മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച സിനിമയാണ് തുറപ്പ് ഗുലാൻ. അന്ന് വരെ മമ്മൂട്ടിക്ക് കോമഡിയും ഡാൻസും വഴങ്ങില്ലെന്ന് പറഞ്ഞ വിമർശകരുടെ വാ അടപ്പിച്ച് കളർഫുൾ ഷർട്ടും , കാലിൽ ചിലങ്കയും കൗണ്ടറുകളുടെ പൂരവുമായി അരങ്ങേറിയ മമ്മൂട്ടി തന്റെ മറ്റൊരു അവതാര പിറവി മലയാളികളെ കാണിച്ചു കൊടുക്കുകയായിരുന്നു.
2006 ൽ ആയിരുന്നു തുറപ്പ് ഗുലാൻ എത്തിയത്. നായികയായി തമിഴ് നടി സ്നേഹയും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. അതെ വര്ഷം തന്നെ അതെ സമയം തന്നെയാണ് പ്രജാപതിയും എത്തിയത്. രണ്ടു ചിത്രത്തിന്റെയും ഷൂട്ടിംഗ് ഒരേ സമയത്ത് ആയിരുന്നു. രണ്ടു ലൊക്കേഷനിൽ നിന്നും മാറി മാറി ഓടി അഭിനയിക്കുകയായിരുന്നു മമ്മൂട്ടി.
പക്ഷെ ഇങ്ങനെ അഭിനയിക്കുന്നതിനിടയിൽ ഇടക്ക് സിനിമ മാറിയത് മറന്നു പോയ അവസരങ്ങളും ഉണ്ടായി. തുറപ്പ് ഗുലാൻ കണ്ടവർ അത്ര പെട്ടെന്ന് കണ്ടു പിടിക്കാത്ത ഇത്തരമൊരു അബദ്ധം ഒരു സിനിമ ഗ്രൂപ്പിൽ ശ്രീനാഥ് സദാനന്ദൻ എന്നയാൾ പങ്കു വച്ചിരിക്കുകയാണ്. തുറപ്പ് ഗുലാനിലെ ഒരു സീനിൽ മമ്മൂട്ടി നില്കുന്നത് ദേവർമഠം നാരായണന്റെ ഗെറ്റപ്പിലാണ്.
വേഷമൊക്കെ അത് തന്നെ എങ്കിലും വിഗ്ഗും കൃതാവും മാറ്റാൻ മമ്മൂട്ടി മറന്നു പോയി. അണിയറ പ്രവർത്തകരാകട്ടെ ശ്രേധിച്ചുമില്ല. എന്നാൽ വളരെ സൂക്ഷിച്ച മാത്രം നോക്കിയാൽ മനസിലാകുന്ന ഈ വെത്യാസം കണ്ടുപിടിച്ച ശ്രീനാഥിന്റെ നിരീക്ഷണ പാടവത്തെ അഭിനന്ദിക്കുകയാണ് എല്ലാവരും.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...