Actress
ചെറിയ എന്തെങ്കിലും സാധനം കിട്ടിയാലും ഞാൻ ഹാപ്പിയാണ്. വിലയൊന്നും വിഷയമേയല്ല, ഫോൺ എടുത്തില്ലെങ്കിലും വെള്ളക്കുപ്പി കൂടെ കൊണ്ട് നടക്കാറുണ്ട്; മീനാക്ഷി അനൂപ്
ചെറിയ എന്തെങ്കിലും സാധനം കിട്ടിയാലും ഞാൻ ഹാപ്പിയാണ്. വിലയൊന്നും വിഷയമേയല്ല, ഫോൺ എടുത്തില്ലെങ്കിലും വെള്ളക്കുപ്പി കൂടെ കൊണ്ട് നടക്കാറുണ്ട്; മീനാക്ഷി അനൂപ്
ബാല താരമായും അവതാരകയായും മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് മീനാക്ഷി അനൂപ്. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെയാണ് ബേബി മീനാക്ഷി സിനിമയിലേക്ക് എത്തിയത്. സിനിമയ്ക്കൊപ്പം തന്നെ ടോപ്പ് സിംഗർ അടക്കമുള്ള റിയാലിറ്റി ഷോകളുടേയും അവതാരകയായും മീനാക്ഷി തിളങ്ങിയിരുന്നു.
ഇപ്പോഴിതാ ക്യുആൻഡ് എയിലൂടെയായി തനിക്ക് വന്ന ചോദ്യങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് മീനാക്ഷി. എപ്പോഴും സന്തോഷത്തിലാണല്ലേ, അതിന് പിന്നിലെ കാരണമായിരുന്നു ഒരാൾക്ക് അറിയേണ്ടിയിരുന്നത്. അതിന് വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. ഇതൊരു രോഗമാണെന്നായിരുന്നു ആദ്യം കരുതിയത്.
പെട്ടെന്ന് സന്തോഷം വരും, എല്ലാ വികാരങ്ങളും പെട്ടെന്ന് വരും. ഇവിടെ അമ്പാടിയൊക്കെ എന്റെ കൈയ്യിൽ നിന്നും തല്ല് വാങ്ങി തളരുകയാണ്. ഞാൻ കൊടുത്തില്ലെങ്കിൽ അവൻ വന്ന് വാങ്ങിച്ചിട്ട് പോവും. ഈയൊരു സ്വഭാവം എനിക്കിഷ്ടമാണ് ഇപ്പോൾ. സങ്കടം വന്നാൽ പെട്ടെന്നത് മാറുമല്ലോ. എനിക്കെന്തെങ്കിലും വാങ്ങിത്തരികയോ, എന്നെ ഇഷ്ടമാണെന്നൊക്കെ പറഞ്ഞാൽ ഞാൻ ഫ്‌ളാറ്റായി പോവും.
എനിക്ക് അങ്ങോട്ട് എന്തെങ്കിലും ഇഷ്ടക്കേട് തോന്നിയാൽ പിന്നെയത് മാറത്തേയില്ല. അങ്ങനെയാരോടും തോന്നാറില്ല. വളരെ റെയറായാണ് അവർ നല്ലതല്ല എന്ന് തോന്നുന്നത്. ചെറിയ എന്തെങ്കിലും സാധനം കിട്ടിയാലും ഞാൻ ഹാപ്പിയാണ്. വിലയൊന്നും വിഷയമേയല്ല. നന്നായി വെള്ളം കുടിക്കാറുണ്ട് ഇപ്പോൾ. ഫോൺ എടുത്തില്ലെങ്കിലും വെള്ളക്കുപ്പി കൂടെ കൊണ്ട് നടക്കാറുണ്ട്.
ഇടയ്ക്കിടയ്ക്ക് വെള്ളക്കുപ്പി മേടിക്കുന്നത് ഒരു ശീലമാണ്. നന്നായി വെള്ളം കുടിക്കാറുണ്ട് ഇപ്പോൾ. ഫോൺ എടുത്തില്ലെങ്കിലും വെള്ളക്കുപ്പി കൂടെ കൊണ്ട് നടക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് വെള്ളക്കുപ്പി മേടിക്കുന്നത് ഒരു ശീലമാണ്. അതുപോലെ തന്നെ ബുക്ക് വായനയും തുടങ്ങിയിട്ടുണ്ട്. ഇതെങ്ങനെ മുന്നോട്ട് പോവുമെന്ന് അറിയില്ല.
