ആസിയ ബീവിയുടെയും കുട്ടികളുടെയും നൃത്തം വെറുമൊരു നേരമ്പോക്കായിരുന്നില്ല. ഏതു ദുരിതാവസ്ഥയിലും തളരരുതെന്ന സന്ദേശമാണ് അവര്‍ മലയാളികള്‍ക്ക് കാട്ടിക്കൊടുത്തത്. മുളന്തുരുത്തി ദുരിതാശ്വാസ ക്യാമ്പി. എല്ലലായിരുന്നു മനസ്സിനെ തണുപ്പിക്കുന്ന ഈ കാഴ്ച്ച. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിനാണ് ആസിയാ ബീവിയും കുട്ടികളും നൃത്തച്ചുവടുകള്‍ വെച്ചത്.
കിടപ്പാടത്തില്‍ വെള്ളം കയറിയപ്പോള്‍ ദുരിതാശ്വാസ ക്യാംപിലെത്തിയതായിരുന്നു ആസിയ ബീവി. മുളന്തുരുത്തി സ്വദേശിയായ ആസിയ വെറ്റില ഹബ്ബിലെ ട്രാഫിക് വാര്‍ഡനാണ്. മൂന്നു കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ്. ജീവിതം തിരിച്ചുപിടിക്കാനും മറ്റുള്ളവര്‍ സന്തോഷത്തോടെ ഇരിക്കാനുമാണ് താന്‍ ക്യാംപില്‍ നൃത്തം സംഘടിപ്പിച്ചതെന്നും ആസിയ പറയുന്നു.
തനിക്കൊപ്പമുള്ള ദുരിതബാധിതരെ സന്തോഷിപ്പിക്കാന്‍ ചുവടുകള്‍ വെച്ച ആസിയ ബീവിയ്ക്ക് ഇനി സിനിമയില്‍ അഭിനയിക്കാം. അതും മലയാളത്തിലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച വിനായകനൊപ്പം. ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം. പി.എസ് റഫീക്കിന്റെ തിരക്കഥയില്‍ ഫ്രാന്‍സിസ് നൊറാണയുടെ തലത്തൊട്ടപ്പന് എന്ന കഥയെ ആസ്പദമാക്കിയാണ് ഷാനവാസ് ചിത്രം ഒരുക്കുന്നത്.
Kerala flood Jimikki Kammal dancer Asiya Beevi got film chance
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...