Malayalam
വസ്ത്രങ്ങളുടെ കാര്യങ്ങളിൽ മാത്രമല്ല, തനിക്ക് അംഗീകരിക്കാനാവാത്ത എന്ത് കാര്യത്തിലും ‘നോ’ പറയാൻ തനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല; സംവൃത സുനിൽ
വസ്ത്രങ്ങളുടെ കാര്യങ്ങളിൽ മാത്രമല്ല, തനിക്ക് അംഗീകരിക്കാനാവാത്ത എന്ത് കാര്യത്തിലും ‘നോ’ പറയാൻ തനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല; സംവൃത സുനിൽ
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ നായികയായി ആയിരുന്നു സംവൃതയുടെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ കൈനിറയെ ചിത്രങ്ങളായിരുന്നു സംവൃതയ്ക്ക് ലഭിച്ചത്. തുടർന്ന് മുൻനിര സംവിധായകരുടെ സിനിമകളിലും പ്രാധാന്യമുളള വേഷങ്ങളിൽ സംവൃത അഭിനയിച്ചു.
അടുത്തിടെ ജേർണലിസ്റ്റ് രേഖ മേനോനുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽ, തന്റെ കരിയറിനെ കുറിച്ചും, ജീവിതത്തെ കുറിച്ചും സംവൃത സുനിൽ മനസ്സ് തുറന്നു. ഇന്ന് സിനിമ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, ഇരുപതുകാരിയായ സംവൃതയുടെ ഏത് പ്രവർത്തിയിലാണ് ഏറ്റവും അഭിമാനം തോന്നുന്നത് എന്ന് ചോദിച്ചപ്പോൾ, തന്റെ ‘നോ’ പറയാനുള്ള കഴിവാണ് നടി എടുത്തു പറഞ്ഞത്.
ആ ഒരു പ്രായത്തിൽ, ഈ ഒരു ഇൻഡസ്ട്രിയിൽ ആയത് കൊണ്ട് തന്നെ, ഇപ്പോഴും ചുറ്റിലും ഒരുപാട് ആളുകൾ ഉണ്ട്. അവിടെ നമ്മൾ ഒരുപാട് ലാളിക്കപെട്ടിരുന്നു. അപ്പോൾ അവിടെ നമ്മൾ വലിയ ആളാണ്. പക്ഷെ ഇവിടുന്ന് മാറി നിന്നപ്പോഴാണ് ലോകം ഇത്ര വലുതാണ് എന്ന് തിരിച്ചറിയുന്നത്. ജീവിതത്തിലെ പല യാഥാർഥ്യങ്ങളും തിരിച്ചറിയുന്നത് സിനിമയിൽ നിന്ന് വിട്ടു നിന്നപ്പോഴാണ്. ഇന്ന് ആലോചിക്കുമ്പോൾ, എന്റെ ആ ഒരു പ്രായത്തിൽ ഞാൻ വളരെ നിഷ്കളങ്ക ആയിരുന്നുവെന്നും സംവൃത സുനിൽ ഓർത്തെടുത്തു.
“എന്നാൽ, ആ ഒരു പ്രായത്തിലും, എന്റെ ഈ നിഷ്കളങ്കത കൊണ്ട് ഞാൻ ഒരു ട്രാപ്പിലും ചെന്ന് വീണിട്ടില്ല. ഞാൻ അന്നും വളരെ ശക്തമായ നിലപാടുകൾ ഉള്ള ആളായിരുന്നു. അന്നും ഇന്നും എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾക്ക് വേണ്ടി ഞാൻ നിലകൊണ്ടിരുന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ എനിക്ക് സാധിച്ചിരുന്നു, അത് ഞാൻ ചെയ്തിരുന്നു,” സംവൃത വെളിപ്പെടുത്തി. “എന്റെ ഈ ഒരു സ്വഭാവം അധികം ആരും അറിഞ്ഞിരുന്നില്ല, കാരണം ഞാൻ അത് അങ്ങനെ പ്രകടമാക്കിയിരുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.
