അമിതാഭിന്റെ മകനായതിനാല്‍ പല ചിത്രങ്ങളില്‍ നിന്നും പുറത്താക്കി; പ്രതിഫലം പോലും നൽകിയില്ല !! അഭിഷേക് ബച്ചന് പറയുന്നു…
താരപുത്രനായി ജനിച്ചു എന്നത് എപ്പോഴും സുഖകരമായ അനുഭവമല്ല തനിക്ക് നല്‍കിയതെന്ന് അഭിഷേക് ബച്ചന്. അച്ഛന് അമിതാഭ് ബച്ചനുമായുള്ള താരതമ്യങ്ങള്‍ തനിക്ക് ഏറെ മാനസിക സമ്മര്‍ദ്ദം നല്‍കിയിട്ടുണ്ടെന്നാണ് അഭിഷേക് പറയുന്നത്. ഒരു ദേശീയ മാധ്യവുമായുള്ള അഭിമുഖത്തിലാണ് അഭിഷേക് ഇക്കാര്യം വെളിപ്പെടുത്തിയത്.
“അമിതാഭിന്റെ മകനായത് കൊണ്ട് സിനിമാജീവിതം ഒരിക്കലും എളുപ്പമായിരുന്നില്ല. അത് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ഉണ്ടാക്കിയത്. പലരും പല സിനിമകളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ചിലര്‍ കരാറില്‍ പറഞ്ഞ പ്രതിഫലം നല്കാതിരുന്നിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് ബുദ്ധിമുട്ടി. പതിയെ ഇത്തരം പ്രതിസന്ധികളെ അതിജീവിക്കുകയായിരുന്നു” – അഭിഷേക് പറയുന്നു.
വിമര്‍ശനങ്ങള്‍ തന്നെ തകര്ക്കാറുണ്ടെന്നും അഭിഷേക് പറയുന്നു. “ഞാനെന്റെ സിനിമകള്‍ എന്നും കാണും. ആളാവാനല്ല, കൂടുതല്‍ പഠിക്കാന്‍ വേണ്ടിയാണത്. ആദ്യ സിനിമയായ റെഫ്യൂജിയില് അഭിനയിക്കുന്ന സമയത്ത് 2000-3000 ആളുകളാണ് താരപുത്രനെ കാണാനായെത്തിയത്. ഇത്രയും ആളുകളെ ഒന്നിച്ചു കണ്ടപ്പോള്‍ അന്ന് പകച്ചുപോയിരുന്നു. ആദ്യ ഷോട്ടിനായി 17 റീടേക്കുകളാണ് എടുക്കേണ്ടി വന്നത്. ആകുലതകള്‍ക്കൊടുവില്‍ സ്വയം കൈവരിച്ച ഊർജ്ജം തന്നെയാണ് മുന്നോട്ട് പോകാന്‍ കരുത്തായത്.” – അഭിഷേക് പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...