Connect with us

‘സിനിമയിലെ പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ റീടേക്കുകള്‍ ഇല്ല’, ഷോര്‍ട്ട് ഫിലിമിന്റെ ഭാഗമായി മോഹന്‍ലാല്‍

Malayalam

‘സിനിമയിലെ പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ റീടേക്കുകള്‍ ഇല്ല’, ഷോര്‍ട്ട് ഫിലിമിന്റെ ഭാഗമായി മോഹന്‍ലാല്‍

‘സിനിമയിലെ പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ റീടേക്കുകള്‍ ഇല്ല’, ഷോര്‍ട്ട് ഫിലിമിന്റെ ഭാഗമായി മോഹന്‍ലാല്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും. മോഹന്‍ലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്ത സഹപ്രവര്‍ത്തകര്‍ ചുരുക്കമാണ്.

നിമിഷ നേരം കൊണ്ട് കഥാപാത്രമായി മാറാനുള്ള നടന്റെ കഴിവിനെ നിരവധി പേര്‍ പ്രശംസിച്ചിട്ടുണ്ട്. എന്നാല്‍ നടന്റേതായി വലിയ സൂപ്പര്‍ഹിറ്റായ സിനിമകള്‍ അടുത്തൊന്നും ഇറങ്ങാത്തത് ആരാധകരെ നിരാശയിലാഴ്ത്തുന്നുണ്ട്. എന്നാല്‍ വരാന്‍ പോകുന്നതൊക്കെ വമ്പന്‍ ചിത്രങ്ങളായിരിക്കുമെന്നാണ് പ്രതീക്ഷ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ അടക്കം വരാന്‍ പോവുന്നതൊക്കെ ബിഗ് ബജറ്റിലൊരുക്കുന്ന സിനിമകളാണ്.

എന്നാല്‍ ഇപ്പോഴിതാ ജനങ്ങള്‍ക്കിടയിലെ ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി ഒരുക്കിയ ഷോര്‍ട്ട് ഫിലിമില്‍ മോഹന്‍ലാലും. കൊച്ചി സിറ്റി ട്രാഫിക് പൊലീസിന് വേണ്ടി ലിറിഷ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ‘ശുഭയാത്ര’ എന്ന ഷോര്‍ട്ട് ഫിലിമിലാണ് മോഹന്‍ലാലും ഭാഗമായത്. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിന്റെ അവസാനം മോഹന്‍ലാല്‍ പറയുന്ന ‘സിനിമയിലെ പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ റീടേക്കുകള്‍ ഇല്ല’ എന്ന വാക്കുകള്‍ തന്നെയാണ് ചിത്രത്തിന്റെയും ബോധവത്ക്കരണത്തിന്റെയും ഇതിവൃത്തം.

ചവറ ഫിലിം സ്‌കൂളും പറക്കാട്ട് ജ്വല്ലേഴ്‌സം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷിഖിന്‍, വൈഗ, ഗോഡ്‌സണ്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ഇന്ദ്രജിത്ത്, ബേസില്‍ ജോസഫ്, മെന്റലിസ്റ്റ് ആദി എന്നിവരും മറ്റ് താരങ്ങളും ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് ഷോര്‍ട്ട് ഫിലിമിന്റെ ഔദ്യോഗിക യൂട്യൂബ് റിലീസ് നടത്തിയിരിക്കുന്നത്.

അടുത്തിടെ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ലാലേട്ടന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ നാലരപതിറ്റാണ്ടായി സിനിമയുടെ ഭാഗമാണെന്നും തന്റെ ജീവിതത്തിലേക്ക് സിനിമയെത്തുകയായിരുന്നുവെന്നും താന്‍ അതിനുവേണ്ടി അലഞ്ഞിട്ടില്ലെന്നും കഴിഞ്ഞ 43 വര്‍ഷങ്ങളായി മറ്റുള്ളവരുടെ സമയത്തിനനുസരിച്ചാണ് താന്‍ ജീവിച്ചതെന്നും തന്റേതായ ഒരു സമയം തനിക്കുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