അന്നും ഇന്നും തന്നിൽ ഉള്ള ഗുണങ്ങളിൽ മാറാതെ നിൽക്കുന്നത് ഈ ഒരു സ്വഭാവമാണെന്ന് പ്രശസ്ത നടി വെളിപ്പെടുത്തി. സിനിമയിൽ അഭിനയിക്കുന്ന കാലത്ത്, തനിക്ക് ഇഷ്ടമില്ലാത്തതും കംഫർട്ടബിൾ അല്ലാത്തതുമായ ഒരു വസ്ത്രം ധരിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ എല്ലാം ‘നോ’ പറഞ്ഞിരുന്നു എന്ന് സംവൃത സുനിൽ പറയുന്നു. ഇത് വസ്ത്രങ്ങളുടെ കാര്യങ്ങളിൽ മാത്രമല്ല, മറിച്ച്, തനിക്ക് അംഗീകരിക്കാനാവാത്ത എന്ത് കാര്യത്തിലും ‘നോ’ പറയാൻ തനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല എന്ന് നടി വെളിപ്പെടുത്തി.
അതേസമയം, ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് മദർഹുഡ്ഡാണെന്നും നടി പറഞ്ഞിരുന്നു. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ സ്നേഹത്തിനും സംസാരത്തിനും പകരം വെയ്ക്കാൻ ഒന്നിനുമാവില്ല. കല്യാണം കഴിഞ്ഞിട്ട് പതിമൂന്ന് കൊല്ലമായി. 2015ൽ ആണ് ആദ്യത്തെ മകൻ പിറക്കുന്നത്. 2020ൽ രുദ്രയും പിറന്നു.
അവസാനം അഭിനയിച്ച സിനിമ അയാളും ഞാനും തമ്മിലാണ്. ഒരു ബ്രേക്കിന് വേണ്ടി ആ സമയത്തൊക്കെ ഞാൻ വളരെ അധികം ആഗ്രഹിക്കുന്നുണ്ടായിരുന്നു. ബാക്ക് ടു ബാക്ക് ഒരുപാട് സിനിമകൾ ആ സമയത്ത് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കുറച്ച് നാൾ ഫ്രീയായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഹെക്ടിക്ക് ലൈഫിൽ നിന്നും ബ്രേക്ക് ആഗ്രഹിച്ചപ്പോഴായിരുന്നു കല്യാണം. വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയതുകൊണ്ട് അവിടെ ആർക്കും എന്നെ അറിയില്ല.
പ്രൈവറ്റ് ലൈഫ് ആസ്വദിച്ചത് അവിടെ ചെന്നശേഷാണ്. വളരെ ഈസിയായി ഞാൻ ആ ലൈഫിലേക്ക് കയറി. പിന്നീട് ആദ്യത്തെ കുഞ്ഞ് പിറന്നശേഷം ഒരു കംബാക്ക് ആഗ്രഹിച്ചാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമ ചെയ്തത്. പതിനേഴാം വയസിലാണ് ഞാൻ ആദ്യ സിനിമയായ രസികൻ ചെയ്തത്. പതിനെട്ടാം പിറന്നാൾ രസികന്റെ സെറ്റിലായിരുന്നു.
ഒരു പബ്ലിക്കിന്റെ ഇടയിൽ പോയി എനിക്ക് പരിചയം ഇല്ല. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിൽ വന്നപ്പോൾ വലിയ മാറ്റങ്ങൾ വന്നു. ആ സിറ്റുവേഷൻ എനിക്ക് മനസിലാക്കാനായി. ഇപ്പോൾ സ്ക്രിപ്റ്റുകൾ കേൾക്കുന്നുണ്ട്. താത്പര്യം ഉള്ള കഥകൾ വന്നാൽ ഉറപ്പായും ചെയ്യും. സിനിമ മാറിയെങ്കിലും മാറ്റങ്ങൾ എല്ലാം അറിയുന്നുണ്ടായിരുന്നു. അപ്ടു ഡേറ്റാണ് ഞാൻ. അതുകൊണ്ട് തിരിച്ചുവരവിൽ എനിക്ക് അത്ര ബുദ്ധിമുട്ട് ഉണ്ടായില്ല.
