Connect with us

ഞാന്‍ ഈ അവാര്‍ഡ് വാങ്ങുന്ന രംഗം അദ്ദേഹം പുച്ഛത്തോടെയായിരിക്കും നോക്കുന്നുത്, തിരക്കഥ എന്ന നടുക്കടലിലേയ്ക്ക് എന്നെ തള്ളിയിട്ട് മുക്കി കൊല്ലാന്‍ ശ്രമിച്ച വിദഗ്ധന്‍ ആണിയാള്‍; ശ്രീനിവാസന്‍

Malayalam

ഞാന്‍ ഈ അവാര്‍ഡ് വാങ്ങുന്ന രംഗം അദ്ദേഹം പുച്ഛത്തോടെയായിരിക്കും നോക്കുന്നുത്, തിരക്കഥ എന്ന നടുക്കടലിലേയ്ക്ക് എന്നെ തള്ളിയിട്ട് മുക്കി കൊല്ലാന്‍ ശ്രമിച്ച വിദഗ്ധന്‍ ആണിയാള്‍; ശ്രീനിവാസന്‍

ഞാന്‍ ഈ അവാര്‍ഡ് വാങ്ങുന്ന രംഗം അദ്ദേഹം പുച്ഛത്തോടെയായിരിക്കും നോക്കുന്നുത്, തിരക്കഥ എന്ന നടുക്കടലിലേയ്ക്ക് എന്നെ തള്ളിയിട്ട് മുക്കി കൊല്ലാന്‍ ശ്രമിച്ച വിദഗ്ധന്‍ ആണിയാള്‍; ശ്രീനിവാസന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് ശ്രീനിവാസന്‍. അദ്ദേഹത്തെ പോലെ താരത്തിന്റെ മക്കളോടും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇവരുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പ്രേക്ഷകര്‍ എന്നും മനസില്‍ സൂക്ഷിക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ ശ്രീനിവാസന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു.

ഒട്ടനവധി സിനിമകള്‍ക്ക് ഇദ്ദേഹം തിരക്കഥയെഴുതിയിട്ടുണ്ട്. ജനപ്രീതിയും പുരസ്‌കാരങ്ങളും നിരൂപക പ്രശംസയും ശ്രീനിവാസന്റെ സിനിമകള്‍ക്ക് ലഭിച്ചു. സിനിമാ രംഗത്ത് സജീവമായി നിലനില്‍ക്കുമ്പോഴാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ശ്രീനിവാസനെ വലയ്ക്കുന്നത്. ഏറെ നാള്‍ ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ പതിയെ അഭിനയ രംഗത്തേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്.

പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ ശ്രീനിവാസന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ട് മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ തിരക്കഥയിലേക്ക് എത്തിയ ശ്രീനിവാസന്‍ പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയുമെഴുതി. സ്വന്തം സിനിമ സംവിധാനം ചെയ്തു. ഇപ്പോഴിതാ ഒരു അവാര്‍ഡ് ചടങ്ങില്‍ ശ്രീനിവാസന്‍ പ്രിയദര്‍ശനെ കുറിച്ച് സംസാരിച്ച വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

‘പ്രിയദര്‍ശന്‍ ഇവിടെയുണ്ടെന്ന് വിനീത് പറഞ്ഞു. അദ്ദേഹം ഇവിടെ ഉണ്ടെന്ന് മുന്‍ കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ വരില്ലായിരുന്നു. കാരണം ഞാന്‍ ഈ അവാര്‍ഡ് വാങ്ങുന്ന രംഗം അദ്ദേഹം പുച്ഛത്തോടെയായിരിക്കും നോക്കുന്നുണ്ടായിരിക്കുക എന്ന് എനിക്ക് അറിയാം. അദ്ദേഹത്തിന്റെ മനിസിലിരിപ്പ് എന്താണെന്നും ഞാന്‍ പറയാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ കൈയ്യില്‍ നിന്ന് തിരക്കഥയുടെ ബാലപാഠങ്ങള്‍ പഠിച്ച് നീ അവാര്‍ഡ് വാങ്ങാന്‍ വരെ വളര്‍ന്നു, അല്ലേടാ എന്നായിരിക്കും,’ എന്നും ശ്രീനിവാസന്‍ പറഞ്ഞു.

