Connect with us

പിറന്നാള്‍ ദിനത്തില്‍ ‘യഥാര്‍ത്ഥ മാലാഖ’യെ കണ്ട് സ്രാഷ്ടാംഗം പ്രണമിച്ച് മോഹന്‍ലാല്‍; തന്റെ അമ്മയ്ക്ക് സുഖമില്ലാതെ ആയാല്‍ ആദ്യം വിളിക്കുന്നത് ഈ അമ്മയെയാണെന്ന് മോഹന്‍ലാല്‍

Malayalam

പിറന്നാള്‍ ദിനത്തില്‍ ‘യഥാര്‍ത്ഥ മാലാഖ’യെ കണ്ട് സ്രാഷ്ടാംഗം പ്രണമിച്ച് മോഹന്‍ലാല്‍; തന്റെ അമ്മയ്ക്ക് സുഖമില്ലാതെ ആയാല്‍ ആദ്യം വിളിക്കുന്നത് ഈ അമ്മയെയാണെന്ന് മോഹന്‍ലാല്‍

പിറന്നാള്‍ ദിനത്തില്‍ ‘യഥാര്‍ത്ഥ മാലാഖ’യെ കണ്ട് സ്രാഷ്ടാംഗം പ്രണമിച്ച് മോഹന്‍ലാല്‍; തന്റെ അമ്മയ്ക്ക് സുഖമില്ലാതെ ആയാല്‍ ആദ്യം വിളിക്കുന്നത് ഈ അമ്മയെയാണെന്ന് മോഹന്‍ലാല്‍

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. 1978 ല്‍ വെളളിത്തിരയില്‍ എത്തിയ മോഹന്‍ ലാല്‍ വൃത്യസ്തമായ 350 ല്‍ പരം കഥാപാത്രങ്ങളില്‍ പ്രേക്ഷകരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ബോളിവുഡ് ചിത്രങ്ങളില്‍ തന്റേതായ സാന്നിധ്യമാറിയിച്ചിട്ടുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ എന്ന വില്ലനില്‍ നിന്ന് ബിഗ് ബ്രദറിലെ സച്ചിദാനന്ദനിലേയ്ക്കുളള ദൂരം ഒരു സിനിമ കഥയെ പോലെയാണ്. മോഹന്‍ലാല്‍ ജീവന്‍ നല്‍കിയ പല കഥപാത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ഇന്നും ചര്‍ച്ച വിഷയമാണ്. കീരടവും, ദേവാസുരവും, സ്ഫടികവും, ഇരുവരുമൊക്കെ ഇന്നും സിനിമ ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നുണ്ട്.

കഴിഞ്ഞ ദിവസം അമൃതാനന്ദമയിക്ക് പിറന്നാള്‍ ആശംസിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അമൃതാനന്ദമയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഹാരമര്‍പ്പിച്ച് അനുഗ്രഹം വാങ്ങുന്ന മോഹന്‍ലാലിന്റെ വീഡിയോ വൈറലാണ്. സ്രാഷ്ടാംഗം പ്രണമിക്കുകയും ശേഷം ഏറെ നേരം താരം ആഘോഷത്തില്‍ പങ്കെടുത്തു. സ്വാമി അമൃതസ്വരൂപാനന്ദ പുരി പാദപൂജ നടത്തി. ആ ചടങ്ങിലും മോഹന്‍ലാല്‍ പങ്കെടുത്തു. ഒരു മണിക്കൂറോളം അമൃതാനന്ദമയി പ്രസംഗിച്ചു.

