Connect with us

വെന്റിലേറ്റര്‍, മൊബൈല്‍ എക്‌സറേ; കൂടെയുണ്ട് സുരേഷ് ഗോപി ; അച്ഛന്റെ കൈതാങ്ങിനെ കുറിച്ച് മകൻ പറയുന്നു

Malayalam

വെന്റിലേറ്റര്‍, മൊബൈല്‍ എക്‌സറേ; കൂടെയുണ്ട് സുരേഷ് ഗോപി ; അച്ഛന്റെ കൈതാങ്ങിനെ കുറിച്ച് മകൻ പറയുന്നു

വെന്റിലേറ്റര്‍, മൊബൈല്‍ എക്‌സറേ; കൂടെയുണ്ട് സുരേഷ് ഗോപി ; അച്ഛന്റെ കൈതാങ്ങിനെ കുറിച്ച് മകൻ പറയുന്നു

ചില നിലപാടുകൾ മനുഷ്വത്വപരമായ സമീപനങ്ങൾ ഇവയെല്ലാം സുരേഷ് ഗോപി തുറന്ന് കാട്ടുമ്പോഴും പല വിമർശങ്ങളും അദേഹത്തിന് ഏറ്റുവാങ്ങേണ്ടി വരുന്നു. ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും തന്റെ നിലപാടിലൂടെ ജന്മനസ്സ് കീഴടക്കികൊണ്ടിരിക്കുകയാണ് അദ്ദേഹമെന്ന് പറയാതിരിക്കാൻ വയ്യ. ഈ കൊറോണ കാലത്ത് സുരേഷ് ഗോപി ചെയ്ത സഹായങ്ങളും മറ്റും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന് മകനും നടനുമായ ഗോകുൽ സുരേഷ്.

സുരേഷ് ഗോപിയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന കുറിപ്പ് പങ്കുവച്ചായിരുന്നു ഗോകുലിന്റെ പ്രതികരണം. ഈ വസ്തുതകള്‍ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനഃപൂര്‍വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകള്‍ കണ്ടാണ് ഇപ്പോള്‍ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു.’ഗോകുല്‍ കുറിച്ചു.

ഗോകുൽ സുരേഷ് പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം

‘പത്ത് വർഷങ്ങൾക്കു മുമ്പ് എൻഡോസൾഫാൻ ബാധിതരെ സഹായിക്കുവാൻ മുന്നോട്ട് വന്നതു മുതൽ ഇന്ന് കൊറോണ മഹാമാരി കാസർകോട്ടുകാരെ വിഷമത്തിലാക്കിയപ്പോൾ വരെ ഒരു കൈത്താങ്ങായി സുരേഷ് ഗോപി എംപി കൂടെയുണ്ട്.’

മാർച്ച് അവസാനം കാസർകോട് ജനറൽ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റാൻ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എൻഡ് മോഡ് വെന്റിലേറ്ററും പോർട്ടബിൾ എക്സ്റേയും തുടങ്ങിയ സജ്ജീകരണങ്ങൾക്ക് സാമ്പത്തിക സഹായമായി കാസർകോട്ട് കലക്ടറെ അങ്ങോട്ടു വിളിച്ച് ബന്ധപ്പെട്ട് സുരേഷ് ഗോപി എംപി 25 ലക്ഷം രൂപ സഹായം അറിയിച്ചു. പിന്നീട് കോവിഡ് രോഗബാധയും സംക്രമണവും ഏറ്റവും കൂടുതലായ കാസർകോട്ട് ജില്ലയ്ക്ക് 3 വെന്റിലേറ്റുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താൻ ആവശ്യമായ മൊബൈൽ എക്സ്റേ യൂണിറ്റും അനുവദിച്ചു.

അതും കഴിഞ്ഞ് ഏപ്രിൽ അഞ്ചാം തിയതി കാസർകോട്ട് ജില്ലയിൽപെട്ട ബദിയടുക്കാ, മൂളിയാർ. ചെറുവത്തൂർ, പെരിയ , മംഗൽപ്പാടി എന്നീ സ്ഥലങ്ങളിലെ സിഎച്ച്സി സെന്ററുകളില്‍ ഡയാലിസിസ് ചെയ്യാൻ വേണ്ട ഉപകരണങ്ങൾക്കായി 29.25 ലക്ഷം എംപി ഫണ്ട് അനുവദിച്ചു. എന്നും അവഗണനകൾ നേരിട്ടപ്പോഴും കാസർകോട്ടിന് കൈത്താങ്ങായി സുരേഷേട്ടൻ കൂടെയുണ്ടാകാറുണ്ട്.

നന്മ നിറഞ്ഞ മനുഷ്യരുടെ ഉള്ളിൽ എന്നും പ്രാർത്ഥനയോടെ സുരേഷ് ഗോപി കൂടെയുണ്ടാകും

വിമര്‍ശനങ്ങള്‍ക്കിടയിലും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന സുരേഷ് ഗോപിയെ പിന്തുണച്ച് ഗോകുൽ എത്തിയിരുന്നു
പ്രതിസന്ധികളുടെ ഈ സമയത്ത്, അച്ഛൻ ഇപ്പോൾ ചെയ്യുന്നതും ഇതുവരെ ചെയ്തിട്ടുള്ളതുമായ കാര്യങ്ങൾ പലരും മനഃപൂർവം അവഗണിക്കുകയും വിമർശിക്കുകയും ചെയ്യുമ്പോഴും, പറയാനുള്ളത് പരസ്യമായി തന്നെ അച്ഛൻ പറയുന്നത് കാണുമ്പോൾ മനസു നിറയുന്നു. ഇനിയും കൂടുതൽ കരുത്തുണ്ടാകട്ടെ അച്ഛാ!,” ഗോകുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

suresh gopi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top