Connect with us

മാധ്യമവിലക്ക്, തീർത്തും സ്വകാര്യമായ മരണാനന്തര ചടങ്ങുകൾ,; കാവ്യയുടെ അച്ഛന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞത് ഇങ്ങനെ

Malayalam

മാധ്യമവിലക്ക്, തീർത്തും സ്വകാര്യമായ മരണാനന്തര ചടങ്ങുകൾ,; കാവ്യയുടെ അച്ഛന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞത് ഇങ്ങനെ

മാധ്യമവിലക്ക്, തീർത്തും സ്വകാര്യമായ മരണാനന്തര ചടങ്ങുകൾ,; കാവ്യയുടെ അച്ഛന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞത് ഇങ്ങനെ

അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ്‍ ദിവസം, ചെന്നെെയിൽ വെച്ചാണ് മരിച്ചത്. കാസർകോട് നീലേശ്വരം സ്വദേശിയാണ് പി മാധവൻ. സുപ്രിയ ടെക്സ്റ്റെെയിൽസ് എന്ന വസ്ത്ര സ്ഥാപനത്തിന്റെ ഉടമയുമായിരുന്നു. കാവ്യയ്ക്കൊപ്പം എന്നും നിഴലായി കൂടെയുണ്ടായിരുന്നയാളാണ് അച്ഛൻ. മകളുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തണലായി നിന്ന വ്യക്തി. കാവ്യ കലാകാരിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് പിതാവാണ്.

കഴിഞ്ഞ ദിവസമായിരുന്നു പി മാധവന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. തീർത്തും സ്വകാര്യമായ മരണാനന്തര ചടങ്ങുകൾ ആയിരുന്നു അദ്ദേഹത്തിന്റെ വെണ്ണലയിലെ വീട്ടിൽ വച്ച് നടന്നത്. അദ്ദേഹത്തിന്റെ ഭൗതീകശരീരം പൊതുദർശനത്തിന് വച്ചിരുന്നില്ല. മാധ്യമവിലക്ക് ഉണ്ടായിരുന്നു.,അത്രയും അടുത്ത ആളുകൾ വീടിന്റെ ഉള്ളിൽ ചെന്നാണ് അവസാനമായി ഒരു നോക്ക് കാണുന്നത്. ഇടപ്പള്ളിയിലെ പൊതുശ്‌മശാനത്തിൽ ഇക്കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംസ്കാരം. എന്നാൽ അവിടെയും കുടുംബം ആരും പങ്കെടുക്കാൻ എത്തിയില്ല.

എല്ലാ മരണാനന്തര ചടങ്ങുകളും നടത്തിയ ശേഷം ആണ് മൃതദേഹം സംസ്കാരത്തിനായി എത്തിച്ചത്. അന്ത്യചുംബനം നൽകാൻ പോലും കുടുംബം എത്താഞ്ഞത് എന്ത് എന്ന ചോദ്യങ്ങൾ പലരും ചോദിച്ചെങ്കിലും അത് തീർത്തും സ്വകാര്യമായി വയ്ക്കാൻ ആണ് കുടുംബം ആഗ്രഹിച്ചത്തെന്നും അപ്പോൾ ആ ചോദ്യത്തിനു തന്നെ പ്രസക്തിയില്ലെന്നതാണ് യാഥാർഥ്യമെന്നും സോഷ്യൽ മീഡിയയിലൂടെ പലരും പറയുന്നു.

