Connect with us

നടിയെ ആക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തത് ആ ഒരാള്‍ക്ക് വേണ്ടി! സ്ത്രീകള്‍ക്ക് ഇത്രയും കുടിപ്പകയോ?കാവ്യാ മാധവൻ കുടുങ്ങുമെന്ന ധാരണ ദിലീപിന് ലഭിച്ചു!മാഡത്തെ രക്ഷിക്കാന്‍ ദിലീപിന്റെ വക പൂജ! ആ വിശ്വാസം ജനപ്രിയ നായകൻ കൈവിടില്ല

News

നടിയെ ആക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തത് ആ ഒരാള്‍ക്ക് വേണ്ടി! സ്ത്രീകള്‍ക്ക് ഇത്രയും കുടിപ്പകയോ?കാവ്യാ മാധവൻ കുടുങ്ങുമെന്ന ധാരണ ദിലീപിന് ലഭിച്ചു!മാഡത്തെ രക്ഷിക്കാന്‍ ദിലീപിന്റെ വക പൂജ! ആ വിശ്വാസം ജനപ്രിയ നായകൻ കൈവിടില്ല

നടിയെ ആക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തത് ആ ഒരാള്‍ക്ക് വേണ്ടി! സ്ത്രീകള്‍ക്ക് ഇത്രയും കുടിപ്പകയോ?കാവ്യാ മാധവൻ കുടുങ്ങുമെന്ന ധാരണ ദിലീപിന് ലഭിച്ചു!മാഡത്തെ രക്ഷിക്കാന്‍ ദിലീപിന്റെ വക പൂജ! ആ വിശ്വാസം ജനപ്രിയ നായകൻ കൈവിടില്ല

നടിയെ ആക്രമിച്ച കേസ് നിർണ്ണായക വഴിത്തിരിവിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്. കേസിന്റെ അവസാനമെന്നോണം കാവ്യയെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് ഉന്നതങ്ങളിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് കാവ്യാ മാധവന് കുരുക്കു മുറുകുകയാണെന്നാണ് മനസിലാക്കുന്നത്.

ദിലീപിൻ്റെ സഹോദരീ ഭർത്താവ് സൂരജിൻെറ മൊബൈൽ ഫോണിൽ നിന്നാണ് നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവുകൾ ലഭിച്ചത്. ഇത് കാവ്യാ മാധവന് തികച്ചും പ്രതികൂലമാണ്. കേസിലെ സുപ്രധാന വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയെയാണ് അറിയിച്ചിരിക്കുന്നത്.

ആരും പ്രതീക്ഷിക്കാത്ത കാവ്യാ മാധവനെ കുരുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. സാക്ഷി മൊഴികളിലുള്ള മാഡം കാവ്യയാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്. സംഭവത്തിൽ മാഡത്തിൻെറ പങ്ക് നിർണായകമാണെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. നടിയെ ആക്രമിക്കാൻ ദിലീപ് തീരുമാനിച്ചത് കാവ്യക്ക് വേണ്ടിയാണെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. സംഭവത്തിന് പിന്നിൽ കാവ്യയുടെ കുടിപ്പകയാണെന്ന് കരുതുന്നു. മഞ്ജുവാര്യരും യുവ നടിയും തമ്മിലുള്ള ആത്മബന്ധമാണത്രേ കുടിപ്പകക്ക് കാരണമായത്.

കാവ്യക്ക് ലോകത്തേറ്റവും ദേഷ്യം മഞ്ജു വാര്യരോടാണ്. മഞ്ജുവും കാവ്യയും തമ്മിൽ സ്പീക്കിംഗ് ടേംസ് പോലുമില്ല. ഫീൽഡിലുള്ള എല്ലാ നടിമാരും മഞ്ജുവിനൊപ്പമാണെ
ന്ന് കാവ്യ കരുതുന്നു.

നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി പൾസർ സുനിയായിരുന്നു മാഡത്തെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തൽ നടത്തിയത്. നടിയുടെ അപകീർത്തികരമായ ദൃശ്യം പൊലീസ് പിടിയിലാകുന്നതിന് മുൻപ് മാഡത്തിന് കൈമാറിയെന്നായിരുന്നും വിവരങ്ങളുണ്ടായിരുന്നു. എന്നാൽ മാഡത്തിനുള്ള പങ്കിൽ കൃത്യമായ തെളിവുകൾ ലഭിക്കാത്തതിനാൽ പൊലീസിന് മുന്നോട്ട് പോകാൻ ആയില്ല. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലോടെയാണ് വീണ്ടും മാഡത്തിലേക്കും വിഐപിയിലേക്കും അന്വേഷണം എത്തിയത്.

