Connect with us

അന്ന് ലാൽ സാർ എന്നെ വഴക്ക് പറഞ്ഞു. ഒന്ന് എന്റെ അസിസ്‌റ്റൻസിനോട് പറയാമായിരുന്നില്ലേ എന്നാണ് ചോദിച്ചത്. അതാണ് അദ്ദേഹത്തിന്റെ ആത്മാർത്ഥത; പ്രൊഡക്ഷൻ കൺട്രോളറും നടനുമായ രാമു മംഗലപള്ളി

Malayalam

അന്ന് ലാൽ സാർ എന്നെ വഴക്ക് പറഞ്ഞു. ഒന്ന് എന്റെ അസിസ്‌റ്റൻസിനോട് പറയാമായിരുന്നില്ലേ എന്നാണ് ചോദിച്ചത്. അതാണ് അദ്ദേഹത്തിന്റെ ആത്മാർത്ഥത; പ്രൊഡക്ഷൻ കൺട്രോളറും നടനുമായ രാമു മംഗലപള്ളി

അന്ന് ലാൽ സാർ എന്നെ വഴക്ക് പറഞ്ഞു. ഒന്ന് എന്റെ അസിസ്‌റ്റൻസിനോട് പറയാമായിരുന്നില്ലേ എന്നാണ് ചോദിച്ചത്. അതാണ് അദ്ദേഹത്തിന്റെ ആത്മാർത്ഥത; പ്രൊഡക്ഷൻ കൺട്രോളറും നടനുമായ രാമു മംഗലപള്ളി

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. മോഹൻലാലിനോടുള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. മകൾ വിസ്മയയുടെയും പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചും താരങ്ങളുടെ മാറ്റത്തെ കുറിച്ചും മുൻപ് നിലനിന്നിരുന്ന രീതികളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറും നടനുമായ രാമു മംഗലപള്ളി. പണ്ടത്തെ താരങ്ങളിൽ മോഹൻലാലിന്റെ ആത്മാർത്ഥയും ആത്മസമർപ്പണവും വളരെ വലുതായിരുന്നു എന്നാണ് രാമു പറയുന്നത്. പുതിയ കാലത്തെ താരങ്ങൾ മോശമാണെന്നല്ല പറയുന്നത് എങ്കിലും അന്ന് ഇത് ഒരൽപ്പം അധികമായിരുന്നു എന്നും രാമു പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മൾ ജോലി ചെയ്‌തിട്ടുള്ളത്‌ ഒക്കെ ജോലിയോട് ആത്മാർത്ഥയുള്ള നടന്മാർക്കും നടിമാർക്കും ഒപ്പമാണ്. ഇപ്പൊ ഉള്ള താരങ്ങൾക്ക് ആത്മാർത്ഥത ഇല്ലെന്നല്ല. അതിലൊരു ഇന്റിമസി ഉണ്ടായിരുന്നു. നമ്മളോട് ഒക്കെ ഒരു ബന്ധമുണ്ടായിരുന്നു. അതൊരു ഗിവ് ആൻഡ് ടേക്ക് ആയിരുന്നു. നമ്മൾ അങ്ങോട്ട് കൊടുക്കുന്ന മര്യാദ ഉണ്ടല്ലോ, അത് തിരിച്ചും കിട്ടും. ഓവറായിട്ട് അങ്ങോട്ട് മര്യാദ കൊടുത്ത് സുഖിപ്പിക്കാൻ ഒന്നും നിൽക്കേണ്ട ആവശ്യമില്ല.

മമ്മൂക്ക, ലാൽ സാർ, സുരേഷ് ഗോപി ചേട്ടൻ, ജയറാം അങ്ങനെ ഒരുപാട് നടന്മാരുണ്ട്. മേയ്ക്കാൻ പാടുണ്ട് എന്നൊന്നും പറയാൻ പറ്റുന്ന താരങ്ങൾ ഉണ്ടായിരുന്നില്ല. സായ് കുമാർ ഒക്കെ വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. അവരോടൊക്കെ വർക്ക് ചെയ്യാൻ നമുക്കൊരു സുഖം ഉണ്ടാവും. അങ്ങോട്ടും ഇങ്ങോട്ടും അറിയാമായിരുന്നു.