ഒരു സിനിമയില്‍ നിന്നും മറ്റൊന്നിലേക്കുള്ള കൂടുമാറ്റമായിരുന്നു. അതുകൊണ്ടുതന്നെ തനിക്ക് ഒരു ജീവിതമുണ്ടായിരുന്നില്ലെന്നും ഈ തിരക്കിട്ട ഓട്ടത്തിനിടയില്‍ തനിക്ക് ഒത്തിരി നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും നല്ല യാത്രകളും കുടുംബ നിമിഷങ്ങളുമെല്ലാം നഷ്ടമായെന്നും ഇനി തനിക്ക് വേണ്ടി കുറച്ച് ജീവിക്കണമെന്നും മോഹന്‍ലാല്‍ പറയുന്നു. ചെറുപ്പം മുതലേ ആത്മീയതയോട് താത്പര്യമുണ്ട്. ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാല്‍ ചിലപ്പോള്‍ പൂര്‍ണ്ണമായും ആത്മീയതയിലേക്ക് പോകുമെന്നും തന്റെ അനുഭവങ്ങളാണ് തന്നെ മാതാ അമൃതാനന്ദമയിലേക്ക് അടുപ്പിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മാത്രമല്ല, സിനിമകള്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ വരുന്ന കുറ്റപ്പെടുത്തലുകളെക്കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചിരുന്നു. അതിലൊന്നും ഒരു പരാതിയും ഇല്ല. എന്നെ ഒരാള്‍ തെറി പറയുന്നതൊന്നും കാര്യമാക്കുന്നില്ല. കാരണം ഞാന്‍ 46 വര്‍ഷമായി എന്തൊക്കെ മലയാള സിനിമയ്ക്ക് ചെയ്തു എന്നതും കൂടി ഇതിന്റെ പിറകിലുണ്ട്. ഒരു സിനിമ കൊണ്ടല്ല ഒരാളെ ജഡ്ജ് ചെയ്യേണ്ടത്. അടുത്ത രണ്ട് മൂന്ന് സിനിമ വളരെ സക്‌സസ്ഫുളായാല്‍ ഇതൊക്കെ മാറും.

ഒരു സിനിമ മോശമായിപ്പോയതിന് ഒരുപാട് കാരണങ്ങളുണ്ടാകും. ഞാന്‍ മാത്രമല്ല. പഴി പറഞ്ഞെന്ന് കരുതി, സിനിമ ചെയ്യാതിരിക്കുകയോ കരയുകയോ വേണ്ട. കാരണം അതിന്റെ സമയമൊക്കെ കഴിഞ്ഞു. ഒന്നുകില്‍ സിനിമ ചെയ്യാതിരിക്കാം, അല്ലെങ്കില്‍ ചെയ്ത് കൊണ്ടിരിക്കാമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. തൂവാനത്തുമ്പികള്‍ എന്ന സിനിമയിലെ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷാ ശൈലി മോശമായിരുന്നെന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ രഞ്ജിത്ത് അഭിപ്രായപ്പെട്ടിരുന്നു.

ഇതേക്കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചു. ഞാന്‍ തൃശൂര്‍ക്കാരനല്ല. എനിക്ക് ആ സമയത്ത് പത്മരാജന്‍ പറഞ്ഞ് തന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്തത്. ലക്ഷക്കണക്കിന് ആളുകള്‍ കണ്ട സിനിമയാണ്. എനിക്ക് അറിയാവുന്നത് പോലെയല്ലെ പറയാന്‍ പറ്റൂ. തൃശൂരുകാരെല്ലാം അങ്ങനത്തെ ശൈലിയില്‍ സംസാരിക്കാറില്ലെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി. വിവാദങ്ങളില്‍ അകപ്പെടുന്നത് കാര്യമാക്കുന്നില്ലെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, നേര് എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി പുറത്തെത്തിയത്. ജീത്തു ജോസഫ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. നാളുകള്‍ക്ക് ശേഷം ലാലേട്ടന്റെ അഭിനയമികവുള്ള കഥാപാത്രത്തെ കാണാന്‍ കഴിഞ്ഞു, ലാലേട്ടന്‍ തിരിച്ചെത്തി എന്നെല്ലാമുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘എലോണിന്’ ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്.

More in Malayalam

Trending

Recent

To Top