തീർത്തും വൈകാരിക മുഹൂർത്തങ്ങളെ എല്ലാം കാഴ്ചയാക്കുന്ന ചില കാമറ കണ്ണുകളെ വിലക്കിയ രീതി അക്ഷരാർത്ഥത്തിൽ കൈയ്യടി അർഹിക്കുന്ന കാര്യമാണ്. ചാനൽ റീച്ചിനുവേണ്ടി മൊബൈൽ കാമറകളിൽ പോലും വൈകാരിക നിമിഷങ്ങൾ പകർത്തിയെടുത്ത് പുറം ലോകത്ത് എത്തിക്കുന്നത് തീർത്തും പ്രൈവസിയിലേക്ക് ഉള്ള കടന്നുകയറ്റം കൂടിയാണ് . അത്തരം കടന്നുകയറ്റങ്ങൾക്ക് ഒരു തടയിടൽ കൂടിയാണ് ഇക്കഴിഞ്ഞ ദിവസം കാവ്യയുടെ വീട്ടിൽ സംഭവിച്ചത്. കാവ്യയുടെ വീട്ടിലേക്ക് ചില താരങ്ങൾ അന്തിമോപചാരം അർപ്പിക്കാനെത്തുന്നതൊഴിച്ചാൽ കുടുംബാംഗങ്ങളുടെ നിസഹായത എവിടെയും തുറന്നു കാണിക്കാൻ കുടുംബം അനുവദിച്ചില്ല.

ചെന്നൈയിലെ വീട്ടിൽ വച്ചാണ് മാധവന് ഹൃദയാഘാതം ഉണ്ടാകുന്നത്. സംഭവ സമയത്ത് മകൾ കാവ്യയും ദിലീപ് അടക്കമുള്ള കുടുംബവും ഒപ്പം ഉണ്ടായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നാൽ പെട്ടെന്നുണ്ടായ അറ്റാക്ക് ആണ് മരണത്തിലേക്ക് നയിച്ചത്. റിപ്പോർട്ടുകൾ പ്രകാരം മരിക്കുന്ന ദിവസം പോലും പുറത്തൊക്കെ പോയി ഉത്സാഹത്തോടെ തിരികെ വീട്ടിൽ എത്തിയശേഷം ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതും അറ്റാക്ക് ആണെന്ന് സ്ഥിരീകരിക്കുന്നതും.

ഏവർക്കും പ്രിയപ്പെട്ട വ്യക്തിയായിരുന്നു കാവ്യയുടെ അച്ഛൻ. എല്ലാവരുടെയും മാധവേട്ടൻ. പലർക്കും അദ്ദേഹത്തിന്റെ വേർപാട് ഉൾകൊള്ളാനായിട്ടില്ല. ഏറ്റവും ഒടുവിലത്തെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ മകൾക്ക് ഒപ്പം നിഴലായി അച്ഛനും ഉണ്ടായിരുന്നു. ആഴ്ചകൾക്ക് മുൻപേ ഇരുവരും നടത്തിയ യാത്ര. ചെറുപ്പം മുതൽക്കേ അങ്ങനെയാണ് കാവ്യയെ ഇന്ന് കണുന്ന നിലയിലേക്ക് എത്തിച്ചതിൽ അദ്ദേഹത്തിനുള്ള പങ്ക് ചെറുതല്ല. ബാലതാരമായി ഉള്ള അരങ്ങേറ്റം മുതൽ നായിക ആയുള്ള ഏറ്റവും ഒടുവിലത്തെ ചിത്രം വരെയും മാധവൻ ആണ് കാവ്യയ്ക്ക് നിഴലായി ഒപ്പം ഉണ്ടായിരുന്നത്.

മകൾ പലവിധ സാഹചര്യങ്ങളിലൂടെ കടന്നു പോയപ്പോൾ ഊണും ഉറക്കവും എല്ലാം ഉപേക്ഷിച്ചു കൂട്ടിരുന്ന അച്ഛൻ കൂടി ആയിരുന്നു അദ്ദേഹം. ഏറ്റവും ഒടുവിൽ മകളുടെ ഒപ്പം മകളുടെ കണ്മുൻപിൽ വെച്ചായിരുന്നു ആ മരണം സംഭവിച്ചത്. കാവ്യയുടെ നിർണ്ണായകമായ പല പ്രെസ് മീറ്റുകൾക്കും മുൻപിൽ നിന്ന് കാവ്യയെ നയിച്ചതും അദ്ദേഹം തന്നെ ആയിരുന്നു.