ഞാനൊക്കെ വർക്ക് ചെയ്യുമ്പോൾ, അയ്യോ രാമുവോ അവനൊക്കെ 6 മണിക്കേ ഉണർത്തി കളയും എന്ന് തമാശ രൂപേണ പറയുന്നത് കേൾക്കാറുണ്ട്. നമ്മൾ നമ്മുടെ ജോലിയുടെ ആത്മാർത്ഥത കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ജയറാമിനെ ഒക്കെ ഞാൻ പുലർച്ചെ ആറ് മണിക്കൊക്കെ വിളിച്ചു എണീപ്പിക്കുമായിരുന്നു. ഹോട്ടൽ റൂമിൽ കേറി ചെന്നിട്ടൊക്കെയാണ് വിളിക്കാറുള്ളത്.

നടിമാർ ആയാലും അങ്ങനെയൊക്കെ. എനിക്ക് ഏഴര എട്ട് മണിക്ക് മുൻപ് ഷൂട്ട് തുടങ്ങണം. അങ്ങനെ മുപ്പത് ദിവസം എടുക്കുമ്പോൾ അത്രയും സീനായി. എല്ലാ ദിവസവും ഇത് സാധിക്കണം എന്നില്ല. ജയറാം ഇപ്പൊ റെഡിയായി എന്നൊക്കെ പറയുമെങ്കിലും റെഡിയാവില്ല. മമ്മൂക്കയുടെ അടുത്തും പോയി വിളിക്കാറുണ്ട്. അദ്ദേഹം പോടാ പോടാ അവിടെ ഒന്നും ആയിട്ടില്ലെന്നൊക്കെ പറയും.

മമ്മൂക്കയെ ഒക്കെ പേടി ഇല്ലാതിരിക്കുമോ? അത് വേണമല്ലോ. ലാൽ സാർ രാവിലെ ഏഴ് മണിക്ക് എത്തണം എന്ന് പറഞ്ഞാൽ അത് കൃത്യമായി എത്തിയിരിക്കും. ഏഴ് മണിക്ക് വരണമെന്ന് തലേദിവസം പറഞ്ഞാൽ പുള്ളി കൃത്യമായി അവിടെ എത്തിയിരിക്കും. വലിയതോ പുതിയതോ ഏത് സംവിധായകനും ആയിക്കൊള്ളട്ടെ ലാൽ സാർ ഒരിക്കലും അവരെ ലൊക്കേഷനിൽ കാത്ത് നിൽപ്പിക്കില്ല.

അഗ്നിദേവൻ എന്ന സിനിമയുടെ ഷൂട്ടിനിടെ ഒരിക്കൽ എന്നോട് സമയം പറയാൻ വിട്ടുപോയി. വേണു നാഗവള്ളി സാറും ക്യാമറാമാനും ഒക്കെ കാത്തിരിക്കുകയായിരുന്നു. അപ്പോൾ ലാൽ സാർ എന്നെ വഴക്ക് പറഞ്ഞു. ഒന്ന് എന്റെ അസിസ്‌റ്റൻസിനോട് പറയാമായിരുന്നില്ലേ എന്നാണ് ചോദിച്ചത്. അതാണ് അദ്ദേഹത്തിന്റെ ആത്മാർത്ഥത. ഒരു സിനിമ പരാജയപ്പെട്ടപ്പോൾ അദ്ദേഹം അടുത്ത സിനിമ അദ്ദേഹം അടുത്തതിൽ അഭിനയിക്കാമെന്ന് പറഞ്ഞു, അതാണ് അദ്ദേഹത്തിന്റെ പാഷൻ എന്നും രാമു പറയുന്നു.

അതേസമയം, ചാർട്ടേഡ് അക്കൗണ്ടന്റ് ആയ എം ബി സനിൽ കുമാർ പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. എമ്പുരാൻ വിവാദങ്ങൾക്കൊടുവിൽ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ക്ഷമാപണം നടത്തിയ ആ രാത്രി അദ്ദേഹം ഒരുപാട് വേദനിച്ചുവെന്ന് പറയുകയാണ് സനിൽ കുമാർ. മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ അടക്കമുളളവരുടെ പേഴ്‌സണൽ അക്കൗണ്ടന്റ് കൂടിയാണ് സനിൽ കുമാർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇതേ കുറിച്ച് വെളിപ്പെടുത്തിയത്.