ഞാൻ ചെയ്യുന്ന നല്ല കാര്യങ്ങളൊക്കെ ചെറിയൊരു നോട്ടിൽ എഴുതി വെക്കും. കിട്ടുന്ന പൈസയൊന്നും ചെലവാക്കാതെ സൂക്ഷിച്ച് വെക്കാൻ തുടങ്ങിയിട്ടുണ്ട് ഇപ്പോൾ. ഇതൊക്കെ എത്രകാലം പോവുമെന്ന് എനിക്കറിയില്ല. ഹോം ടൂറും, റൂം ടൂറുമൊക്കെ ചെയ്യാനുണ്ട്. ഇവിടെയുള്ള പണികൾ ഇതുവരെ കഴിഞ്ഞിട്ടില്ല. പണി തുടങ്ങിക്കഴിഞ്ഞപ്പോൾ ഇങ്ങനെ ചെയ്താൽ നന്നായിരിക്കും, അത് ചെയ്താൽ നന്നാവില്ലേ എന്നൊക്കെ തോന്നും.
എനിക്കും അച്ഛനും അങ്ങനെയൊരു തോന്നൽ വരാറുണ്ട്. ഇപ്പോൾ ഡിഗ്രിയാണ് ചെയ്യുന്നത്. നാല് വർഷത്തെ കോഴ്‌സാണ്. കുറേ മാറ്റങ്ങളൊക്കെയുണ്ട്. വൈകാതെ തന്നെ പരീക്ഷ തുടങ്ങും. ഇത്തവണ എന്തായിരിക്കും എന്നതൊക്കെ നോക്കിയിരുന്ന് കാണണമെന്നുമായിരുന്നു മീനാക്ഷി പറഞ്ഞത്.
ആദ്യവർഷ ബിരുദകോഴ്‌സിന്റെ രണ്ടാം സെമസ്റ്റർ പരീക്ഷാഫലം പങ്കുവെച്ചും മീനാക്ഷി രംഗത്തെത്തിയിരുന്നു. ‘പാസ് പാസ്’ എന്ന അടിക്കുറിപ്പോടെയാണ് ബിഎ ഇംഗ്ലിഷ് ലിറ്ററേച്ചറിന്റെ മാർക്ക് ലിസ്റ്റ് താരം പുറത്തുവിട്ടത്. മീനാക്ഷിയുടെ ശരിയായ പേര് അനുനയ അനൂപ് എന്നാണ്. ഈ പേരാണ് മാർക്ക് ലിസ്റ്റിലുള്ളത്.
ആറുപേപ്പറുകളാണ് രണ്ടാംസെമസ്റ്ററിൽ ഉണ്ടായിരുന്നത്. എല്ലാ വിഷയങ്ങളിലും പാസായ മീനാക്ഷി രണ്ടുവിഷയങ്ങളിൽ എ പ്ലസ് നേടി. ഒരു എ ഗ്രേഡും രണ്ട് ബി പ്ലസും ഒരു ബി ഗ്രേഡും താരം നേടിയിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാലയ്ക്കുകീഴിലെ മണർക്കാട് സെന്റ് മേരീസ് കോളജ് വിദ്യാർഥിയാണ് മീനാക്ഷി. പിതാവ് പഠിച്ച കോളേജിൽ തന്നെ ബിരുദപഠനത്തിന് ചേർന്നതിന്റെ സന്തോഷം മീനാക്ഷി നേരത്തെ പങ്കുവെച്ചിരുന്നു.
1992- 94 കാലത്ത് മണർകാട് സെന്റ് മേരീസ് കോളജിൽ അച്ഛൻ അനൂപ് പ്രീഡിഗ്രി വിദ്യാർഥിയായിരുന്നു. പ്ലസ് ടുവിന് 83 ശതമാനം മാർക്ക് നേടിയാണ് മീനാക്ഷി പാസായത്. കോട്ടയം കിടങ്ങൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് ഒൻപത് എ പ്ലസും ഒരു എ ഗ്രേഡും സ്വന്തമാക്കിയായിരുന്നു പത്താംക്ലാസ് വിജയം.