ഇനിയൊരും കം ബാക്ക് പറ്റുമോയെന്ന് ഇടയ്ക്ക് മനസിൽ ഇങ്ങനെ ചോദ്യം വരുമെന്നും സംവൃത പറയുന്നു. ഭർത്താവ് അഖിലിനെ ബെസ്റ്റ്ഫ്രണ്ട് എന്നാണ് സംവൃത വിശേഷിപ്പിച്ചത്. അഖി ജീവിതത്തിലേക്ക് വന്നശേഷം ഞാൻ കൂടുതൽ കാം ആയി. ഈസി ഗോ ലക്കി പേഴ്സണാണ് അഖി. സ്ട്രസ് വന്നാലും കാം ആണ്. ഞാൻ മുമ്പ് അങ്ങനെയായിരുന്നില്ല.
ഇപ്പോൾ അഖിയെപ്പോലെയാണ് ഞാനും. തിരക്കിട്ട് ഒന്നും ചെയ്തിട്ട് കാര്യമില്ലെന്ന് മനസിലായി. അഖി നല്ലൊരു ഫ്രണ്ടാണ്. അണ്ടർസ്റ്റാന്റിങ്ങായ പാട്നറെ കിട്ടുന്നത് അനുഗ്രഹമാണ്. അഖി മുമ്പ് ടിപ്പിൽ ബാച്ച്ലർ ലൈഫായിരുന്നു നയിച്ചിരുന്നത്. ഞാൻ വന്നശേഷം അത് മാറി. ഞാനൊരു തലവേദനയാണെന്ന് അഖി പറയില്ലെന്ന് വിശ്വസിക്കുന്നു. ബാക്കിയൊക്കെ അദ്ദേഹം ആണ് പറയേണ്ടതെന്നും സംവൃത പറയുന്നു. മക്കൾക്ക് ഞാൻ അഭിനേത്രിയാണെന്ന് അറിയാം. മൂത്ത മകൻ കാര്യങ്ങൾ മനസിലാക്കി തുടങ്ങി. പക്ഷെ എന്റെ സിനിമകളൊന്നും മക്കൾ കണ്ടിട്ടില്ല. ഇപ്രാവശ്യം നാട്ടിൽ വന്നപ്പോഴാണ് മല്ലുസിങിലെ പാട്ട് അവർ ഇട്ട് കണ്ടതെന്നും സംവൃത പറഞ്ഞിരുന്നു.
സിനിമയിൽ തനിക്ക് കിട്ടിയ മികച്ച ഉപദേശത്തെക്കുറിച്ചും സംവൃത തുറന്നുപറഞ്ഞു. മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നുള്ളതുകൂടി സിനിമാമേഖലയിൽ പരിഗണിക്കപ്പെടുമെന്നായിരുന്നു തനിക്ക് ലഭിച്ച ഉപദേശമെന്നാണ് സംവൃത പറഞ്ഞത്. ‘സിനിമയിൽ ലാലുവേട്ടനാണ് അങ്ങനെ ഉപദേശമൊക്കെ പറഞ്ഞിട്ടുള്ള ഒരാൾ. എങ്ങനെ പെരുമാറുന്നു എന്നുള്ളത് ആളുകളുടെ മനസിൽ നിൽക്കും. സിനിമ വിട്ടാലും അതിൽ ഉള്ളപ്പോഴാണെങ്കിലും നമ്മൾ എങ്ങനെ ഒരാളോട് പെരുമാറുന്നു എന്നുള്ളത് കാര്യമാകും എന്ന് പറഞ്ഞു തന്നിരുന്നു.
