേള ബാബു

ഇന്നായിരുന്നു മലയാള താര സംഘടനായായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പ്. ജനറൽ സെക്രട്ടറിയായി നടന്‍ സിദ്ദിഖ് ചുമതലയേറ്റിരുന്നു. ഇപ്പോഴിതാ ഈ വേളയില്‍ ഇടവേള ബാബു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

സമൂഹ മാധ്യമങ്ങളിൽ തന്നെ ചിലർ വളഞ്ഞിട്ട് ആക്രമിച്ചു. തന്നെ ബലിയാടാക്കിയിട്ടും ഒപ്പമുണ്ടായിരുന്നവർ നിശബ്ദരായി നിന്നു. ആരിൽ നിന്നും സഹായം കിട്ടിയില്ല. നിയുക്ത ഭരണ സമിതിക്ക് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടാവരുത് എന്ന് അദ്ദേഹം പറഞ്ഞു.

ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ ‘പെയ്ഡ് സെക്രട്ടറി’ ആണെന്ന് ചിലർ പ്രചരിപ്പിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇടവേള ബാബു പറഞ്ഞു.

25 വര്‍ഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. താന്‍ വഹിച്ചിരുന്ന ജനറല്‍ സെക്രട്ടറി പദവിയില്‍നിന്ന് ഒഴിയുകയാണെന്ന് ഇടവേള ബാബു അടുത്തിടെ വ്യക്തമാക്കിയിരുന്നു.

അമ്മ രൂപീകരിച്ച 1994 മുതല്‍ അംഗമായ ഇടവേള ബാബു ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സജീവമായിരുന്നു അദ്ദേഹം.

2021ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും ഇടവേള ബാബുവും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് മുന്പായിരുന്നു സിദ്ദിഖിന്‍റെ മകന്‍ റാഷന്‍ എന്ന സാപ്പി അന്തരിച്ചത്. 37 വയസായിരുന്നു സാപ്പിയ്ക്ക്. കുറച്ച് ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Continue Reading

More in Malayalam

Trending

Recent

To Top