അത് ശരിയാണ്, വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം തിരുവനന്തപുരത്ത് ചെന്നപ്പോള്‍ അദ്ദേഹത്തോട് താന്‍ എന്താണ് പ്രിയാ എന്റെ റോള്‍ എന്ന് ചോദിച്ചു, ഷൂട്ടിംഗിന്റെ തലേ ദിവസമായിരുന്നു അത്. റോള്‍ ഒക്കെ പിന്നെ പറയാം. അഭിനയിക്കാന്‍ വന്നതാണല്ലേ എന്ന് പ്രിയദര്‍ശന്‍ തിരിച്ചു ചോദിച്ചു.

നാളെ പടത്തിന്റെ ഷൂട്ട് തുടങ്ങുകയാണ് എന്ന് പറഞ്ഞതുകൊണ്ട് വന്നതാണ് എന്ന് ശ്രീനിവാസന്‍ മറുപടി പറഞ്ഞു. കുഴപ്പമൊന്നുമില്ല. ഇവിടെ ഒരു സാധനം ഇല്ല എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍, തിരക്കഥയാണ് ഇല്ലാത്തതെന്നാണ് പ്രിയന്‍ പറഞ്ഞതെന്ന് ശ്രീനിവാസന്‍ ഓര്‍ത്തെടുക്കുന്നു. അപ്പോള്‍ എന്ത് ചെയ്യും എന്ന് ഞാന്‍ ചോദിച്ചു. അന്നേരം പ്രിയന്‍ പറഞ്ഞത്, താന്‍ എഴുതുമെങ്കില്‍ തനിക്ക് അഭിനയിക്കാം എന്നാണ്. എനിക്ക് എഴുതാന്‍ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ വന്ന വഴിയേ പോയ്‌ക്കോ എന്നാണ് പ്രിയന്‍ പറഞ്ഞത്.

വന്ന വഴിയേ പോകാന്‍ എനിക്ക് അറിയാം. പക്ഷെ പോയിട്ട് വലിയ പ്രയോജനമില്ല എന്ന് അറിയുന്നതോണ്ട് ഞാന്‍ അവിടെ തന്നെ നിന്നു. അങ്ങനെ തിരക്കഥ എന്ന നടുക്കടലിലേക്ക് എന്നെ തള്ളിയിട്ട് മുക്കി കൊല്ലാന്‍ ശ്രമിച്ച വിദഗ്ധന്‍ ആണിയാള്‍,’ എന്നും ശ്രീനിവാസന്‍ പറഞ്ഞു. ഞാന്‍ മുങ്ങിയും പൊങ്ങിയും ചക്രശ്വാസം വലിച്ചും ഇപ്പോഴും ജീവന് വേണ്ടി പാടു പെടുകയാണ്. അതിനിടയിലാണ് ഇതൊക്കെ സംഭവിക്കുന്നത്. ഈ ചക്രശ്വാസം വലിക്കുന്നതിനിടയില്‍ എന്നെ മുക്കി കൊല്ലാന്‍ ശ്രമിച്ച മറ്റൊരാള്‍ ആണ് സത്യന്‍ അന്തിക്കാട്.

അദ്ദേഹവും ഇവിടെ ഇരിക്കുന്നുണ്ട് എന്നും ശ്രീനിവാസന്‍ തമാശ രൂപേണ പറഞ്ഞു. ഉദയനാണ് താരം സിനിമ തുടങ്ങുമ്പോള്‍ ആദ്യകാല സൃഷ്ടാക്കള്‍ക്ക് സമര്‍പ്പിക്കുന്നതായി ഞാന്‍ തന്നെ വന്ന് പറയുന്നതായിട്ടാണ് ആ സിനിമയുടെ തുടക്കം. അതുപോലെ ഈ അവാര്‍ഡ് പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടിനും സമര്‍പ്പിക്കുന്നു. എന്ന് വെച്ച് ഇവര്‍ തരുന്ന തുക പ്രിയന് ഞാന്‍ തരില്ല എന്നും ശ്രീനിവാസന്‍ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top