News
‘നാര്‍ക്കോട്ടിക്സ് ബ്യൂറോ ബോളിവുഡില്‍ വന്ന് അന്വേഷണമാരംഭിച്ചാല്‍ എ-ലിസ്റ്റില്‍പ്പെട്ട നിരവധി താരങ്ങള്‍ കുടുങ്ങും
‘നാര്‍ക്കോട്ടിക്സ് ബ്യൂറോ ബോളിവുഡില്‍ വന്ന് അന്വേഷണമാരംഭിച്ചാല്‍ എ-ലിസ്റ്റില്‍പ്പെട്ട നിരവധി താരങ്ങള്‍ കുടുങ്ങും
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ പുതിയ ആരോപണവുമായി ബോളിവുഡ് താരം കങ്കണ റണൗട്ട് രംഗത്ത്. എന്‍.സി.ബി ബോളിവുഡില്‍ അന്വേഷണം ആരംഭിച്ചാല്‍ എ-ലിസ്റ്റില്‍പ്പെട്ട നിരവധി പേര് ജയിലിലാവുന്നത് കാണാം എന്നാണ് ടീം കങ്കണ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
‘നാര്‍ക്കോട്ടിക്സ് ബ്യൂറോ ബോളിവുഡില്‍ വന്ന് അന്വേഷണമാരംഭിച്ചാല്‍ എ-ലിസ്റ്റില്‍പ്പെട്ട നിരവധി താരങ്ങള്‍ കുടുങ്ങും. ഇവരുടെയൊക്കെ രക്തം പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്ത് വരും. പ്രധാനമന്ത്രി ബോളിവുഡിലെ ഗര്‍ത്തങ്ങള്‍ സ്വച്ഛ് ഭാരത് മിഷനിലൂടെ ശുദ്ധീകരിക്കുമെന്നാണ് കരുതുന്നത്,’ കങ്കണ ട്വീറ്റ് ചെയ്തു.
നടി റിയ ചക്രവര്‍ത്തിക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് കേസില്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ അന്വേഷണം ആരംഭിച്ചത്. ഈ സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സഹായം നല്കാന് തയ്യാറാണെന്ന് പറഞ്ഞ് നടി എത്തിയിരുന്നു.
എന്തോ ചില രഹസ്യങ്ങള്‍ സുശാന്തിന് അറിയാമായിരുന്നെന്നും അതാണ് നടന് കൊല്ലപ്പെട്ടതെന്നുമാണ് കങ്കണ പറയുന്നത്. ‘ഞാന്‍ നര്‍ക്കോട്ട് ബ്യൂറോയെ സഹായിക്കാന്‍ തയ്യാറാണ്. പക്ഷെ എനിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംരക്ഷണം ആവശ്യമാണ്. ഞാന്‍ എന്റെ കരിയറിനെയും ജീവിതത്തെയും അപകടത്തിലാക്കിയാണ് രംഗത്ത് വരുന്നത്. സുശാന്തിന് ചില രഹസ്യങ്ങള്‍ അറിയാമായിരുന്നു. അതുകൊണ്ടാണ് അയാള്‍ കൊല്ലപ്പെട്ടത്’-കങ്കണ ട്വീറ്റ് ചെയ്തു. ബോളിവുഡ് ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും പ്രചാരമുള്ള മയക്കു മരുന്ന് കൊക്കൈന്‍ ആണെന്നും ഇത് മിക്കവാറും എല്ലാ പാര്‍ട്ടികളിലും ഉപയോഗിക്കുന്നുണ്ടെന്നും കങ്കണ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
‘ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും പ്രചാരമുള്ള മയക്കു മരുന്ന് കൊക്കൈനാണ്. ഇത് മിക്കവാറും എല്ലാ പാര്‍ട്ടികളിലും ഉപയോഗിക്കുന്നുണ്ട്. ഇത് വളരെ ചെലവേറിയതാണ്. തുടക്കത്തില്‍ നിങ്ങള്‍ പ്രമുഖരുടെ വീടുകളിലെ പാര്‍ട്ടികളില്‍ പോകുേമ്ബാള് ഇത് സൗജന്യമായി നല്‍കും. എംഡിഎംഎ ക്രിസ്റ്റലുകള്‍ വെള്ളത്തില്‍ കലര്ത്ത നിങ്ങളുടെ അറിവില്ലാതെ തരുന്നതും പതിവാണ്’-മറ്റൊരു ട്വീറ്റില്‍ കങ്കണ പറഞ്ഞു.
about kankana
