Connect with us

ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾകൂടി ഇന്ന് വിട പറയുന്നു; വേദനയോടെ മമ്മൂട്ടി

News

ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾകൂടി ഇന്ന് വിട പറയുന്നു; വേദനയോടെ മമ്മൂട്ടി

ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾകൂടി ഇന്ന് വിട പറയുന്നു; വേദനയോടെ മമ്മൂട്ടി

സംവിധായകൻ കെ. ജി ജോർജിനെ അനുസ്‍മരിച്ച് നടൻ മമ്മൂട്ടി. ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾകൂടി ഇന്ന് വിട പറയുന്നു എന്നാണ് മമ്മൂട്ടി അനുസ്‍മരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്‍പീക്കര്‍ എ എൻ ഷംസീറും അടക്കമുള്ള പ്രമുഖര്‍ അനുസ്‍മരിച്ചു.

മലയാളത്തിന് ഇന്ത്യൻ സിനിമയുടെ മുമ്പിൽ തലയുയർത്തി നിൽക്കാൻ പാകത്തിലുള്ള സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ഇന്ന് രാവിലെ അന്തരിച്ച കെ. ജി ജോർജ്. മലയാളത്തിൽ നവ തരംഗ സിനിമയ്ക്ക് തുടക്കമിട്ട പ്രധാനപ്പെട്ട സംവിധായകരിൽ ഒരാളായിരുന്നു കെ. ജി ജോർജ്.

എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാ‌ഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകൾ, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയിൽ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്കാരം തേടിയെത്തി. 40 വർഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.

ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സൽമയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലർദീപ നാളം നീട്ടി (ഉൾക്കടൽ) എന്ന ഹിറ്റ് ഗാനം ആലപിച്ചത് സൽമയാണ്. നടൻ മോഹൻ ജോസ് ഭാര്യാ സഹോദരനാണ്. അരുൺ, താര എന്നീ രണ്ടു മക്കൾ.

More in News

Trending

Recent

To Top