Connect with us

പീഡനക്കേസുകളിൽ തെളിവില്ല; ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരെയുള്ള കേസ് അവസാനിപ്പിക്കുന്നു

Malayalam

പീഡനക്കേസുകളിൽ തെളിവില്ല; ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരെയുള്ള കേസ് അവസാനിപ്പിക്കുന്നു

പീഡനക്കേസുകളിൽ തെളിവില്ല; ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരെയുള്ള കേസ് അവസാനിപ്പിക്കുന്നു

ഡബ്ല്യുസിസിയുടെ ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ഈ പ്രയത്നങ്ങൾക്ക് പല അംഗങ്ങൾക്കും പകരം കൊടുക്കേണ്ടി വന്നത് സ്വന്തം കരിയർ തന്നെയാണ്. വലിയ അവസരങ്ങൾ മുൻനിര നായിക നടിമാർക്ക് നഷ്ടമായി എന്ന് റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം നിരവധി മീടൂ ആരോപണങ്ങളും പ്രമുഖ നടന്മാർക്കെതിരെ വന്നിരുന്നു.

അതിൽ ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരെയും കേസ് വന്നിരുന്നു. ഇപ്പോഴിതാ ഇരുവർക്കും എടുത്ത കേസുകളും അവസാനിപ്പിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. പീ ഡനക്കേസുകളിൽ തെളിവില്ലെന്നാണ് പോലീസ് പറയുന്നത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ലൈം ഗികാതിക്രമം ഉണ്ടായത് എന്നാണ് ജയസൂര്യയ്ക്കെതിരെയുള്ള പരാതി.

18 വർഷം മുമ്പാണ് സംഭവം നടന്നത്. സെക്രട്ടേറിയറ്റിലെ ശു ചിമുറിയിൽ വച്ച് ജയസൂര്യ പീഡിപ്പിച്ചു എന്നാണ് പരാതി. സെക്രട്ടേറിയറ്റ് കോമ്പൗണ്ടിൽ പരാതിയിൽ പറയുന്ന തീയതിയിൽ ഷൂട്ടിങ് നടന്നിട്ടുണ്ടെങ്കിലും ഓഫീസിലോ മുറികളിലോ കയറാൻ അനുവാദം നൽകിയിട്ടില്ല എന്നാണ് സർക്കാർ രേഖ. മാത്രമല്ല പരാതിക്കാരി സ്ഥലം തിരിച്ചറിഞ്ഞിട്ടുമില്ല.

അതേസമയം, പരാതിയിൽ പറയുന്ന ഹോട്ടലിൽ ബാലചന്ദ്രമേനോൻ താമസിച്ചതായി രേഖയുണ്ട്. എന്നാൽ പരാതിക്കാരി അവിടെ വന്നതായി തെളിവില്ല. ഉപദ്രവിച്ചതിന് സാക്ഷിയായി എന്ന് പറയുന്ന ജൂനിയർ ആർട്ടിസ്റ്റ് മൊഴി മാറ്റിയതും കേസിൽ തിരിച്ചടിയായി. താനൊന്നും കണ്ടിട്ടില്ല എന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ മൊഴി.

More in Malayalam

Trending

Recent

To Top