Connect with us

മേഘനാഥന് ആദരാഞ്ജലികളുമായി സുരേഷ് ​ഗോപി

Malayalam

മേഘനാഥന് ആദരാഞ്ജലികളുമായി സുരേഷ് ​ഗോപി

മേഘനാഥന് ആദരാഞ്ജലികളുമായി സുരേഷ് ​ഗോപി

ഇന്ന് പുലർച്ചെയായിരുന്നു ബാലൻ കെ നായരുടെ മകനും നടനുമായ മേഘനാഥൻ(60) അന്തരിച്ചത്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വിട പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.

ഈ വേളയിൽ മേഘനാഥന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം മേഘനാഥന് ആദരാഞ്ജലികൾ അർപ്പിച്ചത്.

എനിക്ക് ഏറ്റവും പ്രിയപ്പെട്ട മേഘനാഥന് ആദരാഞ്ജലികൾ- സുരേഷ് ഗോപി കുറിച്ചു. ക്രൈം ഫയൽ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയും മേഘനാഥനും ഒരുമിച്ച് പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. ഏകദേശം അമ്പതിലധികം സീരിയലുകളിലും സിനിമകളിലും മേഘനാഥൻ അഭിനയിച്ചിട്ടുണ്ട്. 1980ൽ പി.എൻ.മേനോൻ സംവിധാനം ചെയ്‌ത ‘അസ്‌ത്രം’ എന്ന ചിത്രത്തിൽ സ്‌റ്റുഡിയോ ബോയിയെ അവതരിപ്പിച്ചാണ് മേഘനാഥൻ സിനിമാ രംഗത്തേയ്ക്കു പ്രവേശിച്ചത്.

പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകൻ, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്‌ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ജീത്തു ജോസഫ് സംവിധാനം ചെയ്‌ത കൂമൻ എന്ന ചിത്രത്തിലാണ് അവസാനമായി മേഘനാഥൻ അഭിനയിച്ചത്.

പറയാൻ ബാക്കി വച്ചത്, സ്‌നേഹാജ്ഞലി, മേഘജീവിതം, സ്ത്രീത്വം, കഥയറിയാതെ, ധനുമാസപ്പെണ്ണ്, ചന്ദ്രേട്ടനും ശോഭേട്ടത്തിയും തുടങ്ങിയവയാണ് മേഘനാഥൻ അഭിനയിച്ച പ്രധാനപ്പെട്ട സീരിയലുകൾ. കൂടാതെ ടെലിഫിലിമുകളിലും അദ്ദേഹം വേഷമിട്ടിരുന്നു.

കരിയറിന്റെ തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലാണ് കൂടുതലായി തിളങ്ങിയിരുന്നത്. എന്നാൽ അടുത്ത കാലത്തായി സ്വഭാവ വേഷങ്ങൾ കൂടി അദ്ദേഹത്തിന് ലഭിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് മേഘനാഥൻ. ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് സിനിമയിലേക്ക് കടന്നുവന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top