Malayalam
‘പല്ലിട കുത്തി നാട്ടുകാരെ മണപ്പിക്കല്ലേ സാറന്മാരെ അവര്‍ക്കു നാറും’; നീരജ് മാധവ് വിഷയത്തില്‍ പ്രതികരണവുമായി ഷമ്മി തിലകന്‍
‘പല്ലിട കുത്തി നാട്ടുകാരെ മണപ്പിക്കല്ലേ സാറന്മാരെ അവര്‍ക്കു നാറും’; നീരജ് മാധവ് വിഷയത്തില്‍ പ്രതികരണവുമായി ഷമ്മി തിലകന്‍
കഴിഞ്ഞ ദിവസത്തെ നടൻ നീരജ് മാധവിന്റെ പരാമർശത്തോട് പ്രതികരിച്ച് ഫെഫ്‌ക രംഗത്ത് വന്നതിന് പിന്നാലെ ഇപ്പോള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഷമ്മി തിലകന്‍.
ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ
‘ ഊതിപ്പെരുപ്പിച്ചെടുക്കുന്ന ഭയമാണ് അന്ധമായബഅനുസരണയ്ക്ക് അടിസ്ഥാനമെന്ന് കരുതുന്ന അധികാര കൊതിയന്‍മാരായ ഇക്കൂട്ടര്‍..; അണികളെ അനുസരിപ്പിക്കാന്‍ എളുപ്പമാര്‍ഗം അവരില്‍ ഭയം കുത്തി വെക്കുകയാണ് വേണ്ടതെന്ന തെറ്റിദ്ധാരണയാല്‍..; ആര്‍ക്കും മനസ്സിലാകാത്ത നുണകളും കണ്ടുപിടിക്കാനാവാത്ത കള്ളങ്ങളും കൂട്ടിച്ചേര്‍ത്തു തന്ത്രങ്ങള്‍ മെനയുകയാണ്..??
ബലഹീനതകള്‍ മറക്കാനുള്ള ഏറ്റവും നല്ല മൂടുപടമാണല്ലോ ഭീഷണി..?
പലരും പേടിച്ച് അനുസരിച്ചെന്നിരിക്കും.
എന്നാല്‍, വിവേകമില്ലാത്ത വിധേയത്വത്തിന് കീഴ്‌പ്പെടുന്നവരാകില്ല എല്ലാ അനുയായികളും എന്നതിന്റെ തെളിവായി ഇത്തരം ബദല്‍ ശബ്ദങ്ങള്‍ കാലാകാലങ്ങളായി ഉയര്‍ന്നുവരാറുമുണ്ട്.. ??
അപ്പോഴെല്ലാം അതിന് വിശദീകരണം ചോദിച്ചു ചെല്ലുന്ന അധികാരികള്‍ക്ക്, മലയാളികള്‍ പൊങ്കാല കൊണ്ട് അഭിഷേകം നടത്തുന്ന കാഴ്ചയും കണ്ടിട്ടുണ്ട്..??
അന്നത്തെ പൊങ്കാലകളില്‍ വന്ന കലാപരമായ ചില ചേരുവകള്‍ ഓര്‍ത്തപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.??’
എന്‍റെ ടീനേജ് പ്രായത്തില്‍ എന്നെ ചിത്രകല അഭ്യസിപ്പിച്ച..; എന്നെ ഒരു സുഹൃത്തിനെ പോലെ കരുതുന്ന..; നല്ലൊരു മനുഷ്യനും സര്‍വ്വോപരി നല്ലൊരു കവിയും കൂടിയായ ശ്രീ.ജിനദേവന്‍ വെളിയനാട്..; അന്നൊരിക്കല്‍ അദ്ദേഹത്തിന്‍റെ ക്ലാസ് ശ്രദ്ധിക്കാതെ എന്തോ കുരുത്തക്കേട് ഒപ്പിക്കുന്ന എന്നെയും സഹപാഠികളേയും നോക്കി..; ഒരു നിമിഷകവിയെ പോലെ..; ഒരു തുള്ളല്‍ പാട്ടിന്‍റെ ഈണത്തില്‍ അന്നുറക്കെ പാടിയ നാലു വരികള്‍ ഓര്‍ത്തുപോകുന്നു ഞാന്‍..
