Connect with us

അവരെ എനിക്ക് അമ്മയായി കാണാന്‍ കഴിഞ്ഞിരുന്നില്ല! എന്തെങ്കിലും ചോദിക്കാന്‍ പോലും പേടിയായിരുന്നു; തന്റെ അമ്മയെ കുറിച്ച് ശ്രീവിദ്യ മുമ്പ് പറഞ്ഞ വാക്കുകള്‍

Malayalam

അവരെ എനിക്ക് അമ്മയായി കാണാന്‍ കഴിഞ്ഞിരുന്നില്ല! എന്തെങ്കിലും ചോദിക്കാന്‍ പോലും പേടിയായിരുന്നു; തന്റെ അമ്മയെ കുറിച്ച് ശ്രീവിദ്യ മുമ്പ് പറഞ്ഞ വാക്കുകള്‍

അവരെ എനിക്ക് അമ്മയായി കാണാന്‍ കഴിഞ്ഞിരുന്നില്ല! എന്തെങ്കിലും ചോദിക്കാന്‍ പോലും പേടിയായിരുന്നു; തന്റെ അമ്മയെ കുറിച്ച് ശ്രീവിദ്യ മുമ്പ് പറഞ്ഞ വാക്കുകള്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയായിരുന്നു ശ്രീവിദ്യ. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന ശ്രീവിദ്യ മലയാളികളുടെ സൗന്ദര്യ സങ്കല്‍പ്പത്തില്‍ മുന്‍നിരയില്‍ നിന്നിരുന്ന താരം കൂടിയായിരുന്നു. 2006 ല്‍ താരം ഈ ലോകത്തോട് വിട പറഞ്ഞ് പോയിട്ടും ഇന്നും നിരവധി ആരാധകരാണ് താരത്തിനുള്ളത്. അത്രപ്പെട്ടെന്നൊന്നും താരത്തെ മറക്കാന്‍ മലയാളികള്‍ക്കാവില്ല. ഇന്നും താരത്തിന്റെ പഴയ അഭിമുഖങ്ങളും താരത്തിന്റെ വാക്കുകളുമെല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ അമ്മ എംഎല്‍ വസന്തകുമാരിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്.

പ്രശസ്തയായ ഒരു സംഗീതജ്ഞയുടെ മകളാണെന്നത് എപ്പോഴും മനസിലുണ്ടായിരുന്നോ എന്നാണ് അഭിമുഖത്തില്‍ ശ്രീവിദ്യയോട് ചോദിച്ചത്. ഇതിന് മറുപടിയായി അതെ തീര്‍ച്ചയായും എന്ന് ശ്രീവിദ്യ പറഞ്ഞു. അവരെ അങ്ങനെയെ കണ്ടിട്ടുളളു ഞാന്‍. അതുകൊണ്ട് അവരെ എനിക്ക് അമ്മയായി കാണാന്‍ സാധിച്ചിട്ടില്ല. അമ്മയേക്കാള്‍ ഒരു ഗായിക എന്ന നിലയിലാണ് താന്‍ കണ്ടതെന്ന് നടി പറയുന്നു. അമ്മ ഒരു ഭയങ്കര ആര്‍ട്ടിസ്റ്റായിരുന്നു. അവര്‍ക്ക് പകരക്കാരിയായി ഇന്ന് വരെ ആരും വന്നിട്ടില്ല എന്നുളളതാണ് ഒരു സംഗീത ആസ്വാദക എന്ന നിലയില്‍ എനിക്ക് തോന്നിയിട്ടുളളത്.

അവരോട് സ്നേഹത്തോട് കൂടിയുളള ആരാധനയായിരുന്നു. പിന്നെ ഇത്രയും വലിയ മഹാവ്യക്തിയായ എന്റെ അമ്മയോട് എന്തെങ്കിലും ഒരു ചോദ്യം ചോദിക്കാന്‍ പോലും എനിക്ക് പേടിയാണ്. അതുകൊണ്ട് കുട്ടിക്കാലം മുതല്‍ അമ്മ കൂടെ ഇല്ലാത്തതുകൊണ്ട് വലിയ കുഴപ്പങ്ങളില്ലായിരുന്നു. അമ്മയെ ഒരുപാട് മിസ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ വീടിന് അടുത്ത് തന്നെ അമ്മയുടെ ചേച്ചിയുണ്ടായിരുന്നു.

