Malayalam
പരസ്യചിത്രത്തിൽ അഭിനയിച്ച ആദ്യ മലയാള നായകൻ ആരെന്നറിയുമോ?;ഈ താരമാണ്!
പരസ്യചിത്രത്തിൽ അഭിനയിച്ച ആദ്യ മലയാള നായകൻ ആരെന്നറിയുമോ?;ഈ താരമാണ്!
By
കാലങ്ങളായി വ്യാപാരികൾ കോടികൾ ഉണ്ടാക്കുന്ന മേഖലയാണ് പരസ്യ മേഖല. സിനിമാ- കായികതാരങ്ങടക്കമുള്ള സെലിബ്രിറ്റികൾക്കെല്ലാം തന്നെ ഇന്ന് പരസ്യ വിപണി ഒരു വമ്പൻ വരുമാന മാർഗമായി മാറിക്കഴിഞ്ഞു.
എല്ലായിടത്തെയും പോലെ തന്നെ നമ്മുടെ മലയാള സിനിമാതാരങ്ങളുടെ പോക്കറ്റ് വീർപ്പിക്കുന്നതിൽ ഒരു സുപ്രധാന പങ്ക് പരസ്യ വിപണി വഹിക്കുന്നുണ്ട്. കോടികളുടെ പ്രതിഫലമാണ് ലോകോത്തരതാരങ്ങൾക്ക് തങ്ങളുടെ മുഖമൊന്ന് കാണിക്കുന്നതിനായി ലഭിക്കുന്നത്. കോടികളുടെ വ്യവഹാരം നടക്കുന്ന മേഖലയാണ് അഡ്വർടൈസിംഗ് സെക്ടർ അഥവാ പരസ്യമേഖല. ഒരുപക്ഷത്തെ ലോകത്ത് ഏറ്റവുംമധികം മത്സരം നടക്കുന്ന മേഖലകളിൽ ഒന്നായി തന്നെ അഡ്വർടൈസിംഗ് രംഗത്തെ കാണണം.
മികച്ച ഒരു ആശയം എത്രയും ചുരുക്കത്തിൽ പ്രേക്ഷകന് മുന്നിൽ എത്തിക്കാൻ കഴിയുന്നിടത്താണ് ഒരു പരസ്യത്തിന്റെ വിജയം. വസ്ത്രം, ആഭരണം, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങി വിപണിയിൽ മിന്നിമറയുന്ന താരങ്ങൾ നിരവധിയുണ്ട് മലയാളത്തിന്.
എന്നാൽ പരസ്യ ചിത്രത്തിൽ അഭിനയിച്ച ആദ്യ മലയാള നടൻ ആരായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മമ്മൂട്ടി, മോഹൻലാൽ എന്നീ പേരുകളാണ് മനസിൽ വരുന്നതെങ്കിൽ പറയട്ടെ, അല്ല എന്നതാണ് ഉത്തരം.
സൂപ്പർതാരങ്ങൾക്കെല്ലാം മുമ്പ് മലയാളത്തിന്റെ മഹാനടൻ മധുവായിരുന്നു പരസ്യചിത്രത്തിലെ ആദ്യ നായകൻ. വർഷങ്ങൾക്ക് മുമ്പ് ഒരു സിഗരറ്റിന്റെ പരസ്യത്തിലായിരുന്നു മധു ആദ്യമായി മലയാളത്തിന് പരസ്യ വിപണിയെ പരിചയപ്പെടുത്തിയത്.
മലയാളത്തിന്റെ തലയെടുപ്പ് എന്ന് അന്നും ഇന്നും വിശേഷിപ്പിക്കാൻ ഒരു നടനേ ഉള്ളൂ. അത് മധുവാണ്. തലസ്ഥാനത്തിന്റെ അഭിമാനവും അഹങ്കാരവുമൊക്കെയാണ് മധു. 86-ാമത് പിറന്നാൾ ആഘോഷം കൂടെ ആയിരുന്നു കഴിഞ ദിവസം..
സത്യനും പ്രേംനസീറും സൂപ്പർതാരങ്ങളായി നിൽക്കുന്ന കാലത്താണ് മധു സിനിമയിൽ എത്തുന്നത്. അന്ന് പുതിയ സംവിധായകർ സിനിമയെടുക്കുന്നതിനായി സമീപിക്കുന്നത് മധുവിന്റെ അടുത്തായിരുന്നു. എല്ലാവരോടും ഒരുപോലെ പെരുമാറാൻ അദ്ദേഹത്തിനറിയാമായിരുന്നു. ഇത്ര പ്രതിഫലം കിട്ടിയാലെ അഭിനയിക്കാൻ വരൂ എന്നാരോടും പറയാറില്ല. പ്രതിഫലം കൊടുക്കാതെയും ചിലരൊക്കെ അഭിനയിപ്പിച്ചിട്ടുണ്ട്-സെൽഫി പബ്ലിസിറ്റിക്കു വേണ്ടി ഒന്നും ചെയ്യാത്ത നടനാണ് മധു. ഫാൻസ് അസോസിയേഷൻ ഉണ്ടാക്കാൻ സമീപിച്ചവരോട് അത് വേണ്ടെന്നു പറഞ്ഞയാളാണ് മധു. വ്യക്തിത്വവും കഴിവിൽ ആത്മവിശ്വാസവും ഉള്ളതുകൊണ്ടാണ് അങ്ങനെ നിലപാടെടുക്കാൻ സാധിച്ചത്.