അടുത്തിടെ ടോപ് സിംഗർ താരമായ കൗശികിനൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലായിരുന്നു ചിത്രങ്ങൾ പ്രചരിച്ചത്. എന്നാൽ ചർച്ചകൾ കൊഴുത്തതോടെ മീനാക്ഷി തന്നെ രംഗത്തെത്തിയിരുന്നു. അതിനൊപ്പം തനിക്ക് വരുന്ന പ്രൊപ്പോസലുകളെ കുറിച്ചും താരം മറുപടി നൽകി.
സോഷ്യൽ മീഡിയ വഴി ലൗ പ്രൊപ്പോസലുകൾ വരാറുണ്ട്. ആർക്ക് വേണമെങ്കിലും ഇതൊക്കെ അയക്കാലോ. എളുപ്പ പരിപാടി ആണല്ലോ. ഇൻസ്റ്റഗ്രാം വഴി വരുന്നത് ആത്മാർത്ഥ പ്രണയം ആകണമെന്നില്ലല്ലോ. ചിലപ്പോൾ സുഹൃത്തുക്കളുമായി ഒന്നിച്ച് ഇരിക്കുമ്പോൾ അയക്കുന്നതായിരിക്കാം.
ഇൻസ്റ്റഗ്രാമിലൂടെ നിരവധി കാണാറുണ്ട്. പക്ഷെ നേരിട്ട് വന്ന് ആരും ഭയങ്കര ഇഷ്ടമാണ് എന്നൊന്നും പറഞ്ഞിട്ടില്ല. വിൽ യു മാരി മി എന്ന മെസേജുകൾക്ക് ഞാൻ മറുപടി കൊടുക്കാറും ഇല്ല. കൗഷികുമായി ഫോട്ടോ ചെയ്തതിന് കാരണം ഞങ്ങൾ ആ സമയത്തൊരു ആൽബം ചെയ്തിരുന്നു. അതിന്റെ പ്രമോഷന്റെ ഭാഗമായി ചെയ്ത ഫോട്ടോസാണ് അതൊക്കെ.
ഞാനും അവനും തമ്മിൽ 6 വർഷത്തെ പരിചയമാണ്. ടോപ് സിംഗറിന്റെ ആദ്യ സീസൺ മുതലുള്ളവരുമായി അടുത്ത ബന്ധം എനിക്കുണ്ട്. മാതാപിതാക്കളുടെ സന്തോഷമാണ് ജീവിതത്തിലെ ഏറ്റവും വലിയ സക്സസ് ആയി ഞാൻ കണ്ടിട്ടുള്ളത്. ഞാൻ എന്നും പരിപാടിക്ക് പോകാറുള്ളൊരാളാണ്.
എന്നിരുന്നാലും ഏതെങ്കിലും ഒരു ഉദ്ഘാടന പരിപാടിയിൽ വെച്ച് എന്റെ അമ്മയെ അടുത്തേക്ക് വിളിച്ചാൽ അമ്മ അപ്പോൾ കരയും. എന്റെ ആനിവേഴ്സറിക്ക് പോലും ഞാൻ സ്റ്റേജിൽ കയറിയാൽ അമ്മ കരയും. അതെന്തിനാണെന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും അറിയില്ല. അച്ഛനെ സംബന്ധിച്ച് ഞാൻ ഭയങ്കര സംഭവമാണ്. ഞാൻ ആണ് അച്ഛന്റെ മെയിൻ ആള്.
എന്റെ യുട്യൂബ് ചാനൽ കാണുമ്പോൾ കുട്ടികൾ ചോദിക്കാറുണ്ട് ചേച്ചിയുടെ അച്ഛനും അമ്മയും ഇങ്ങനെയാണോ അതോ നിങ്ങൾ അഭിനയിക്കുന്നതാണോയെന്ന്. പക്ഷെ എന്റെ മാതാപിതാക്കൾ അങ്ങനെ തന്നെയാണ്. അച്ഛനും അമ്മയും എല്ലാകാര്യത്തിനും കൂടെ നിൽക്കുക, അവരോട് നമ്മുക്ക് എന്തും സംസാരിക്കാൻ സാധിക്കുക, ഇതൊക്കെ ഭയങ്കര ഭാഗ്യമുള്ള കാര്യമാണെന്ന് ഞാൻ മനസിലാക്കിയത് എന്റെ പത്ത് പതിനെട്ട് വയസിലാണ്.
മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ. എല്ലാ അച്ഛനും അമ്മയുമൊക്കെ ഇങ്ങനെ തന്നെയാണെന്നാണ് ഞാനൊക്കെ വിചാരിക്കുന്നത്. ഞാൻ കോളേജിലൊക്കെ പോയി എന്തേലും പ്രശ്നം ഉണ്ടാക്കിയാൽ അതൊക്കെ അച്ഛനും അമ്മയും പരിഹരിക്കും. എന്റെ പുറകിൽ എന്റെ മാതാപിതാക്കൾ ഉണ്ടെന്ന ധൈര്യം എനിക്കുണ്ട്.
ഞാൻ ഇപ്പോൾ ഡിഗ്രി പഠിക്കുകയാണ്. ലിറ്ററേച്ചറാണ് പഠിക്കുന്നത്. 10-ാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ അഭിനയം സീരിയസായി എടുത്തല്ലോ, ആ സമയത്തൊക്കെ തന്നെ ഒരു ടീച്ചർ വീട്ടിൽ വന്ന് പഠിപ്പിക്കുമായിരുന്നു. കോളേജ് ലൈഫ് മിസ് ചെയ്യരുതെന്ന് നിർബന്ധം ഉള്ളത് കൊണ്ട് കോളേജിൽ പോകും എന്നും താരം പറഞ്ഞു.
മീനാക്ഷി യുട്യൂബിലും സജീവമാണ്. നിരവധി ഫോളോവേഴ്സാണ് മീനാക്ഷിയ്ക്കുള്ളത്. യുട്യൂബ് ചാനലുകൾ കൈകാര്യം ചെയ്യുന്നൊരു ടീമാണ് മീനാക്ഷിയുടേയും യുട്യൂബ് ചാനൽ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ തന്റെ യുട്യൂബ് കൈകാര്യം ചെയ്തിരുന്നവർ തങ്ങളെ ചതിച്ചുവെന്നും ചാനൽ പോലും തങ്ങളുടെ കയ്യിലില്ലെന്നും വെളിപ്പെടുത്തി നടി രംഗത്തെത്തിയിരുന്നു.
ഒരു ക്രൂ ഞങ്ങളെ ഇങ്ങോട്ട് വന്ന് അപ്രോച്ച് ചെയ്താണ്. യുട്യൂബ് ചാനൽ ഞങ്ങളുടെ പ്ലാനിലില്ലായിരുന്നു. കൂട്ടുകാർ ചെറുതായി ഫോഴ്സ് ചെയ്തിരുന്നു. എന്റർടെയ്ൻമെന്റ് പർപ്പസിന് വേണ്ടിയാണ് തുടങ്ങാൻ തീരുമാനിച്ചത്. ഞങ്ങളുടെ യുട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്നവർ വേറേയും കുറേപ്പേരുടെ ചാനലുകൾ കൈകാര്യം ചെയ്യുന്നുണ്ട്.
അവർക്കും ഇമ്മാതിരി പണി കിട്ടിയെന്നാണ് തോന്നുന്നത്. അവർ മീനാക്ഷിയുടെ പേരിൽ മെയിൽ ഐഡി തുടങ്ങിയിരുന്നു. അതിന്റെ യൂസർ ഐഡിയും പാസ് വേർഡും അവരുടെ കൈയ്യിൽ തന്നെയായിരുന്നു. സകല സാധനങ്ങളും അവരുടെ കൈയ്യിലായിരുന്നു. അതുപോലെ തന്നെ പൈസ കിട്ടുവാണെങ്കിൽ കൂടിയും അവരാണ് അതിന്റെ ഏറെയും ഭാഗം എടുത്തിരുന്നത്.