അഭിനയം ഇഷ്ടപ്പെട്ടില്ലെങ്കിലും പിന്നീടും അയാളെ അഭിനയിക്കാൻ വിളിക്കണമെങ്കിൽ ആ ആൾ എങ്ങനെ ഒരാളോട് പെരുമാറി എന്നത് പരിഗണിക്കപ്പെടും. ‘നമ്മൾ എങ്ങനെ ചെയ്താലും മറ്റുള്ളവർക്ക് എന്താ’, എന്നുള്ളതല്ല. നമ്മൾ എവിടെ പോകുമ്പോഴും മറ്റൊരാളോട് ബഹുമാനത്തോടെ പെരുമാറുക, അവരോട് സംസാരിക്കുന്ന രീതി, തുടങ്ങി എല്ലാം വിലയിരുത്തപ്പെടും. നീയൊരു സെലിബ്രിറ്റിയാവാൻ പോവുകയാണ്, അതെല്ലാം പരിഗണിക്കപ്പെടും. കാര്യങ്ങളെ നിസ്സാരമായി കാണരുത് എന്ന് പ
ഭർത്താവായ അഖിൽ ജയരാജനും, മക്കളായ അഗസ്ത്യ, രുദ്ര എന്നിവർക്കും ഒപ്പം, അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ് സംവൃത സുനിൽ. ഇടക്ക് നാട്ടിലെത്തുന്ന ഇടവേളകളിൽ സിനിമകളിൽ അഭിനയിക്കാറുള്ള നടി, അവസാനമായി പ്രത്യക്ഷപ്പെട്ടത് 2019ൽ പുറത്തിറങ്ങിയ സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ബിജു മേനോൻ ചിത്രത്തിലാണ്. പുതിയ ചിത്രങ്ങളുടെ കഥകൾ കേൾക്കുന്നുണ്ടെന്ന് എന്ന് വെളിപ്പെടുത്തിയ സംവൃത, താൻ തിരിച്ചു അമേരിക്കയ്ക്ക് പോകുന്നതിന് മുൻപ് നല്ല പ്രൊജക്റ്റ് വന്നാൽ വീണ്ടും അഭിനയിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്.
കുറച്ച് നാളുകൾക്ക് മുമ്പ് ഭർത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും സംവൃത പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘അച്ഛനും മക്കളും തമ്മിലുള്ള കളികളൊക്കെ കാണേണ്ടത് തന്നെയാണ്. അഖി മക്കളെ ഒത്തിരി സ്നേഹിക്കുന്ന നല്ല അച്ഛനാണ്. പക്ഷേ അച്ഛനെന്ന അഖിയെക്കാളും ഞാൻ കൂടുതൽ മാർക്ക് കൊടുക്കുന്നത് ഭർത്താവായ അഖിക്കാണ്. നല്ലൊരു സുഹൃത്താണ് അഖി. ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും എന്നെ സപ്പോർട്ട് ചെയ്ത്, എനിക്ക് എന്റേതായ സ്വാതന്ത്ര്യവും സ്പേസും തരുന്ന ഭർത്താവ്. ഇപ്പോൾ ജോലിയ്ക്കൊപ്പം പാർട്ട് ടൈം ആയും അഖി ബിസിനസ് ചെയ്യുന്നുണ്ട്. അത് ഫുൾടൈം ആക്കാനുള്ള പ്ലാനിങ്ങുകൾ നടന്ന് കൊണ്ടിരിക്കുകയാണ്.
പ്രസവശേഷം മൂന്ന് മാസം കഴിഞ്ഞ് അമ്മയ്ക്കൊപ്പം നാട്ടിലേക്ക് മടങ്ങാനായിരുന്നു പ്ലാൻ. കൊവിഡ് വന്നതോടെ എല്ലാം പൊളിഞ്ഞു. അമ്മമ്മേം അച്ഛനും അഖിയുടെ മാതാപിതാക്കളുമെല്ലാം കുഞ്ഞുങ്ങളെ കാണാൻ കൊതിച്ച് ഇരുന്നതാണ്. വീഡിയോ കോൾ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ലാതെ പോകുന്നു. കുഞ്ഞുങ്ങളെയും കൊണ്ട് ഇനി എന്ന് നാട്ടിൽ വരാൻ പറ്റുമെന്ന് ഒരു ഐഡിയയുമില്ല.
