എല്ലാം നഷ്ടപ്പെട്ട് ഒരു പ്രതീക്ഷയുമില്ലാതെ നിന്നപ്പോഴും അവൻ കൂടെയുണ്ടായിരുന്നു! ജിഷ്ണുവിനെക്കുറിച്ച് സിദ്ധാര്‍ത്ഥ് ഭരതന്

നമ്മളെന്ന ചിത്രത്തിലൂടെയായാണ് ജിഷ്ണുവും സിദ്ധാര്‍ത്ഥ് ഭരതനും തുടക്കം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. ക്യാന്‍സറിനോട് പൊരുതി ജിഷ്ണു വിടവാങ്ങിയപ്പോള്‍ പ്രിയ കൂട്ടുകാരനെ നഷ്ടമായതിന്റെ സങ്കടത്തിലായിരുന്നു സിദ്ധാര്‍ത്ഥ്. അവന് വേദനിക്കുമ്പോഴും സുഹൃത്തുക്കളെ പോസിറ്റീവാക്കി നിര്‍ത്തിയിരുന്നു. ജീവിതത്തിലേക്ക് തിരികെ വരാനാവുമെന്ന പ്രതീക്ഷയിലായിരുന്നു അവന്. ഇപ്പോഴും എനിക്ക് അവനെ മിസ് ചെയ്യുന്നുണ്ടെന്ന് സിദ്ധാര്‍ത്ഥ് ഭരതന് പറയുന്നു. ചതുരം വിശേഷങ്ങള്‍ പങ്കുവെച്ച് ഒരു മാധ്യമത്തോട് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ജിഷ്ണുവിനെക്കുറിച്ചും മറ്റൊരു സുഹൃത്തായ രാജീവിനെക്കുറിച്ചും പറഞ്ഞത്.
നല്ലൊരു സുഹൃത്ത് ഇല്ലാതാവുമ്പോഴുള്ള വിഷമം തന്നെയാണ് ജിഷ്ണു പോയപ്പോള്‍ അനുഭവപ്പെട്ടത്. നമ്മളെല്ലാം നഷ്ടപ്പെട്ട് ഒരു പ്രതീക്ഷയുമില്ലാതെ നില്‍ക്കുമ്പോളാണ് സുഹൃത്തുക്കളേയും നല്ല ആള്‍ക്കാരേയുമൊക്കെ തിരിച്ചറിയുന്നത്. സപ്പോര്‍ട്ട് ചെയ്ത് കൂടെ നിൽക്കുന്നവരാണ് നമ്മളെ ഇഷ്ടപ്പെടുന്നവര്‍. അങ്ങനെയൊക്കെ ജിഷ്ണു പലവട്ടം നിന്നിട്ടുണ്ട്. രാജീവ് എന്ന വേറൊരു സുഹൃത്തുണ്ട് എനിക്ക്. പുള്ളി ചതുരത്തിലുണ്ട്. കഴിഞ്ഞ കൊല്ലമായിരുന്നു അവന് മരിച്ചത്.കൊവിഡ് ബാധിച്ചായിരുന്നു രാജീവ് മരിച്ചത്. എന്റെ പ്രായമേയുള്ളൂ പുള്ളിക്ക്. വളരെ പെട്ടെന്നായിരുന്നു. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ഞാനെപ്പോള്‍ ഡൗണാണ് എന്നറിഞ്ഞാലും പുള്ളി നേരിട്ട് വരും. മൂന്നാല് ദിവസമൊക്കെ എന്റെ കൂടെത്തന്നെയുണ്ടാവും. എന്നെ ഒന്ന് സെറ്റാക്കിയിട്ട് പുള്ളിയങ്ങ് പോവും. ഇത് തന്നെയാണ് ജിഷ്ണു ഒക്കെ ചെയ്തിരുന്നത്. സന്തോഷമുള്ളപ്പോഴും സങ്കടമുള്ളപ്പോഴും അവര്‍ എനിക്ക് ഒപ്പമുണ്ടാവാറുണ്ട്. ഞാന്‍ ഏത് ലെവലിലേക്ക് പോയാലും ഇവരൊക്കെ കൂടെയുണ്ടാവും. ഓരോരുത്തരായി സ്ഥലം വിട്ടോണ്ടിരിക്കുകയാണെന്നുമായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്.എന്റെ സംവിധാനമോഹത്തെക്കുറിച്ച് ജിഷ്ണുവിന് വ്യക്തമായി അറിയാമായിരുന്നു.
അസുഖം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന സമയത്തും എന്നോട് പുതിയ സിനിമ ചെയ്യാനായാണ് അവന് പറഞ്ഞത്. എപ്പോഴും വാട്സാപ്പില്‍ തമാശ മെസ്സേജ് അയയ്ക്കുന്ന പതിവുണ്ട് അവന്. ക്യാന്‍സറിനെക്കുറിച്ച് പറഞ്ഞപ്പോള്‍ തമാശയാണെന്നാണ് കരുതിയത്. അത് സത്യമാണെന്നറിഞ്ഞപ്പോള്‍ തകര്‍ന്ന് പോയെന്നും മുന്‍പ് സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു.
ക്യാന്‍സറിനോട് പൊരുതുമ്പോഴെല്ലാം ജീവിതത്തിലേക്ക് തിരികെ വരാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ജിഷ്ണു. സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴെല്ലാം ജീവിതത്തിലേക്ക് തിരികെ വരാനാവുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നു. അസുഖം ഭേദമായി തിരിച്ച് വന്നാല്‍ നമുക്കൊന്നിച്ച് സിനിമ ചെയ്യണമെന്ന് ജിഷ്ണു പറഞ്ഞിരുന്നു. ഇപ്പോഴും അവനെ ശരിക്കും മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്.
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര2. പലപ്പോഴും ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ നടന്ന അപകടങ്ങളെ കുറിച്ച് വാർത്തകൾ പുറത്തെത്താറുണ്ട്....