തിരികെ വീട്ടിലേക്ക് പോകാനുള്ള സമയമായി’ അറം പറ്റിയ വാക്കിൽ ഞെട്ടലോടെ സുഹൃത്തുക്കൾ
By
ദുബായില്‍ ബസ് അപകടത്തില്‍ മരിച്ചവരിൽ പ്രശസ്തയായ ഇന്ത്യൻ മോഡലും. ഇന്ത്യന്‍ മോഡല്‍ റോഷ്നി മൂല്‍ചന്ദനി (22)യാണ് മരിച്ചത്. എന്നാൽ റോഷ്നിയുടെ മരണത്തിൽ കുടുംബവും സുഹൃത്തുക്കളും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. വീട്ടിലേക്ക് തിരികെയുള്ള ആ യാത്രയിൽ ദുബായിയെ നടുക്കിയ ബസ്സപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 17 പേരിൽ ഒരാൾ റോഷ്നിയാണ്.
’തിരികെ വീട്ടിലേക്ക് പോകാനുള്ള സമയമായി’ എന്ന് റോഷ്നി മൂൽചന്ദാനി മസ്കറ്റിൽ നിന്നെടുത്ത അവസാന ചിത്രത്തോടൊപ്പം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. ഈ വാക്കുകൾ അറം പറ്റി എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ശനിയാഴ്ച്ച വൈകുന്നേരം 7.45-ഓടെയാണ് ദുബായിലെ ജെബല്‍ അലി ഹിന്ദു ശ്മശാനത്തിലാണ് റോഷ്നിയുടെ മൃതദേഹം സംസ്കരിച്ചത്. നാട്ടിൽനിന്ന് പിതാവും സഹോദരനും എത്തിയാണ് റോഷ്നിയുടെ അന്ത്യകർമങ്ങൾ പൂർത്തിയാക്കിയത്.
ദുബായിലെ ആഡംബര ഹോട്ടലായ പാം ജുമരിയയിലെ മാർക്കറ്റിങ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുകയായിരുന്നു റോഷ്നി. ധാരാളം ഫാഷൻ ഷോകളിലും സൗന്ദര്യ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ 53,000ത്തിലധികം ഫോളോവേഴ്സുണ്ട്. രാജസ്ഥാൻ സ്വദേശിയായ റോഷ്നിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു ദുബായ്. ചെറിയ പെരുന്നാൾ അവധി ദിനങ്ങൾ ആഘോഷിക്കാൻ ബന്ധുവിനൊപ്പം സലാലയിലേക്ക് പോയി മടങ്ങി വരവേയാണ് അപകടം നടന്നത്. റോഷ്നിക്ക് സാമൂഹികമാധ്യമങ്ങൾ വഴി നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു.
സോഷ്യൽമീഡിയിൽ ഏറെ ആരാധകരുള്ള റോഷ്നിയുടെ മരണത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് നിരവധിയാളുകളാണ് എത്തിയത്. ഒമാന്‍ സര്‍ക്കാരിന്റെ യാത്രാബസ് റാഷിദിയ മെട്രോസ്റ്റേഷന് സമീപം സൈന്‍ബോര്‍ഡില്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ പോയി തിരിച്ചു വരുന്നവരാണ് അപകടത്തില്‍പെട്ടത്. അപകടത്തിൽ മരിച്ച 17 പേരിൽ 12 പേരും ഇന്ത്യക്കാരാണ്. ഇതിൽ 8 പേര് മലയാളികളാണ്.
Attachments area