വേണ്ടായിരുന്നു.എടുത്തു ചാട്ടമായി പോയി..ഒഴിവാക്കാമായിരുന്നു..ഇനി നൈസായിട്ടങ്ങ് സ്കൂട്ടാകുന്നതാ നല്ലത്.. ഇപ്പോള്‍ നമ്മള്‍ വയസ്സമ്മാരുടെ സമയമല്ല..പുള്ളാര് പറയുന്നത് കേള്‍ക്കാനും ആളുകള്‍ തയ്യാറാണ്..നമ്മുടെ വീട്ടിലെ പുള്ളാര് പറയുമ്ബോള്‍ നമ്മളും കേള്‍ക്കാറുണ്ടല്ലോല്ലോല്ലോല്ലേ.?അങ്ങനങ്ങ് കരുതണം.. അല്ല പിന്നെ..അനുഭവ ജ്ഞാനമുള്ള ഞാനാദ്യമേ പറഞ്ഞില്ലേ വെറുതെ സ്വന്തം പല്ലിട കുത്തി മണപ്പിക്കാന്‍ നിക്കണ്ടാ, ഭയങ്കര നാറ്റമായിരിക്കുമെന്ന്..? കേട്ടില്ല..അനുഭവജ്ഞരുടെ ജ്ഞാനദൃഷ്ടിയ പുച്ഛിച്ച് തള്ളി..; ഒരിക്കലും അനുകൂലമല്ലാത്ത ഒരു സമയത്ത്, ഒരിക്കലും മണപ്പിക്കാനേ കൊള്ളില്ലാത്ത, സ്വന്തം പല്ലിട സ്വയം കുത്തി സ്വയം മണപ്പിച്ച്, നാട്ടുകാരേയും മണപ്പിക്കാന്‍ ശ്രമിക്കുന്ന ഈ അധികാര തിമിരം ബാധിച്ച നിങ്ങള്‍..; ഈ ഒന്ന് രണ്ട് കാര്യത്തില്‍ എങ്കിലും ഈ ലോകത്തിനു മുന്നില്‍ സ്വന്തം സാക്ഷ്യം സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാകുന്നത് ഉചിതമായിരിക്കും..
ഒന്ന് വരുംതലമുറയുടെ നന്മയെ കരുതി, തൊഴിലിടത്തിലെ തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍.. ഇലയ്ക്കും മുള്ളിനും കേടില്ലാതെ.. സ്വയം കുറ്റപ്പെടുത്തിക്കൊണ്ട് വെറുമൊരു ആറാംതരക്കാരന്‍ കുറിച്ച അവന്റെ അനുഭവ സാക്ഷ്യം പറച്ചിലിനെതിരെ ഘോരഘോരം പ്രതിഷേധിച്ച് മാധ്യമ ശ്രദ്ധ നേടിയെടുക്കാന്‍ ശ്രമിച്ച നിങ്ങള്‍ എന്തുകൊണ്ടാണ്..മലയാള സിനിമയെ നിയന്ത്രിക്കുന്നത് നടന്മാര്‍, സംവിവിധായകര്‍, നിര്‍മ്മാതാക്കള്‍ എന്നിവരുള്‍പ്പെട്ട 15 പേരുടെ ലോബി ആണെന്നും.. ഇവരില്‍ ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ പോലും അവര്‍ക്ക് ഇഷ്ടമില്ലാത്ത ആരെയും എന്നന്നേയ്ക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാന്‍ കഴിയുമെന്നും..അവസരങ്ങള്‍ക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം പുരുഷന്‍മാര്‍ മുന്നോട്ട് വെയ്ക്കുന്നുവെന്നും..സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നിലവിലുണ്ടെന്നും..; പല നടിമാരും പല നടന്മാരും ലോബിയുടെ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നുവെന്നും..പ്രമുഖരായ നടിമാര്‍ക്കും നടന്‍മാര്‍ക്കും ഇപ്പോഴും വിലക്കുണ്ട് എന്നും..നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവാണെന്നും..ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുന്നത് ലോബിയുടെ രീതിയാണെന്നും..അവര്‍ക്ക് ഇഷ്ടമില്ലാതെ പെരുമാറിയാല്‍ സൈബര്‍ ആക്രമണം നടത്താറുണ്ടെന്നും..ഇവര്‍ക്ക് വിധേയരായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലനില്‍പ്പുളളൂ എന്ന സ്ഥിതിയാണ് നിലവിലുള്ളത് എന്നും മറ്റുമുള്ള ഞെട്ടിക്കുന്ന വസ്തുതകള്‍.. ഈ ആറാം ക്ലാസുകാരനെ പോലുള്ള 100-ല്‍ പരം അനുഭവ സാക്ഷ്യം പറച്ചിലുകാരുടെ മൊഴികള്‍, അവരുടെ വാട്ട്സ്‌ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ട് അടക്കം ഉള്‍പ്പെടുത്തി..