അതേസമയം, തങ്ങളുടെ പ്രിയപ്പെട്ട മാധവേട്ടന്റെ മരണം ഇപ്പോഴും അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അത്രയും ആരോഗ്യവാനായി എല്ലാ കാര്യങ്ങളും ചെയ്തിരുന്ന അദ്ദേഹം കൊച്ചുമക്കൾക്ക്ൾക്ക് ഒരു കൂട്ടുകാരനെ പോലെ, മക്കൾക്ക് ഒപ്പം എന്തിനും ഏതിനും കൂട്ടുനിന്ന അച്ഛൻ കൂടി ആയിരുന്നു. മകളുടെ കരിയറിന് വേണ്ടി സ്വന്തമായി പടുത്തുയർത്തിയ ബിസിനസ്സ് സാമ്ര്യാജ്യം പോലും വേണ്ടെന്നു വച്ച മാധവേട്ടൻ വീടും നാടും എല്ലാം വിട്ടാണ് മകൾക്ക് വേണ്ടി യാത്ര തിരിച്ചത്. എന്നാൽ മകളെ തനിച്ചാക്കിയുള്ള ഈ യാത്ര തീർത്തും വേദനാ ജനകം എന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.

ഏക മകൾ ആയതുകൊണ്ടുതന്നെ തന്നോട് അച്ഛന് ഒരു പ്രത്യേക വാത്സല്യവും സ്നേഹവുമായിരുന്നുവെന്നും കാവ്യ തന്നെ പറഞ്ഞിട്ടുണ്ട്. വിവാദങ്ങളിലും വ്യക്തി ജീവിതത്തിൽ വന്ന അപ്രതീക്ഷിത തിരിച്ചടികളിലും മകൾക്ക് കരുത്തുപകർന്നുകൊണ്ട് അച്ഛൻ മാധവൻ എന്നും ഒപ്പമുണ്ടായിരുന്നു. മകളുടെ പഠനസൗകര്യത്തിനു വേണ്ടി കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോൾ അവിടെയും മകൾക്ക് നിഴലായി സ്വന്തം നാടും ബിസിനസ്സും മറന്നു അച്ഛനും ചെന്നൈയിലേക്ക് താമസം മാറി. അമ്മ ശ്യാമളയും അച്ഛൻ മാധവനും ആണ് തന്റെ നട്ടെല്ല് എന്നാണ് പല കുറി കാവ്യ പറഞ്ഞിട്ടുള്ളത്.

കാവ്യയുടെ ഒപ്പമുണ്ടെങ്കിലും, പൊതുവേ മിതഭാഷിയായ മാധവനെക്കാൾ അമ്മ ശ്യാമളയെയാണ് മകളുടെ കൂടെ പലപ്പോഴും കണ്ടിട്ടുണ്ടാവുക. അപൂർവം ചില അഭിമുഖങ്ങളിൽ മാത്രം പിതാവ് മാധവൻ കാവ്യക്കൊപ്പം പങ്കെടുത്തിട്ടുണ്ട്. അപ്പോഴും അധികമായി ഒന്നും സംസാരിക്കാത്ത പ്രകൃതക്കാരനായാണ് അദ്ദേഹത്തെ പുറംലോകം കണ്ടിരിക്കുക.

പിന്നീട് മകൾ‌ മലയാളത്തിലെ മുൻനിര നായികയായപ്പോഴും അച്ഛൻ മാധവൻ തന്നെയായിരുന്നു മാനേജറും ബോഡി ഗാർഡുമെല്ലാം. എല്ലാ കാര്യങ്ങളിലും മാതാപിതാക്കളുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ചാണ് കാവ്യ നീങ്ങിയിരുന്നതും. ആദ്യ വിവാഹ ജീവിതം പരാജയപ്പെട്ടപ്പോഴും മകളെ കുറ്റപ്പെടുത്താതെ ചേർത്ത് പിടിച്ച് അഭിനയത്തിലേക്ക് തിരികെ കൊണ്ടുവന്നതിലും മാതാപിതാക്കൾക്ക് വലിയ പങ്കുണ്ട്.

