Connect with us

തൊട്ടും പിടിച്ചും തന്റെ ലൈംഗിക ദാരിദ്ര്യം പൂരപ്പറമ്പിൽ തീർക്കുന്നവർ… മിക്കവരും പെണ്ണുങ്ങളുടെ ചെരുപ്പ് കൊണ്ടുള്ള മുഖം പൊത്തിയടി വാങ്ങി വീട്ടിൽ കൊണ്ട് പോയി മിണ്ടാതിരിപ്പാണ് പതിവ്. പൂരത്തിന് വേഷം മാറി വന്നത് അടി കിട്ടിയാലും ആരും അറിയാതിരിക്കാനാകും… മിസ്റ്റർ ബോബി ചെമ്മണ്ണൂർ നിങ്ങൾ എന്ത് പ്രിവിലേജിൽ ഇരുന്ന് കൊണ്ടായാലും നിങ്ങൾ ഇടിച്ച് കയറി ചെന്നത് ഇരയാക്കപ്പെട്ട ഓരോ സ്ത്രീയുടെയും സമാധാനത്തിലേക്കാണ്; ബോച്ചയെ പൊളിച്ചടുക്കി… കുറിപ്പ്

Malayalam

തൊട്ടും പിടിച്ചും തന്റെ ലൈംഗിക ദാരിദ്ര്യം പൂരപ്പറമ്പിൽ തീർക്കുന്നവർ… മിക്കവരും പെണ്ണുങ്ങളുടെ ചെരുപ്പ് കൊണ്ടുള്ള മുഖം പൊത്തിയടി വാങ്ങി വീട്ടിൽ കൊണ്ട് പോയി മിണ്ടാതിരിപ്പാണ് പതിവ്. പൂരത്തിന് വേഷം മാറി വന്നത് അടി കിട്ടിയാലും ആരും അറിയാതിരിക്കാനാകും… മിസ്റ്റർ ബോബി ചെമ്മണ്ണൂർ നിങ്ങൾ എന്ത് പ്രിവിലേജിൽ ഇരുന്ന് കൊണ്ടായാലും നിങ്ങൾ ഇടിച്ച് കയറി ചെന്നത് ഇരയാക്കപ്പെട്ട ഓരോ സ്ത്രീയുടെയും സമാധാനത്തിലേക്കാണ്; ബോച്ചയെ പൊളിച്ചടുക്കി… കുറിപ്പ്

തൊട്ടും പിടിച്ചും തന്റെ ലൈംഗിക ദാരിദ്ര്യം പൂരപ്പറമ്പിൽ തീർക്കുന്നവർ… മിക്കവരും പെണ്ണുങ്ങളുടെ ചെരുപ്പ് കൊണ്ടുള്ള മുഖം പൊത്തിയടി വാങ്ങി വീട്ടിൽ കൊണ്ട് പോയി മിണ്ടാതിരിപ്പാണ് പതിവ്. പൂരത്തിന് വേഷം മാറി വന്നത് അടി കിട്ടിയാലും ആരും അറിയാതിരിക്കാനാകും… മിസ്റ്റർ ബോബി ചെമ്മണ്ണൂർ നിങ്ങൾ എന്ത് പ്രിവിലേജിൽ ഇരുന്ന് കൊണ്ടായാലും നിങ്ങൾ ഇടിച്ച് കയറി ചെന്നത് ഇരയാക്കപ്പെട്ട ഓരോ സ്ത്രീയുടെയും സമാധാനത്തിലേക്കാണ്; ബോച്ചയെ പൊളിച്ചടുക്കി… കുറിപ്പ്

തൃശൂര്‍ പൂരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമർശനം. പൂരത്തിന് പോയി വായിനോക്കുകയും മുട്ടിയുരുമ്മി നടക്കുകയും ജാക്കി വെയ്ക്കുക ചെയ്തിട്ടുണ്ടെന്ന ബോബി ചെമ്മണ്ണൂരിൻ്റെ പരാമർശമാണ് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. ആൻസി വിഷ്ണു എന്ന മാധ്യമപ്രവർത്തക ഫേസ്ബുക്കിൽ കുറിച്ച വാക്കുകളും ബോചെയുടെ വീഡിയോയ്ക്ക് നൽകിയ റിപ്ലേയും ബോബി ചെമ്മണ്ണൂർ നൽകിയ മറുപടിയുമൊക്കെയാണ് ചർച്ചയായി മാറുന്നത്.

കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

ബോബി ചെമ്മണ്ണൂർ ഈ പ്രാവശ്യം തൃശൂർ പൂരത്തിന് വേഷം മാറി ചെന്നത്, ഇതിന് മുൻപ് ചെയ്ത വൃത്തികേടുകൾ തൻ്റെ പ്രിവില്ലേജിൽ ഇരുന്ന് ചെയ്യാൻ പറ്റാത്തത് കൊണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അടി കിട്ടുമെന്ന് പേടിച്ചിട്ടാകും വേഷം മാറിച്ചെന്നത് എന്ന്. അതിന് ബോബി ചെമ്മണ്ണൂർ എന്ത് ചെയ്തുന്നാ…. ജാക്കി വെക്കലെ ജാക്കി വെക്കൽ. അയാളുടെ വീഡിയോ കണ്ട് സത്യത്തിൽ എന്താണ് ഈ ജാക്കി വെക്കൽ എന്ന് ആലോചിച്ചു. സംഭവം എന്തോ വൃത്തികേടാണ് എന്ന് ആ വീഡിയോയ്ക്ക് താഴെയുള്ള കമൻ്റ്സ് കണ്ടപ്പോൾ മനസിലായി. കൂടാതെ ആ വീഡിയോ ബിജിഎം കയറ്റി ആഘോഷിക്കുന്നത് കണ്ടപ്പോഴും മനസിലായി

പൂരപ്പറമ്പിലും ആൾതിരക്കുകളിലും സ്പർശന സുഖം തേടി വരുന്ന ചില ഞരമ്പൻമാരുണ്ട്, തൊട്ടും പിടിച്ചും തന്റെ ലൈംഗിക ദാരിദ്ര്യം പൂരപ്പറമ്പിൽ തീർക്കുന്നവർ. മിക്കവരും പെണ്ണുങ്ങളുടെ ചെരുപ്പ് കൊണ്ടുള്ള മുഖം പൊത്തിയടി വാങ്ങി വീട്ടിൽ കൊണ്ട് പോയി മിണ്ടാതിരിപ്പാണ് പതിവ്. ഇതിപ്പോൾ ഒരു പച്ച മനുഷ്യൻ താൻ നിരന്തരമായി പെണ്ണുങ്ങളെ പീഡിപ്പിച്ചു എന്ന് മാധ്യമങ്ങൾക്ക് മുൻപിൽ വിളിച് പറഞ്ഞിരിക്കുന്നു.

ഇതിപ്പോൾ ബോബി ചെമ്മണ്ണൂർ “പച്ച മനുഷ്യൻ” പൂരത്തിന് വേഷം മാറി വന്നത് അടി കിട്ടിയാലും ആരും അറിയാതിരിക്കാനാകും. തൻ്റെ സാമൂഹ്യമായ സാമ്പത്തികമായ പ്രിവിലേജിൽ ഇരുന്ന് കൊണ്ട് സ്ത്രീയുടെ അവയവങ്ങളിലേക്ക്, അവളുടെ സ്വാതന്ത്ര്യത്തിലേക്ക് അയാൾ ഇടിച്ച് കയറി ചെന്നിരിക്കുന്നു. എന്നിട്ടത് മാധ്യമങ്ങൾക്ക് മുൻപിൽ വിളിച്ച് പറഞ്ഞിരിക്കുന്നു, കേട്ടവർ കയ്യടിക്കുന്നു, ഇക്കിളിപ്പെട്ട് ചിരിക്കുന്നു.

കേരളത്തിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഇത്രയും വൃത്തികേട് ചെയ്ത,വിളിച്ച പറഞ്ഞ ഒരാളെ ആഘോഷിക്കുമോ. ഇയാൾക്ക് താൻ ചെയ്തതും പറഞ്ഞതും ലൈംഗിക അതിക്രമം ആണെന്ന് മനസിലായില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. മിസ്റ്റർ ബോബി ചെമ്മണ്ണൂർ നിങ്ങൾ എന്ത് പ്രിവിലേജിൽ ഇരുന്ന് കൊണ്ടായാലും നിങ്ങൾ ഇടിച്ച് കയറി ചെന്നത് ഇരയാക്കപ്പെട്ട ഓരോ സ്ത്രീയുടെയും സമാധാനത്തിലേക്കാണ്.