കോളേജധ്യാപകന്റെ ജോലി രാജിവെച്ച് ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന മധുവിന് നാടകപഠനം നല്‍കിയത് ലോകനാടകവേദിയുടെ സ്പന്ദനങ്ങള്‍ കൂടിയായിരുന്നു. പക്ഷേ, മധുവിനെ നാടകത്തിന് നഷ്ടമായത് സിനിമയ്ക്ക് ഗുണമായിത്തീര്‍ന്നു. സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ മധുവിനായി മലയാളത്തിന്റെ വെള്ളിത്തിര വലിച്ചിട്ടു. അതിലൂടെ പി. മാധവന്‍നായര്‍ എന്ന പേര് മാറ്റി മധുവായി അവരോധിക്കപ്പെട്ടു. പിന്നീടുള്ളത് മലയാളസിനിമയുടെ ചരിത്രം. മധുവിന്റെ ചരിത്രമെന്നോ സിനിമ യുടെ ചരിത്രമെന്നോ നമുക്കതിനെ വിളിക്കാം.
1963ല്‍ പ്രദര്‍ശനത്തിനെത്തിയ എന്‍. എന്‍. പിഷാരടിയുടെ ‘നിണമണിഞ്ഞ കാല്പാടുകളി’ലെ പട്ടാളക്കാരന് – സ്റ്റീഫനായി തുടങ്ങിയ ആ അഭിനയ ജീവിതം അമ്പത്തഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ പ്രിയദര്ശന്-ലാല്‍ ചിത്രമായ കുഞ്ഞാലിമരയ്ക്കാറിലേക്ക് പ്രവേശിക്കുകയാണ്.
മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച വ്യക്തിയാണ് നടന് മധു.90 വര്‍ഷം പിന്നിട്ട മലയാള സിനിമയില്‍ നടനായും സംവിധായകനായും നിര്‍മാതാവും സര്‍വോപരി കാരണവരായും കഴിഞ്ഞ 56 വര്‍ഷമായി അദ്ദേഹം നമ്മളോടൊപ്പമുണ്ട്.മലയാള സിനിമയുടെ കൗമാരം തുടങ്ങിയ 60കളില്‍ അക്ഷരാര്‍ഥത്തില്‍ പ്രേക്ഷക മനസ്സിനെ കീഴടക്കിയ അദ്ദേഹം ചലച്ചിത്രചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായി മാറുകയായിരുന്നു.300 ലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രവളര്‍ച്ചക്കൊപ്പം നിറഞ്ഞാടിനിന്ന ഈ പ്രതിഭാധനനെ മലയാളി ഇന്നും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുന്നു.നടന്, നിര്‍മാതാവ്, സംവിധായകന്, ചലച്ചിത്ര സ്റ്റുഡിയോ സ്ഥാപകന്‍, സിനിമാസംഘടനയുടെ അമരക്കാരന് തുടങ്ങി സിനിമയില്‍ മധു കടന്നുപോകാത്ത മേഖലകള്‍ കുറവാണ്. കാലം എക്കാലവും ഓര്‍മിച്ചു വയ്ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്കു ഈ അനുഗൃഹീത നടന് വേഷപ്പകര്‍ച്ച നല്കി.
65ല്‍ രാഷ്ട്രപതിയുടെ ആദ്യത്തെ സ്വര്‍ണ്ണമെഡല്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന ചെമ്മീനിലെ പളനിയായി സത്യനും ചെമ്ബന്കുഞ്ഞായി കൊട്ടാരക്കര ശ്രീധരന്‍നായരും കറുത്തമ്മയായി ഷീലയും അഭിനയകലയുടെ ഉന്നത സാക്ഷാത്കാരങ്ങള്‍ നേടിയപ്പോള്‍ ഒരിക്കലും അടങ്ങാത്ത കടലിലെ ഓളംപോലെ കരളില്‍ നിറയെ മോഹവുമായി പുറക്കാട്ട് കടപ്പുറത്ത് കറുത്തമ്മയെ തേടിയലഞ്ഞ പരീക്കുട്ടിയെന്ന ദുരന്തകാമുകനിലൂടെ മലയാള സിനിമാസ്വാദകരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടുകയായിരുന്നു മധു എന്ന നടന്.
about madhu