എമ്പുരാൻ വിവാദം മോഹൻലാലിനെ ആ രാത്രി വേദനിപ്പിച്ചിട്ടുണ്ട്. മനസ്സാ വാചാ കർമ്മണ നമ്മൾ അറിയാത്ത, അല്ലെങ്കിൽ ശ്രദ്ധിക്കാത്ത, ചിലപ്പോൾ അബദ്ധവും ആകാം. അതിൽ ബോധപൂർവ്വമായ ഒന്നും ഉണ്ടായിട്ടില്ല. താൻ അറിയാത്ത ഒരു കാര്യം തന്റെ തലയിൽ കൊണ്ട് വെയ്ക്കുന്നതിന്റെ ഒരു വിഷമം ഉണ്ടായിരുന്നു. ഭാഗ്യവശാലോ ദൗർഭാഗ്യവശാലോ ആ രാത്രി മുഴുവൻ താൻ ഒപ്പമുണ്ടായിരുന്നു. തങ്ങൾ ബോംബെയിൽ ഒരു ബ്രാൻഡ് ഷൂട്ടിന് പോയിരിക്കുകയായിരുന്നു. അപ്പോഴായിരുന്നു ഈ സംഭവം.

രാത്രി മുഴുവൻ ഇതിന്റെ ടെൻഷനിൽ ആയിരുന്നു. പിറ്റേ ദിവസം അദ്ദേഹം ഒരു പോസ്റ്റ് ഇട്ടു. അദ്ദേഹം സുഹൃത്തുക്കളെ വിളിച്ച് ചോദിക്കും. ഇത് എന്താണ് ചെയ്യേണ്ടത് എന്ന്. അവരുടെ അഭിപ്രായം സ്വീകരിക്കുകയും ചെയ്യും. അത് ഒരു രാത്രിയിലെ ടെൻഷൻ ആയിരുന്നു. പിന്നെ അദ്ദേഹം അത് മറന്നു. പ്രതിരോധ വകുപ്പിൽ നിന്ന് വിളി വന്നു എന്നതൊക്കെ തെറ്റായ കാര്യമാണ്. ഒരാളും വിളിച്ചിട്ടില്ല.

ഭരണതലത്തിൽ നിന്നോ പ്രതിരോധ വകുപ്പിൽ നിന്നോ രാഷ്ട്രീയ നേതാക്കളോ പോലീസോ ആരും വിളിച്ചിട്ടില്ല. ഒരു പത്രക്കാരും വിളിച്ചിട്ടില്ല. സ്‌നേഹിതരാണ് പറഞ്ഞത്. അങ്ങനെ അഭിപ്രായം സമന്വയിപ്പിച്ചു. തെറ്റാണെങ്കിൽ ക്ഷമ ചോദിക്കണം, തനിക്ക് ഈഗോ ഇല്ല എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ക്ഷമ ചോദിച്ചപ്പോൾ പിന്നെ എന്തിനാണ് മാപ്പ് പറഞ്ഞത്, മനപ്പൂർവ്വം ചെയ്തതല്ലേ എന്നായി. പലരും പലതും പറഞ്ഞ് കൊണ്ടിരിക്കും. അദ്ദേഹത്തിനത് ഒരു രാ്ത്രിയിലെ കാര്യമായിരുന്നു. പിന്നെ അദ്ദേഹത്തിന് അത് വിഷയമല്ല.

മോഹൻലാൽ എന്ന് പറയുന്ന വ്യക്തിക്ക് ഈ വിവാദങ്ങളിലൊന്നും ഒരു കാര്യവും ഇല്ല. ഓരോരുത്തരും അവരവരുടെ ഭാവനയിൽ ഓരോന്നും പറയുന്നു. സെൻസർ കട്ട് ചെയ്തത് ആരും പറഞ്ഞിട്ടില്ല. തെറ്റ് വന്നിട്ടുണ്ടെങ്കിൽ കട്ട് ചെയ്യണം എന്നുളള ഉത്തമ ബോധ്യം വന്നിട്ടാണ് അത് ചെയ്തത്. കട്ട് ചെയ്യണം എന്ന് മോഹൻലാൽ പറഞ്ഞതല്ല. അദ്ദേഹം കൂട്ടായ തീരുമാനത്തിന്റെ ഭാഗമാവുകയായിരുന്നുവെന്നാണ് സനിൽകുമാർ പറയുന്നത്.

അതേസമയം, എമ്പുരാൻ വലിയ വിവാദങ്ങൾക്കാണ് തിരിതെളിച്ചത്. ദേശീയ തലത്തിൽ വരെ ചിത്രം ചർച്ചയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിച്ചതാണ് ചിത്രത്തിനെതിരെ വിമർശനം ഉയരാൻ കാരണമായത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ സംഘ്പരിവാർ അനുകൂലികൾ സിനിമയ്ക്കും അണിയറ പ്രവർത്തകർക്കുമെതിരെ രംഗത്തെത്തി. സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വിഷയത്തിൽ വീഴ്ചപ്പറ്റിയെന്നാണ് ബിജെപി ആരോപിച്ചത്.