വിഐപി ആലുവയിലെ ദിലീപിന്‍റെ സുഹൃത്തും ഹോട്ടൽ വ്യവസായിയുമായ ശരത് ആണെന്ന് തുടരന്വേഷണത്തിൽ കണ്ടെത്തി .ശരത്തിനെ പ്രത്യേക സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് മാഡത്തിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭ്യമായത്. എന്നാൽ മാഡത്തിനെ കുറിച്ച് ഒരു ക്ലൂവും നൽകിയിരുന്നില്ല. അതീവ രഹസ്യമായ നീക്കമാണ് ഇത്. കാവ്യാ മാധവൻ കേസിൽ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ ദിലീപ് എന്തും ചെയ്യുമെന്ന് ക്രൈം ബ്രാഞ്ചിനറിയാം. അത് പ്രലോഭനങ്ങളുടെ പുറത്തുള്ള സ്വാധീനമാകാം. ഇല്ലെങ്കിൽ ഉന്നതർ ഇടപെടാം. ഏതായാലും ഇത്തരം ഇടപെടലുകൾ ഒഴിവാക്കാൻ പോലീസ് ആഗ്രഹിക്കുന്നു.

പത്മസരോവരത്തിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ഒരു ടാബിലാക്കി എത്തിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. വിഐപി എത്തിയപ്പോൾ പോയകാര്യം എന്തായി ഇക്ക എന്ന് കാവ്യ ചോദിച്ചിച്ചു. പിന്നാലെ ബൈജു പൗലോസ് എന്ന് ദിലീപ് പറയുന്നതും ഓഡിയോയിലുണ്ട്. ഇത് സംബന്ധിച്ച സംഭാഷണവും ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്തിരുന്നു. ദൃശ്യങ്ങൾ കണ്ട ശേഷം ടാബ് ദിലീപ് കൊടുത്ത് വിട്ടത് കാവ്യയുടെ കൈയ്യിലാണ്. എന്നാൽ ഈ ആരോപണങ്ങൾ ശരത് ചോദ്യം ചെയ്യലിൽ നിഷേധിച്ചതായാണ് സൂചന.

വീടിൻ്റെ വരാന്തയിലെ സോഫയിൽ കാല് വെച്ചിരുന്ന് ദിലീപ് നിനക്ക് വേണ്ടിയാണ് ഞാൻ ഈ ശിക്ഷയെല്ലാം അനുഭവിക്കുന്നതെന്ന് കൈ പിറകിലേക്ക് ചൂണ്ടി പറഞ്ഞിരുന്നു. ഈ ഘട്ടത്തിലും അകത്ത് മാഡം ഉണ്ടായിരുന്നതായാണ് സാക്ഷി മൊഴി.വീടിനകത്ത് ഉണ്ടായിരുന്നവരുടെ രണ്ട് പേരുകളാണ് ബാലചന്ദ്രകുമാർ മൊഴിയായി നൽകിയത്. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനാണ് ചോദ്യം ചെയ്യൽ.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സംബന്ധിച്ച ചില വിവരങ്ങളും സൂരജിന്റെ ഫോണിൽ നിന്ന് ലഭിച്ചതായും പ്രോസിക്യൂഷൻ പറയുന്നു. അന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോൾ ചെന്നൈയിൽ ആണെന്നാണ് കാവ്യ മറുപടി നൽകിയതെന്നും അടുത്ത ആഴ്ച നാട്ടിൽ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ പറഞ്ഞു.

ഈ സാഹചര്യത്തിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം പ്രോസിക്യൂഷൻ തേടിയിട്ടുണ്ട്. തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നാണ് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത്. ഏപ്രിൽ 15നകം അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പുതിയ അപേക്ഷ ഹൈക്കോടതി അനുവദിക്കുമെന്നാണ് മനസിലാക്കുന്നത്.

സൂരജിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ ചില പുതിയ വിവരങ്ങൾ ലഭിച്ചിട്ടുള്ളതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഡിജിറ്റൽ തെളിവുകളിൽ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. ഇതിന് കൂടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതുവരെയുള്ള അന്വേഷണത്തിൽ ഒട്ടേറെ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ തുടർ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണം എന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചു.