മാസ്‌കും മറ്റും ഇട്ട് ഇത്രയും ദൂരം കുട്ടികൾ ഇരിക്കില്ല. അനിയത്തി സംജുക്ത ചെന്നൈയിലെ ഒരു അമേരിക്കൻ മൾട്ടിനാഷ്ണൽ കമ്പനിയിൽ കമ്യൂണിക്കേഷൻ കൺസൽട്ടന്റ് ആയി ജോലി ചെയ്യുന്നു. എന്റെ പ്രസവത്തിന് തൊട്ട് മുൻപ് അവളും ഇവിടെ ഉണ്ടായിരുന്നു. അമ്മ വരുന്നതിന് തൊട്ട് മുൻപ് അവളായിരുന്നു എനിക്ക് സഹായം എന്നും സംവൃത പറഞ്ഞിരുന്നു. അനുജത്തിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും സംവൃത ഷെയർ ചെയ്തിരുന്നു.
ഈ വേളയിൽ നടിയുടെ പഴയ അഭിമുഖങ്ങളും വൈറലാകുന്നുണ്ട്. ഇത്രയും നാളത്തെ സിനിമാ ജീവിതത്തിൽ തനിക്ക് അഭിനയിക്കാൻ മോഹം തോന്നിയ ഒരു കഥാപാത്രത്തെ കുറിച്ച് നടി ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ഈ വാക്കുകളാണ് വൈറലായി മാറുന്നത്. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതി അവതരിപ്പിച്ച കാഞ്ചനമാല എന്ന കഥാപാത്രം തനിക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടെന്നാണ് സംവൃത പറഞ്ഞത്.
എന്നെ മോഹിപ്പിച്ച സിനിമയാണ് എന്ന് നിന്റെ മൊയ്തീൻ എന്ന് നടി പറയുന്നു. അതിലെ കാഞ്ചനമാലയുടെ കഥാപാത്രം എനിക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. അത്രത്തോളം എന്നെ കൊതിപ്പിച്ച കഥാപാത്രമാണത്. പാർവ്വതി വളരെ മനോഹരമായി തന്നെ ആ കഥാപാത്രം ചെയ്തിട്ടുണ്ട്. ആ സിനിമ ഒരു ടോട്ടൽ വർക്കായിരുന്നു. ഓരോരുത്തരും അവരുടെ മാക്സിമം എഫേർട്ട് എടുത്തുണ്ടാക്കിയ മലയാളത്തിലെ എറ്റവും മികച്ച ക്ലാസിക്ക് സിനിമയാണെന്നും സംവൃത പറഞ്ഞു.
മുൻ നിര നായിക ആയി മാറാമായിരുന്നിട്ടും, കോടികൾ സിനിമയിൽ നിന്നും സമ്പാദിയ്ക്കാമായിരുന്നിട്ടും സംവൃത കുടുംബത്തിനാണ് പ്രാധാന്യം നൽകിയത്. കുഞ്ഞുങ്ങളും ഭർത്താവും നല്ലൊരു കുടുംബവും ആണ് തന്റെ സ്വപ്‌നമെന്ന് പലകുറി സംവൃത പറഞ്ഞിരുന്നു. അതൊരു താത്കാലില ബ്രേക്ക് ആയിരുന്നു. അധികം വൈകാതെ ഞാൻ മടങ്ങിവരുന്നു എന്നാണ് ഇപ്പോൾ സംവൃത സുനിൽ പറഞ്ഞത്. എന്നാണ് ഞങ്ങൾക്ക് മാഡത്തിനെ മലയാള സിനിമയിൽ കാണാൻ ആകുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകവെ സംവൃത സുനിൽ പറഞ്ഞത്.