ബഹു. ജസ്റ്റിസ് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് പത്ത് മുന്നൂറ് പേജുള്ള റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍..; ഒരക്ഷരം പോലും മിണ്ടാതെ വാലും ചുരുട്ടി അവരവരുടെ മടയില്‍ തന്നെ ചുരുണ്ടു കൂടി ഇരുന്നത് എന്തുകൊണ്ടാണ്.? അന്നാരും, സംശയത്തിന്റെ മുള്‍മുന പാടില്ലെന്നോ.. അവസരങ്ങള്‍ക്കായി കിടപ്പറ പങ്കിടാനാവശ്യപ്പെട്ടവരുടേയും, നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന സാറമ്മാരുടെയും മറ്റും പേരുകള്‍, എല്ലാവരേയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താതെ എടുത്തു പറയണമെന്നോ.. അവര്‍ ചെയ്തതിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആ വിശുദ്ധമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു വിടണമെന്നോ ഒന്നും പറഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ എത്താതിരുന്നത് എന്തുകൊണ്ടാണ്..?കോഴി കട്ടവന്റെ തലയില്‍ കോഴിപ്പൂട കാണും എന്ന പഴഞ്ചൊല്ലില്‍ വിശ്വാസം തോന്നിയത് കൊണ്ടല്ലേ അന്നങ്ങനെ ചുരുണ്ടു കൂടി മടയിലൊളിച്ചിരുന്നത്.?
രണ്ട് സിനിമാമേഖലയിലെ സ്വതന്ത്രവും നീതിപൂര്‍വ്വമായ മത്സരത്തിന് സാറമ്മാര് ഭരിക്കുന്ന സംഘടനകള്‍ തടസ്സം സൃഷ്ടിച്ചെന്നും..നിങ്ങളുടെ ഇഷ്ടത്തിനും, ഇംഗിതത്തിനും, താളത്തിനും തുള്ളാത്തവര്‍ക്ക് നിങ്ങള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നെന്ന് വ്യക്തമായെന്നും..ഇത്തരം മാത്സര്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ അവസാനിപ്പിക്കണമെന്നും..ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും നിങ്ങള്‍ വിട്ടുനില്‍ക്കണമെന്നും മറ്റും പേരെടുത്തു പറഞ്ഞ് കുറ്റവാളികളായി മുദ്രകുത്തി..ലക്ഷക്കണക്കിന് രൂപ പിഴ ഒടുക്കുവാനും ബഹു.കോംപറ്റീഷന്‍ കമ്മീഷനാല്‍ ചുമത്തപ്പെട്ട നിങ്ങള്‍ക്ക്.. ധാര്‍മ്മികത എന്ന വാക്കിന്റെ അര്‍ത്ഥം അറിയാത്തതുകൊണ്ടാണോ അതോ ഗണേശ് കുമാര്‍ പരസ്യമായി പറഞ്ഞതു പോലെ.. അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കണം എന്നുള്ള അടങ്ങാത്ത അഭിനിവേശം ഉള്ളിന്റെയുള്ളില്‍ രൂഢമൂലമായതു കൊണ്ടാണോ ഇത്തിള്‍ കണ്ണികളേ പോലെ ഇപ്പൊഴും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്.മാനിഷാദാ.. ഞാന്‍ മരിക്കുന്നതിന് മുമ്ബ് എന്റെ ഈ രണ്ട് ചോദ്യങ്ങള്‍ക്കെങ്കിലും ഒരു മറുപടി എനിക്ക് നല്‍കാന്‍ സാറമ്മാര്‍ക്ക് കഴിയുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ് അനുഭവസാക്ഷ്യം പറഞ്ഞ് പറഞ്ഞ് ഇപ്പോഴും മടുത്തിട്ടില്ലാത്ത..; മരണം വരെ പറയുമെന്ന് ശപഥം എടുത്തിട്ടുള്ള ഈ മുപ്പത്തിയഞ്ചാം ക്ലാസ്സുകാരന്‍..വാല്‍ക്കഷണം. അണികളെ അടിമകളാക്കി ഭരിക്കുന്ന ഒരു നേതാവിനും അധികകാലം അധികാരം ഉണ്ടാകില്ല.!സത്യം തിരിച്ചറിയുന്ന അനുയായികള്‍ അപകടകാരികളാണ്.ഭയപ്പെട്ട് ജീവിച്ചവരുടെ ഭയം അവസാനിക്കുന്നിടത്ത് ഭയപ്പെടുത്തിയവരുടെ ഭീരുത്വം ആരംഭിക്കുന്നു?
about shammy thilakan