191 രാജ്യങ്ങള്‍ നിന്നുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 70 രാജ്യങ്ങളില്‍ നിന്ന് സമാഹരിച്ച മണ്ണില്‍ അമൃതാനന്ദമയി ചന്ദനത്തിന്റെ തൈ നടുകയും ചെയ്തു. ആത്മീയതയ്ക്ക് ജീവിതത്തില്‍ വളരെ അധികം പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ വര്‍ഷങ്ങളായി അമൃതാനന്ദമയിയുടെ ഭക്തനാണ് താരം. ഏതൊരു ക്ലേശ സമയങ്ങളിലും മോഹന്‍ലാല്‍ ആദ്യം ആശ്രയം വെക്കുന്നത് അമൃതാനന്ദമയിയിലാണ്. അക്കാര്യം താരം തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുമുണ്ട്.

കേരളത്തില്‍ അമൃതാനന്ദമയിയ്‌ക്കെതിരായ വിവാദങ്ങള്‍ കത്തി നിന്നപ്പോഴും അവരെ പിന്തുണച്ച് രംഗത്തെത്തിയ താരമായിരുന്നു മോഹന്‍ലാല്‍. അമൃതാനന്ദമയിയെ യഥാര്‍ത്ഥ മാലാഖയെന്നാണ് മുമ്പൊരിക്കല്‍ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. ഒരിക്കല്‍ മോഹന്‍ലാലുമായുള്ള ബന്ധത്തെ കുറിച്ച് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ അമൃതാനന്ദമയി പറഞ്ഞിരുന്നു. ലാലു മോന്‍ എന്ന് വിശേഷിപ്പാച്ചാണ് മോഹന്‍ലാലിനെ കുറിച്ച് അമൃതാനന്ദമയി ആ വീഡിയോയില്‍ സംസാരിച്ച് തുടങ്ങിയത്.

‘കോളജില്‍ പഠിക്കുന്ന കാലം തൊട്ട് ലാലു മോന്‍ അമ്മയെ കാണാന്‍ വരാറുണ്ട്. അന്നേ ധ്യാനത്തിലും ആത്മീയതയിലും ലാലു മോന് നല്ല താല്‍പര്യം ഉണ്ടായിരുന്നു. മനുഷ്യ മനസില്‍ അന്തര്‍ലീനമായിരിക്കുന്ന അനന്ത ശക്തിയിലുള്ള വിശ്വാസവും ധ്യാനാത്മികമായി ചിന്തിക്കാനുള്ള കഴിവും ഉള്ളതുകൊണ്ട് ആയിരിക്കും കഥാപാത്രങ്ങളെ ഇത്രയും താനുമായി ഭാവത്തോടെ അവതരിപ്പിക്കാന്‍ ലാലു മോന് കഴിയുന്നത്.’

‘എന്നാല്‍ ഏത് വേഷം കെട്ടിയാലും ആള് മാറാത്ത പോലെ കണ്ണാടിയില്‍ കാണുന്ന ഛായ സ്വരൂപം മാത്രമല്ല അതിനെ പ്രകാശിപ്പിക്കുന്ന ചൈതന്യത്തിന്റെ കൂടെ ഉടമയാണ് എന്ന ബോധവും ഉള്ള ആളാണ്. അതോടൊപ്പം ഇനിയും നല്ല കഥാപാത്രങ്ങള്‍ നല്ലതുപോലെ അവതരിപ്പിക്കുവാനുള്ള കൂടുതല്‍ ശക്തി ലാലു മോന് ഉണ്ടാകട്ടെ’, എന്ന് പറഞ്ഞാണ് അമൃതാനന്ദമയി അവസാനിപ്പിച്ചത്.

പിന്നീട് മോഹന്‍ലാലാണ് അമൃതാനന്ദമയിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിച്ചത്. ‘അമ്മ ആദ്യമായിട്ട് ആയിരിക്കും ഇങ്ങനെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കുന്നത്. അമ്മ പറഞ്ഞത് നൂറുശതമാനം സത്യമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നമുക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുന്ന ആളാണ് ഗുരു. ഗുരുവെന്നോ അമ്മയെന്നോ ചൈതന്യമെന്നോ വിളിക്കാം. എനിക്ക് ഏതാണ്ട് 40 വര്‍ഷത്തോളമായി അമ്മയെ അറിയാം.’

