ഇനിയും കാത്തിരിക്കാനാവില്ല, ഒരുപാട് സ്ത്രീകള്‍ അവരുടെ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരേണ്ടത് തന്നെയാണ്; മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ഡബ്ല്യുസിസി
ഇനിയും കാത്തിരിക്കാനാവില്ല, ഒരുപാട് സ്ത്രീകള്‍ അവരുടെ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരേണ്ടത് തന്നെയാണ്; മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ഡബ്ല്യുസിസി
ഇനിയും കാത്തിരിക്കാനാവില്ല, ഒരുപാട് സ്ത്രീകള്‍ അവരുടെ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരേണ്ടത് തന്നെയാണ്; മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ഡബ്ല്യുസിസി
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ സമിതി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി വനിതാ താരസംഘടനയായ ഡബ്ല്യുസിസി അംഗങ്ങള്‍ ഇന്ന് നിയമ മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച നടത്തും.
വൈകിട്ട് നാലു മണിക്ക് കളമശ്ശേരി കുസാറ്റ് ഗസ്റ്റ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്. ഓരോരുത്തരും അവരുടെ വ്യക്തിപരമായ അനുഭവങ്ങളാണ് ജസ്റ്റിസ് ഹേമ സമിതിയെ അറിയിച്ചതെന്നും റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരാന്‍ എല്ലാ തരത്തിലുമുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു.
ഇതേ ആവശ്യവുമായി അംഗങ്ങള്‍ നേരത്തേ വനിതാ കമ്മീഷന് അദ്ധ്യക്ഷ പി സതീദേവിയെ കണ്ടിരുന്നു. ജസ്റ്റിസ് ഹേമയുടേത് കമ്മീഷനല്ല സമിതിയാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ പറഞ്ഞിരുന്നു.
വനിതാ കമ്മീഷനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇനി കാത്തിരിക്കാനാവില്ലെന്നാണ് ഡബ്ല്യുസിസി അറിയിച്ചത്. കമ്മിറ്റിക്ക് മുമ്ബാകെ തനിക്കുണ്ടായ എല്ലാ പ്രശ്നങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്ന് നടി പാര്‍വ്വതി തിരുവോത്ത് പറഞ്ഞു. ഒരുപാട് സ്ത്രീകള്‍ അവരുടെ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരേണ്ടത് തന്നെയാണെന്ന് നടി പത്മപ്രിയയും പറഞ്ഞു.
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....