ദീലിപുമായുള്ള വിവാഹശേഷം വിവാദങ്ങളും വിമർശനങ്ങളും ഒറ്റപെടുത്തലുകളും കാവ്യയ്ക്ക് അനുഭവിക്കേണ്ടി വന്നപ്പോഴും കുടുംബം നടിയെ തള്ളിപ്പറയുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല. കാവ്യ മാത്രമല്ല ആ സമയത്ത് മാതാപിതാക്കളും ക്രൂരമായ സൈബർ ആക്രമണത്തിന് ഇരകളായിരുന്നു.

മകൾ വലിയ താരമാണെങ്കിലും ആ പ്രശസ്തി ഉപയോഗിക്കാൻ നടിയുടെ മാതാപിതാക്കൾക്ക് താൽപര്യമുണ്ടായിരുന്നില്ല. വളരെ വിരളമായി മാത്രമെ ഇരുവരും അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. എന്റെ കുട്ടിക്കാലം തൊട്ട് അമ്മയെയും അച്ഛനെയും ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്. പിന്നെ എനിക്ക് ചുറ്റിലും നിൽക്കുന്നവരുമായും ഞാൻ വേഗം ഡിപ്പെന്റഡാകും.

സ്വതന്ത്രമായി ജീവിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല എന്നാണ് മുമ്പൊരിക്കൽ മാതാപിതാക്കളെ കുറിച്ച് സംസാരിക്കവെ നടി പറഞ്ഞത്. നടിയുടെ സഹോദരൻ മിഥുനും കുടുംബവും ഓസ്ട്രേലിയയിൽ സെറ്റിൽഡാണ്. മകൾക്ക് സ്‌കൂൾ അവധി തുടങ്ങുമ്പോൾ‍ ചേട്ടനും കുടുംബത്തിനും ഒപ്പം സമയം ചിലവഴിക്കാൻ കാവ്യ ഓസ്ട്രേലിയയ്ക്ക് പറക്കാറുണ്ട്. മീനാക്ഷിയും മഹാലക്ഷ്മിയും ചെന്നൈയിൽ പഠിക്കാൻ തുടങ്ങിയതോടെയാണ് ദിലീപും കാവ്യയും ചെന്നൈയിൽ സ്ഥിര താമസമായത്.

എല്ലാവരോടും സ്നേഹത്തിൽ പെരുമാറാൻ മാത്രമെ തങ്ങൾ ശ്രമിക്കാറുള്ളുവെന്നും അതുകൊണ്ട് തന്നെ ആളുകൾ വഞ്ചിക്കുകയും ചെയ്യാറുണ്ടെന്നും മുമ്പൊരിക്കൽ കാവ്യ പറഞ്ഞിരുന്നു.
ഞാൻ എല്ലാം വിശ്വസിക്കുന്ന ആളാണ്. അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ. എനിക്ക് എല്ലാവരെയും വിശ്വസിക്കാനാണ് ഇഷ്ടം. ഇപ്പോൾ ഒരുപരിധവരെ ആളുകളെ തിരിച്ചറിയാൻ പറ്റുന്നുണ്ട്. അനുഭവം കിട്ടികിട്ടി മാറിയതാണ്. അല്ലാതെ ഞാൻ അതിന് ശ്രമിച്ചിട്ട് മാറിയതല്ല.

