ഓൺലൈൻ റിലീസ് വിവാദത്തക്കുറിച്ചും മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ.ഒരു പ്രീയമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്.
കേരളം വളരെ ചെറിയൊരു ഫിലിം ഇൻഡസ്ട്രിയാണ്. ഈ ഇൻഡസ്ട്രിയിൽ തന്നെ പതിനായിരത്തോളം സാങ്കേതിക പ്രവർത്തകരും അറുന്നൂറോളം നടീനടന്മാരും നിർമാതാക്കളും വിതരണക്കാരും തിയറ്ററുകളുമൊക്കെയുണ്ട്. ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരും നിർമ്മാണത്തിന്റെ പലഘട്ടങ്ങളിലായി കിടക്കുന്ന സിനിമകളുടെ നിർമ്മാതാക്കളും മുടക്കിയ പണത്തിന് കൊടുക്കുന്ന പലിശ മാത്രം നോക്കിയാൽ മതി . ആന്റോ ജോസഫിന്റെ പടം 22 കോടി രൂപ, ആന്റണി പെരുമ്പാവൂരിന്റെ പടം 100 കോടി രൂപ. അപ്പോ ഓരോ ദിവസം പോകുന്തോറും ഇത് ഇങ്ങനെ എസ്കലേറ്റ് ചെയ്ത് കഴിഞ്ഞാല് അത് ഈ വ്യവസായത്തിന് താങ്ങാൻ കഴിയില്ല. 600 കോടിയിലേറെ നഷ്ടം സംഭവിച്ചു കഴിഞ്ഞു.
ഒരു പൊതുമേഖലാ സ്ഥാപനവും ബാങ്കുകളും സിനിമയെ സപ്പോർട്ട് ചെയ്യുന്നില്ല. സിനിമയെടുക്കുന്ന നിർമാതാക്കൾ മറ്റ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇപ്പോഴിതാ സിനിമാവ്യവസായത്തിന് സംഭവിച്ച നഷ്ടം 600കോടിയിലേറെ യായി സർക്കാരിന് ഈ മേഖലയ്ക്ക് വേണ്ടി വലിയൊരു കാര്യം ചെയ്യാനുണ്ട്. നിലവിൽ വന്ന പുതിയ വിനോദ നികുതിയിൽ നിന്നും ഈ വ്യവസായത്തെ ഒഴിവാക്കണം. ഇങ്ങനെ ഒരു സാഹചര്യത്തിൽ അതും താങ്ങാൻ കഴിയില്ല.
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...