തപസ്യ ജനറൽ സെക്രട്ടറി ജിഎം മഹേഷ് ഉൾപ്പെടെയുള്ള നാല് പേരാണ് സെൻസർ ബോർഡ് കമ്മിറ്റിയിലുണ്ടായിരുന്നത്. ഇവർക്ക് വീഴ്ച സംഭവിച്ചു എന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ആരോപിച്ചിരുന്നു. എന്നാൽ ചിത്രത്തിന് പിന്തുണ നൽകുമെന്നും അതിനുള്ള കാരണം സൗഹൃദം മാത്രമാണെന്നും അദ്ദേഹം കോർ കമ്മിറ്റിയിൽ പറഞ്ഞിരുന്നു. വിവാദങ്ങൾക്കൊടുവിൽ ചിത്രത്തിന്റെ 17 ഭാഗങ്ങൾ വെട്ടിമാറ്റിയാണ് തിയേറ്ററിലെത്തിച്ചത്.

നേരത്തെ പത്ത് സെക്കന്റ് മാത്രമായിരുന്നു സെൻസർ ബോർഡ് ചിത്രത്തിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നത്. സ്ത്രീകൾക്കെതിരായ അക്രമവും ദേശീയപതാകയുമായി ബന്ധപ്പെട്ട ഭാഗങ്ങളുമായിരുന്നു ഇത്. പിന്നാലെ ഗർഭിണിയെ ബ ലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കി. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജൻസികളുടെ ബോർഡും വെട്ടിമാറ്റിയാണ് റീഎഡിറ്റിംഗ്. ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാനായിരുന്നു സെൻസർ ബോർഡിന്റെ നിർദേശമെന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ പിന്നീടുള്ള ചർച്ചയിൽ ചില ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്താൽ മതിയെന്ന് തീരുമാനമാവുകയായിരുന്നു. എമ്പുരാൻ വിവാദത്തിൽ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണ്. അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ല. മോഹൻലാലിന് സിനിമ അറിയില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു.

വിവാദങ്ങൾ ബാധിച്ചുവെങ്കിലും 30 ദിവസം കൊണ്ട് 325 കോടി കളക്ഷൻ ചിത്രം നേടിയെന്നാണ് വിവരം. മലയാളത്തിൽ നിന്ന് 300 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായിരിക്കുകയാണ് എമ്പുരാൻ എന്ന് മോഹൻലാൽ ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ചിത്രം മാർച്ച് 27നാണ് ലോകവ്യാപകമായി റിലീസ് ചെയ്തത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായെത്തിയ ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. 2019 ൽ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തിയ എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‌കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.

അതേസമയം, എമ്പുരാന് പിന്നാലെ തുടരും എന്ന ചിത്രമാണ് മോഹൻലാലിന്റേതായി പുറത്തെത്തിയത്. 15 വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിച്ച ചിത്രം കൂടിയാണ് തുടരും. മോഹൻലാലിലെ നടനെ നഷ്ടമായി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഞങ്ങളുടെ പഴയ ലാലേട്ടനെ ഇതിൽ കണ്ടു എന്നാണ് പലരും പറഞ്ഞത്. മോഹൻലാലെന്ന നടനെ സ്നേഹിക്കുന്നവരൊന്നാകെ സംവിധായകൻ തരുൺ മൂർത്തിക്ക് നന്ദി പറയുകയാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ സുനിലും തരുണും പ്രശംസ അർഹിക്കുന്നുവെന്നും പ്രേക്ഷകർ പറയുന്നു.

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. വൻ തുകയ്ക്കാണ് ഹോട്‍സ്റ്റാർ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്. ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

രജപുത്ര ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. നാളുകൾക്ക് ശേഷം മണിയൻപിള്ള രാജുവും മോഹൻലാലും ഒന്നക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു കാലത്ത് മലയാളികളെ ഏറെ ചിരിപ്പിച്ച് കോംബോയായിരുന്നു മോഹൻലാൽ-മണിയൻപിള്ള രാജു. കുട്ടിച്ചൻ എന്ന കഥാപാത്രത്തെയാണ് മണിയൻപിള്ള രാജു സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

More in Malayalam

Trending

Recent

To Top