കേസില്‍ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ് അയക്കാൻ ബാർ കൗൺസില്‍ തീരുമാനിച്ചു. അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍‌ക്ക് നോട്ടീസ് അയക്കാനാണ് ബാർ കൗൺസില്‍ തീരുമാനിച്ചത്. ആക്രമിക്കപ്പെട്ട നടിയുടെ പരാതിയിൽ മറുപടി ആവശ്യപ്പെട്ടാണ് നടപടി.

പ്രതികളുമായി ചേർന്ന് 20 ലേറെ സാക്ഷികളെ അഭിഭാഷകൻ കൂറുമാറ്റിയെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ബാർ കൗൺസിലിന് പരാതി നൽകിയത്. സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത പരാതിയിൽ പറയുന്നു. കേസിലെ സാക്ഷിയായ ജിൻസനെ സ്വാധീനിക്കാൻ ക്രിമിനൽ കേസിലെ പ്രതിയുടെ സഹായത്തോടെ ബി രാമൻ പിള്ള 25 ലക്ഷം രൂപയും 5 സെന്‍റ് ഭൂമി വാഗ്ദാനം ചെയ്തു. ഇതിൽ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബി രാമൻപിള്ളയ്ക്ക് നോട്ടീസ് നൽകിയിട്ടും ഹാജരായില്ല.

തുടരന്വേഷണത്തിലെ പ്രധാന തെളിവാണ് ദിലീപിന്‍റെ ഫോണുകൾ. ഈ ഫോൺ സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ബി രാമൻപിള്ളയുടെ ഓഫീസിൽവെച്ച് സൈബർ വിദഗ്ധന്‍റെ സഹായത്തോടെ തെളിവ് നശിപ്പിച്ചു. കേസിലെ പ്രധാന പ്രതി പൾസർസുനി ദിലീപിന് കൈമാറാൻ കൊടുത്ത കത്ത് സജിത് എന്നയാളെ സ്വാധീനിച്ച് രാമൻപിള്ള കൈക്കലാക്കി. പിന്നീട് ഈ കത്ത് ഇരിങ്ങാലക്കുടയിലെ ഹോട്ടലിൽവെച്ച് തിരിച്ച് നൽകിയെന്നും കത്തിൽ നടി ആരോപിക്കുന്നു. തന്നെ ആക്രമിച്ച കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റി. കോടതിയെ സഹായിക്കണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ളയ്ക്കെതിരെ അന്വേഷണം സംഘം ആക്ഷേപങ്ങളുന്നയിച്ചിരുന്നു. പിന്നാലെ വധ ഗൂഡാലോചന കേസിൽ അഭിഭാഷകനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാ‌‌ഞ്ച് നോട്ടീസ് നൽകിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് നീക്കം നിലച്ചുപോകുകയായിരുന്നു. ഇതിനിടെയാണ് ആക്രമിക്കപ്പെട്ട നടി തന്നെ അഭിഭാഷകൻ ബി രാമൻപിള്ളയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബാർ കൗൺസിലിനെ സമീപിച്ചത്. ബാർ കൗൺസിലിൻ്റെ അന്വേഷണത്തിന് പരിമിതികൾ ഏറെയുണ്ട്. ഏതായാലും രാമൻപിള്ളയുടെ വക്കീൽ കുപ്പായം കളയാൻ ബാർ കൗൺസിലിന് കഴിയുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.

കാവ്യാ മാധവൻ കുടുങ്ങുമെന്ന ധാരണ ദിലീപിന് ലഭിച്ചിട്ടുണ്ട്. അതുണ്ടാവാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ദിലീപ് നടത്തുന്നുണ്ട്. എന്നാൽ ഇക്കാര്യം വിജയിക്കില്ലെന്ന് ദിലീപിനറിയാം.
അതു കൊണ്ടു തന്നെ കാവ്യയെ രക്ഷിക്കാൻ ചില പ്രത്യേക പൂജകൾ ദിലീപ് നടത്തുന്നുണ്ട്. നടീ ആക്രമണ കേസ് കറങ്ങി തിരിഞ്ഞ് കാവ്യയുടെ തലയിൽ വരുമെന്ന് ദിലീപ് ഒരിക്കലും കരുതിയിരുന്നില്ല. ഇനി എല്ലാം ദൈവത്തിൻ്റെ കൈയിലാണെന്ന് ദിലീപ് വിശ്വസിക്കുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top