ഞാൻ അഞ്ച് വയസ്സിൽ സിനിമയിൽ വന്നുഎന്ന് പറഞ്ഞില്ലേ. നാല് വയസ്സ് വരെയാണ് ഞാൻ നോർമലായിട്ടുള്ള ഒരു കുട്ടിയായിട്ട് ജീവിച്ചിട്ടുള്ളൂ, അഞ്ച് വയസ്സ് മുതൽ സിനിമയാണ് എന്റെ ലോകം. അവിടെ എനിക്ക് നല്ല അനുഭവം മാത്രമെ ഉണ്ടായിട്ടുള്ളൂ. എന്നെ ആരും ദുരുപയോഗമൊന്നും ചെയ്തിട്ടില്ല ആരും ഞാൻ വിശ്വസിച്ചതിന്റെ പേരിൽ. ‌‌

എന്നെ പറ്റിക്കാൻ വരുടെ ഒരു ടൈം പാസിന് എന്ന പോലെ എന്നെ ഇങ്ങനെ പിരികേറ്റും, ഞാൻ അതിന് എന്തെങ്കിലും മണ്ടത്തരം പറയുക അതൊക്കെ എൻജോയ് ചെയ്യാൻ വേണ്ടി, നേരംപോക്കിന് വേണ്ടിയിട്ടുള്ള പറ്റിക്കൽ മാത്രമെ എന്റെ അടുത്തുണ്ടായിട്ടുള്ളൂ, എന്നുമാണ് കാവ്യ മാധവൻ പറഞ്ഞിരുന്നത്.

ചെറുപ്പം മുതൽ രണ്ട് മക്കളിലും കലാപരമായ കഴിവുകൾ വളർത്തിയെടുക്കാൻ മാധവനും ശ്യാമളയും ശ്രമിച്ചിരുന്നു. അങ്ങനെയാണ് കാവ്യയെ നൃത്തവും സംഗീതവും പഠിപ്പിക്കുന്നത്. സ്കൂൾ കാലത്ത് കലോത്സവ വേദികളിൽ കാവ്യ സജീവമായിരുന്നു. അക്കാലത്ത് എല്ലാ തിരക്കും മാറ്റിവെച്ച് ഊണും ഉറക്കവും കളഞ്ഞ് മകൾക്കൊപ്പം കൂട്ടായി നിന്നിരുന്നതെല്ലാം മാധവനായിരുന്നു.

ബിസിനസ്സ് തിരക്കുകൾക്ക്‌ ഇടയിലും മകളുടെ എല്ലാ ഇഷ്ടങ്ങൾക്കും ഒപ്പം നിന്ന അച്ഛനാണ്. മാധവന്റെയും ശ്യാമളയുടെയും മകൾ കാവ്യ കലോത്സവ വേദികളിൽ മിന്നും താരമായിരുന്നു. തിളങ്ങുന്ന വിടർന്ന കണ്ണുകളുള്ള ആ പെൺകുട്ടി ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന സിനിമയിലൂടെ മലയാളത്തിലെ നായികാപദവി അലങ്കരിക്കുമ്പോൾ നിശബ്ദ സാന്നിധ്യമായി അച്ഛൻ കൂടെ ഉണ്ടായിരുന്നു. മകൾക്ക് കൂട്ടായി ഷൂട്ടിങ് സെറ്റിലേക്ക് അമ്മയും അച്ഛനും പോവുക പതിവായിരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ കാവ്യ നായികയായത് 14ാം വയസ്സിലായിരുന്നു. ദിലീപിന്റെ നായികയായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ഏത് വേഷമായാലും മികച്ച രീതിയിൽ ചെയ്യാനുള്ള കഴിവ് തന്നെയാണ് കാവ്യയുടെ പ്രത്യേകത. അഭിനയ മികവിന് ധാരാളം അംഗീകാരവും താരത്തെ തേടിവന്നിരുന്നു. കാവ്യ അഭിനയത്തിലേക്ക് തിരിച്ച് എത്തുന്നത് കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് ആരാധകരുണ്ട്.

ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ കാവ്യ മാധവനെ ഇഷ്ടപ്പെടുന്നുണ്ട്. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കൽപമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ ജീവിച്ചു. മുൻനിര നായകന്മാർരക്കൊപ്പമെല്ലാം അഭിനയിക്കുവാൻ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top