‘ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ അമ്മാവന്റെ കൂടെ അമ്മയെ കാണാന്‍ പോയിട്ടുണ്ട്. എനിക്കൊരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിശ്വാസം രക്ഷിക്കട്ടെ എന്ന് പറയുന്നപോലെ നമ്മുടെ അനുഭവങ്ങള്‍ നമ്മുടെ മാത്രം പേഴ്‌സണലാണല്ലോ. പിന്നെ എന്നോട് പലരും ചോദിക്കുന്ന ചോദ്യങ്ങള്‍ എല്ലാം ഞാന്‍ അമ്മയോട് ചോദിച്ചു. എനിക്ക് മറുപടി കിട്ടണ്ടേ പലതും അമ്മയില്‍ നിന്നും എനിക്ക് കിട്ടി.

എന്നോട് ഒരിക്കല്‍ ഒരു മാധ്യമം അമ്പത് വര്‍ഷത്തിനുള്ളില്‍ ഞാന്‍ കണ്ട ഒരു മഹത് വ്യക്തിയെക്കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത് അമ്മയുടെ പേരാണ്. അമ്മ റിഫൈന്‍ഡ് ആയിട്ടുള്ള ഒരു സോള്‍ ആണ്. ഒരു ജന്മം കൊണ്ട് കിട്ടുന്നത് അല്ല അത്. ഒരുപാട് ജന്മം കൊണ്ട് ഒഴുകി വന്ന് ശുദ്ധീകരിച്ച ഒന്നാണ് റിഫൈന്‍ഡ് സോള്‍. എന്റെ അമ്മയ്ക്ക് സുഖമില്ലാതെ ആയാല്‍ ഞാന്‍ ആദ്യം വിളിക്കുന്നത് ഈ അമ്മയെയാണ്.’

‘അമ്മയുടെ ഹോസ്പിറ്റലിലേക്കാണ് പോകുന്നത്. ആ ഹോസ്പിറ്റല്‍ ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് എന്റെ അമ്മയെ ഇപ്പോഴും ഇവിടെയിരുന്ന് ഫോണ്‍ ചെയ്യാന്‍ സാധിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് വളരെ വിചിത്രമായ സംശയങ്ങള്‍ ഉള്ളപ്പോള്‍ ഞാന്‍ നേരെ വണ്ടിയെടുത്ത് അമ്മയുടെ അടുത്തേക്ക് പോകും. കഥ പറയുമ്പോലെ അമ്മ എനിക്ക് അത് പറഞ്ഞ് തരും. ഓരോ സിനിമ തുടങ്ങും മുമ്പ് പ്ലീസ് ഹെല്‍പ് മീ എന്ന് ഞാന്‍ മാറി നിന്ന് പ്രാര്‍ത്ഥിക്കും.’

‘ഏതോ ഒരു ശക്തി എന്നെ ഹെല്‍പ്പ് ചെയ്യും. ഞാന്‍ സംസ്‌കൃത നാടകം ചെയ്യുന്നതിന് മുമ്പ് അമ്മയെ വിളിച്ച് പറഞ്ഞു അമ്മേ എനിക്ക് സംസ്‌കൃതം അറിയില്ലെന്ന് അമ്മ പറഞ്ഞു എനിക്ക് വരാന്‍ പറ്റില്ല മോനെ നീ ധൈര്യമായി ചെയ്‌തോളുവെന്ന്. ഞാന്‍ ആ നാടകം ചെയ്ത് കഴിഞ്ഞപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു ഒന്നുകൂടി ചെയ്യാമോ എന്നും ചോദിച്ചുവെന്നുമാണ്’, അനുഭവം പങ്കുവെച്ച് അതേ പരിപാടിയില്‍ മോഹന്‍ലാല്‍ പറഞ്ഞത്.

More in Malayalam

Trending

Recent

To Top