മിസ്റ്റർ ബോബി ചെമ്മണ്ണൂർ. നിങ്ങൾക്ക് ലൈംഗിക അതിക്രമം കാണിക്കുവാനുള്ള വസ്തുക്കൾ ആണോ പൂര പറമ്പിലെ സ്ത്രീകൾ. തന്നെപോലുള്ള കാമവെറിയന്മാരുടെ മുഖം മൂടി അഴിഞ്ഞു വീഴട്ടെ. ബോബി ചെമ്മെണ്ണൂരിന് എതിരെയുള്ള മീ ടു വരട്ടെ. സമൂഹത്തിനെ ഇൻഫ്ലുവൻസ് ചെയ്യാൻ തനിക്കൊക്കെ പറ്റും എന്നിരിക്കെ ഇത്തരം വൃത്തികേട് വിളിച്ച് പറയൽ സമൂഹത്തിലെ coming ജനറേഷനെ എത്ര മാത്രം തെറ്റിദ്ധരിപ്പിക്കും എന്ന് അറിയുമോ, സെക്സ് എജ്യുക്കേഷൻ നിർബന്ധമാകുന്നത് ഇങ്ങനെ കുറെ മരപാഴുകളെ കൂടി പേടിച്ചിട്ടാണ്..

ബോബി ചെമ്മണ്ണൂർ പങ്കുവെച്ച വീഡിയോയ്ക്ക് കമൻ്റായി ആൻസി വിഷ്ണു കുറിച്ച വാക്കുകൾ ഇങ്ങനെയാണ്. ‘എന്തൊരു സ്ത്രീ വിരുദ്ധതയാണ് നിങ്ങൾ വിളിച്ച് പറയുന്നത്, നിങ്ങൾ ചെയ്തത് ഒരു ലൈംഗിക അതിക്രമം ആണെന്ന് മനസിലാക്കാനുള്ള ബോധം പോലും നിങ്ങളിക്കില്ലേ, ഒരു പെൺകുട്ടിയുടെ സ്വകാര്യതയിലേക്ക് നിങ്ങൾ നിങ്ങളുടെ വൃത്തികെട്ട പ്രിവിലേജ് കൊണ്ട് ഇറങ്ങി ചെന്നതിനെ എന്നിട്ടും കൊട്ടിഘോഷിക്കാൻ നാണമില്ലേ….. നിങ്ങൾ ചെയ്തത് ലൈംഗിക അതിക്രമം ആണ് അത്‌ എങ്കിലും മനസിലാക്കുക, ക്ഷാമം ഇല്ലാത്തത് കൊണ്ട് ഈ പ്രാവശ്യം അത്‌ ചെയ്തില്ല ക്ഷാമം വന്നാൽ വീണ്ടും ചെയ്യും അല്ലെ, മുഴുവൻ സ്ത്രീകളെയും വെല്ലുവിളിക്കുകയാണ് നിങ്ങൾ,നിങ്ങളെ പോലെ ഒരാൾക്ക് സമൂഹത്തിനോട് ഒരു ഉത്തരവാദിത്തവും ഇല്ലേ? ഇത്ര അധഃപതിക്കരുത്’.

എത്ര വലിയ ലൈംഗിക അതിക്രമമാണ് അയാൾ വെല്യ സംഭവമായി, വിളിച്ച് പറഞ്ഞത്, എന്നിട്ട് എന്താണ് വനിത കമ്മിഷൻ ഇതിനെതിരെ ഒരു അന്വഷണമോ മറ്റോ നടത്താത്തത്. അയാൾ അന്ന് ചെയ്ത ആ വൃത്തികേടിൽ പ്രതിക്കരിക്കാൻ കഴിയാതെ മെന്റൽ ട്രൗമയിൽ ആയി പോയ എത്രയോ സ്ത്രീകൾ ഉണ്ടാകും, പുരുഷൻ എന്ന വൃത്തികെട്ട പ്രിവിലേജിൽ ഇരുന്ന് അയാൾ വെല്ലുവിളിച്ചത് മുഴുവൻ സ്ത്രീകളെയുമാണ്, “ഇപ്പോൾ ജാക്കി വെക്കേണ്ട കാര്യമില്ല ആവശ്യത്തിന് കിട്ടുന്നുണ്ട് “……പോ ചെ യുടെ തുറന്ന പുസ്തകം പോലുള്ള സംസാരം…. ഇനി ഇത് മഹത് വചനമായി പരിണമിക്കുമോ ആവോ….

