Connect with us

യുവതിയ്ക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നു, ലൈംഗിക ബന്ധം നടന്നത് ഉഭയസമ്മതത്തോടെ; വിവാഹം കഴിഞ്ഞതും മകനുള്ളതും പരാതിക്കാരി മറച്ചുവച്ചെന്ന് അറസ്റ്റിലായ ഷിയാസ് കരീം

Malayalam

യുവതിയ്ക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നു, ലൈംഗിക ബന്ധം നടന്നത് ഉഭയസമ്മതത്തോടെ; വിവാഹം കഴിഞ്ഞതും മകനുള്ളതും പരാതിക്കാരി മറച്ചുവച്ചെന്ന് അറസ്റ്റിലായ ഷിയാസ് കരീം

യുവതിയ്ക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നു, ലൈംഗിക ബന്ധം നടന്നത് ഉഭയസമ്മതത്തോടെ; വിവാഹം കഴിഞ്ഞതും മകനുള്ളതും പരാതിക്കാരി മറച്ചുവച്ചെന്ന് അറസ്റ്റിലായ ഷിയാസ് കരീം

കഴിഞ്ഞ ദിവസമായിരുന്നു ഏറെ ജനപ്രീതി നേടിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഷിയാസ് കരീമിനെ പീഡന കേസില്‍ പോലീസ് അറസ്റ്റ് ചെയതത്. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാല്‍ ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെക്കുകയായിരുന്നു. തുടര്‍ന്ന് ചന്തേര പൊലീസിനെ ചെന്നൈ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി മൊഴി നല്‍കിയിരിക്കുകയാണ് അറസ്റ്റിലായ നടന്‍. നേരത്തെ വിവാഹം കഴിച്ചതും മകനുള്ളതും പരാതിക്കാരി മറച്ചുവച്ചെന്ന് ഷിയാസ് പറഞ്ഞു. ലൈംഗിക പീഡനം നടന്നിട്ടില്ല. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത്. യുവതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. അവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്‍ വാങ്ങാനാണ് ഇത് ഉപയോഗിച്ചുവെന്നും മൊഴിയില്‍ പറയുന്നു. ഷിയാസിനെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

ഷിയാസിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് പി.ഗോപിനാഥാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭീഷണിപ്പെടുത്തി വന്‍തുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്ന് ഷിയാസ് ജാമ്യാപേക്ഷയില്‍ പറഞ്ഞു. മാത്രമല്ല, പോലീസ് കസ്റ്റഡിയിലായതിന് പിന്നാലെ ഷിയാസ് പങ്കുവെച്ചിരുന്ന വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി നിയമം സംസാരിക്കുന്നു, എന്നാല്‍ ഒരു പുരുഷന് വേണ്ടി സംസാരിക്കുന്നില്ല എന്നും ഒരു പരാതിയുമായി സ്ത്രീ മുന്നോട്ട് വന്നാല്‍ എല്ലാവരും ആ പുരുഷനെ മാത്രമേ കുറ്റപ്പെടുത്തുകയുള്ളൂ എന്ന് സാധിക പറയുന്ന വീഡിയോയാണ് ഷിയാസ് പങ്കുവെച്ചിരിക്കുന്നത്. തനിക്കും ഇതാണ് പറയാനുള്ളത് എന്ന ഉദ്ദേശത്തിലാണ് ഷിയാസ് വീഡിയോ പങ്കുവെച്ചിരുന്നത്.

എറണാകുളത്ത് ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടറായ കാസര്‍കോട് പടന്ന സ്വദേശിനിയാണ് ഷിയാസിനെതിരെ കഴിഞ്ഞമാസം ചന്തേര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ചെറുവത്തൂരിലെ ഹോട്ടല്‍മുറിയില്‍വെച്ച് മര്‍ദിച്ചതായും പരാതിയില്‍ ആരോപിക്കുന്നു. എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യംനല്‍കിയിരുന്നു. ഈ പരസ്യംകണ്ടാണ് ജിംനേഷ്യം പരിശീലകയായ 32കാരി പ്രതിയെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പരിചയത്തിലായെന്നും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും പരാതിയില്‍ പറയുന്നു.

2023 മാര്‍ച്ച് 21നാണ് ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചത്. ഇതിനിടെ രണ്ടുതവണ ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു. യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്ക്കും ഗര്‍ഭഛിദ്രം നടത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. പരാതിക്കാരിയെ ശനിയാഴ്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ചെറുവത്തൂരിലെ ഹോട്ടലിലെത്തി ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു. മാര്‍ച്ച് 21ന് ഹോട്ടലില്‍ ഇരുവരും ഡീലെക്‌സ് മുറിയെടുത്തിരുന്നെന്നും മുറിക്കകത്ത് എന്ത് നടന്നതെന്നറിയില്ലെന്നും മനേജര്‍ പോലീസിനോട് പറഞ്ഞിരുന്നു.

പരാതി വാര്‍ത്തയായതിന് പിന്നാലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ മോശം ഭാഷയില്‍ അധിക്ഷേപിച്ച് ഷിയാസ് രംഗത്തെത്തിയിരുന്നു. ഒരു വീഡിയോയിലാണ് വിമര്‍ശനം സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴി പങ്കുവച്ചത്. ‘എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല. ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാന്‍ വന്നതാണ്.’ ‘നാട്ടില്‍ വന്നിട്ട് അരിയൊക്കെ ഞാന്‍ തരുന്നുണ്ട്. നാട്ടില്‍ ഞാന്‍ ഉടന്‍ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം’, എന്ന് പറഞ്ഞ് ചില മോശം വാക്കുകളോടെയായിരുന്നു വീഡിയോ. വീഡിയോ വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഷിയാസ് രംഗത്തെത്തിയിരുന്നു.

അതേസമയം, ബലാത്സംഗ വാര്‍ത്ത വന്നതിന്റെ പിറ്റേന്ന് തന്നെ വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് താരം പുറത്ത് വിട്ടത്. ഡോക്ടറായ രഹനയാണ് വധു. ഷിയാസിനെ ടാഗ് ചെയ്ത് വധു രഹന പങ്കുവച്ച ചിത്രങ്ങളില്‍ നിന്നാണ് ഷിയാസിന്റെ വിവാഹനിശ്ചയ വാര്‍ത്ത എല്ലാവരും അറിഞ്ഞത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിട്ടായിരുന്നു ചടങ്ങ് എന്നാണ് വിവരം.

എന്നന്നേക്കുമായുള്ള ഞങ്ങളുടെ തുടക്കം. സ്‌നേഹവും ചിരിയുമായി സന്തോഷകരമായൊരു തുടക്കം എന്ന ക്യാപ്ഷനോടെയാണ് രഹന ചിത്രം പങ്കുവച്ചത്. അതീവ സന്തോഷത്തോടെ കുടുംബത്തോടൊപ്പം ചിരിച്ച് നില്‍ക്കുന്ന ഷിയാസിനെ ഫോട്ടോയില്‍ കാണാം. നിരവധി പേരാണ് പോസ്റ്റിന് താഴെ ഷിയാസിനും രഹനയ്ക്കും ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നുത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top