നമുക്ക് ബോധമില്ലാത്തത് കൊണ്ടല്ല…. ഇതൊന്നും നേരത്തെ മനസിലാക്കാതെയിരുന്നത്. പോട്ടേയെന്ന് വിചാരിച്ച് വിട്ടതാണ്. എന്തായാലും ഞങ്ങൾ ലീഗലി മൂവ് ചെയ്തിട്ടുണ്ട്. കോട്ടയം എസ്.പി ഓഫീസിൽ കൃത്യമായ പരാതി കൊടുത്തിട്ടുണ്ട്. ഇൻകം ടാസ്ക് ഓഫീസിൽ ഞങ്ങൾക്ക് വന്ന പൈസയുടെ സ്റ്റേറ്റ്മെന്റ് അടക്കം കൊടുത്തിട്ടുണ്ട്.
എന്തായാലും കൃത്യമായ അന്വേഷണമുണ്ടാകും. വ്യക്തിപരമായി അറിയാവുന്ന ആളുകളെ വെച്ച് മാത്രമെ നിങ്ങൾ ഇനി പാട്നർഷിപ്പിൽ യുട്യൂബ് പോലുള്ള കാര്യങ്ങൾ ചെയ്യാവൂ. യുട്യൂബ് റവന്യൂപോലും അവരോട് അങ്ങോട്ട് പോയി വല്ലതും തരാമോയെന്ന് ചോദിച്ച് വാങ്ങേണ്ട അവസ്ഥയായിരുന്നു ഞങ്ങൾക്ക്.
ഒരു സിൻസിയോറിറ്റി ഇല്ലാത്തവരായിരുന്നു. പലരും പറഞ്ഞിരുന്നു ഈ ടീമിനോട് അടുക്കുമ്പോൾ സൂക്ഷിക്കണേയെന്ന്. അവർ വരും വീഡിയോ ഷൂട്ട് ചെയ്യും അവർ തന്നെ എഡിറ്റ് ചെയ്യും അപ്ലോഡ് ചെയ്യും അങ്ങനെയായിരുന്നു. മീനാക്ഷിയുടെ പേരിൽ വന്ന പ്ലേ ബട്ടൺ പോലും അവർ കൊണ്ടുപോയി. അതും ആക്രിക്ക് കൊടുത്ത് കാശാക്കിയോയെന്ന് അറിയില്ല.’
പരസ്യം വരുന്നതിന്റെ പണം പോലും എത്രയാണെന്ന് അറിയില്ല. എഗ്രിമെന്റിനെ കുറിച്ച് ചോദിച്ചാലും ഒഴിഞ്ഞ് മാറും. രണ്ടരലക്ഷത്തോളം സബ്സ്ക്രൈബേഴ്സുള്ള ചാനലായിരുന്നു. യുട്യൂബ് ചാനൽ പോയതിൽ വിഷമമുണ്ട്. പക്ഷെ തീയിൽ കുരുത്തതാണ് ഞങ്ങൾ വെയിലത്ത് വാടില്ല. മീനാക്ഷിയുടെ പേര് ഉപയോഗിച്ച് എല്ലാം കച്ചവടമാക്കി അതെല്ലാം കൈക്കലാക്കി അവർ. ഇപ്പോൾ ഞങ്ങൾ സ്വന്തമായി യുട്യൂബ് ചാനൽ ആരംഭിച്ചു. ഇനി കൃത്യമായി വീഡിയോ വരും’ മീനാക്ഷിയും അച്ഛൻ അനൂപും തങ്ങൾക്കുണ്ടായ അനുഭവം പങ്കുവച്ചു.
പാലാ പാദുവ സ്വദേശികളായ അനൂപിന്റെയും രമ്യയുടെയും മകളായ മീനാക്ഷി ളാക്കാട്ടൂർ എംജിഎംഎൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ് ടു പഠിച്ചത്. അനുനയ അനൂപ് എന്നാണ് യഥാർഥ പേര്. മോഹൻലാൽ-പ്രിയദർശൻ ചിത്രമായ ‘ഒപ്പം’, നാദിർഷാ സംവിധാനം ചെയ്ത ‘അമർ, അക്ബർ, ആൻറണി’, ‘ജമ്നാപ്യാരി’, ‘ഒരു മുത്തശ്ശി ഗഥ’, ‘ആന, മയിൽ, ഒട്ടകം’ തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായി മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. ‘ഒപ്പ’ത്തിലെ ‘നന്ദിനിക്കുട്ടി’യും ‘അമർ അക്ബർ ആന്റണി’യിലെ ‘ഫാത്തിമ’യും ഏറെ ശ്രദ്ധനേടി.