‘എന്നോട് ഇഷ്ടമുള്ള വ്യക്തിയെ ഞാൻ മുട്ടിയുരുമ്മി നടന്നാൽ അത് ഒരു ലൈംഗിക അതിക്രമം ആകുമോ എന്റെ സഹോദരീ’ എന്നായിരുന്നു ഈ കമൻ്റിന് ബോബി ചെമ്മണ്ണൂർ നൽകിയ റിപ്ലേ. ഇതിനു ആൻസി വിഷ്ണു നൽകിയ മറുപടി ഇങ്ങനെയാണ്. ‘ഇഷ്ട്ടമുള്ള വ്യക്തിയെ വ്യകതി ഹത്യ ചെയ്യുന്നത് അല്ലെ സഹോദരാ, താങ്കളുടെ പ്രസ്താവന… ഇഷ്ട്ടമുള്ളവർ തമ്മിൽ എങ്കിൽ അതിന് എത്രയോ മനോഹരമായ വാക്കുകൾ ഉണ്ടായിരുന്നു, താങ്കൾ ഉപയോഗിച്ച പദപ്രേയോഗം മാന്യമെന്ന് താങ്കൾക്ക് തോന്നുന്നുവെങ്കിൽ അത്‌ പിന്നെയും തെറ്റെന്നു തന്നെ പറയുന്നു.’

‘മാത്രവുമല്ല താങ്കളെ പോലെ സമൂഹത്തെ influence ചെയ്യാൻ കെൽപ്പുള്ളവർ ഇത്തരം പ്രസ്താവനകൾ ന്യായികരിക്കുന്നത് വീണ്ടും ക്രൂരമാണ്… താങ്കളുടെ വാക്കുകൾ തെറ്റായ ധാരണ തന്നെ സമൂഹത്തിലേക്ക് എത്തിക്കും… തെറ്റ് തിരുത്താൻ ശ്രെമിക്കുക… കുട്ടികൾ താങ്കൾ ഉപയോഗിച്ച വാക്കുകൾ നാളെ വിദ്യാലയങ്ങളിൽ പാടി നടന്നാൽ,…. താങ്കൾക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലേ സമൂഹത്തിനോട്…’. തുടർന്ന് മാപ്പ് പറഞ്ഞ് ബോബി രംഗത്തെത്തുകയും ചെയ്തു. “ജാക്കി എന്ന വാക്ക് ഉപയോഗിച്ചത് തെറ്റായിപോയെങ്കിൽ ക്ഷമിക്കൂ… ഭാവിയിൽ ശ്രദ്ധിക്കാം.” എന്ന് ബോബി ചെമ്മണ്ണൂർ കുറിച്ചുകൊണ്ട് മാപ്പ് പറഞ്ഞു.

‘തെറ്റുകൾ ആവർത്തിക്കാതിരിക്കുക എന്നത് നിങ്ങളെ പോലെയുള്ളവർ സമൂഹത്തിനോട് ചെയ്യേണ്ടുന്ന വലിയ മാന്യതയാണ്…. നിങ്ങൾ ചെയ്യുന്ന ഒരുപാട് നന്മകൾ ഇത്തരം പ്രസ്താവനകൾ മൂലം മുങ്ങി പോകും…. സമൂഹത്തിനെ influence ചെയ്യാൻ കെല്പുള്ള നിങ്ങളുടെ വാക്കുകൾ യുവാക്കൾക്ക്, കുട്ടികൾക്ക്, കുറെ പേർക്ക് ഗ്രഹിക്കാൻ, കഴിയും എന്നതിനാലാണ് നിങ്ങൾ ഉപയോഗിച്ച വാക്ക് ക്രൂശിക്കപ്പെട്ടത്….. നിങ്ങളുടെ വാക്കുകൾ പീഡിപ്പിക്കപ്പെട്ട ഒരുപാട് പെൺകുട്ടികളെ പിന്നെയും ഒരു മെൻ്റൽ ട്രൗമയിൽ ആക്കിയിട്ട് ഉണ്ടാകും, അത്കൊണ്ടാണ് അത്തരം വാക്കുകൾ തെറ്റാകുന്നത്..തെറ്റ് തിരുത്തിയതിന് ആശംസകൾ’ എന്നായിരുന്നു ആൻസി മറുപടിയായി കുറിച്ചത്.

തൃശൂര്‍ പൂരത്തെക്കുറിച്ച് സംസാരിക്കുന്നതിന് ഇടയിൽ ആയിരുന്നു ബോബി ചെമ്മണ്ണൂരിൻ്റെ പരാമര്‍ശം. തൃശൂര്‍ പൂരത്തിന് വേഷം മാറി എത്തിയ വീഡിയോയുടെ വിവരണമായി സ്‌കൂള്‍-കോളേജ് കാലത്ത് പൂരത്തിന് പോയതിനെക്കുറിച്ച് പറഞ്ഞത് വൈറലാവുകയായിരുന്നു. സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് പൂരപ്പറമ്പില്‍ മുട്ടിയുരുമ്മി നടക്കുമായിരുന്നെന്നും ജാക്കി വെയ്ക്കുമായിരുന്നു എന്നുമാണ് ബോചെ പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top