അവര്‍ക്ക് ആറ് മക്കളാണ്. അവിടെയാണ് അമ്മ കൂടെ ഇല്ലാത്ത സമയത്ത് ഞങ്ങളൊക്കെ നിന്നത്. അമ്മയെ കാണാന്‍ അന്ന് പ്രശസ്തരായ സംഗീതഞ്ജരൊക്കെ വീട്ടില്‍ വന്നതും ശ്രീവിദ്യ ഓര്‍ത്തെടുത്തു. അഞ്ചാം വയസില്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയിരുന്നു താനെന്ന് നടി പറഞ്ഞു. അന്ന് എനിക്ക് ഒരു നടി ആവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ചെറുപ്പം മുതല്‍ ഡാന്‍സ് പഠിക്കാന്‍ തീരുമാനിച്ചത്. ഒരുപാട് ഷൂട്ടിംഗുകള്‍ നേരിട്ട് കണ്ടിട്ടുണ്ട്. നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. അങ്ങനെ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായി എന്നും താരം പറഞ്ഞു.

അതേസമയം, കമല്‍ഹസനുമായി പ്രണയത്തിലായിരുന്നതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ആദ്യമൊക്കെ എന്റെ മനസ് ശൂന്യമായിരുന്നു. ഹൃദയവും മനസുമെല്ലാം കമല്‍ ഹാസന് സമര്‍പ്പിച്ച അവസ്ഥയായിരുന്നു. രണ്ട് ഇന്‍ഡസ്ട്രികള്‍ക്കും രണ്ട് കുടുംബംഗങ്ങള്‍ക്കുമെല്ലാം അതേ കുറിച്ച് അറിയാമായിരുന്നു. ഞങ്ങള്‍ വിവാഹം കഴിക്കണമെന്ന് തന്നെയായിരുന്നു അവരുടെ ആഗ്രഹം. കമലിന്റെ അച്ഛന്റെ ഏറ്റവും വലിയ പെറ്റ് ഞാന്‍ ആയിരുന്നു. അങ്ങനെ കമല്‍ വലിയൊരു നടനായി മാറി. ഒരിക്കല്‍ എന്റെ അമ്മ ഞങ്ങളെ രണ്ടാളെയും വിളിച്ച് ഉപദേശിച്ചിട്ടുണ്ട്.

പുള്ളി മറ്റൊരാളെ വിവാഹം കഴിച്ചു എന്ന തെറ്റിദ്ധാരണയിലേയ്ക്ക് പോവുന്ന അവസ്ഥയിലേക്ക് വന്നു. ഞങ്ങള്‍ രണ്ട് പേരും ഒരേ പ്രായക്കാരാണ്. അദ്ദേഹം എന്നെക്കാളും ആറ് മാസത്തിന് ഇളയതാണെന്ന് തോന്നുന്നു. ‘അങ്ങനെ അമ്മ വിളിച്ച് ഉപദേശിച്ചു. പുള്ളിയ്ക്ക് പുള്ളി പറയുന്നത് പോലെ ഞാന്‍ കാത്തിരിക്കണമെന്നാണ്. എനിക്ക് അതിന് സമ്മതമില്ലായിരുന്നു. കാരണം രണ്ട് ഫാമിലിയും കൂടി ഇത്രയും അടുപ്പത്തിലായിട്ടും ആ കുടുംബത്തെ കൂട്ടാതെ ഒരു തീരുമാനം എടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. എന്ത് വന്നാലും അവരുടെ സമ്മതത്തോടെ നടക്കട്ടേ എന്നായി ഞാന്‍ പറഞ്ഞത്. ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതാണോ നിന്റെ മറുപടി എന്ന് ചോദിച്ച് പുള്ളി ദേഷ്യപ്പെട്ടു. കുറേ കാലം എന്നോട് മിണ്ടുകയോ വിളിക്കുകയോ ചെയ്തിരുന്നില്ല.

അങ്ങനെ ഒരിക്കല്‍ അദ്ദേഹം മഹാബലിപുരത്തേയ്ക്ക് ഷൂട്ടിന് പോകുമ്പോള്‍ എന്റെ വീട്ടിലേയ്ക്ക് വന്നു. ആ സമയത്ത് അമ്മ അദ്ദേഹത്തോട് സംസാരിച്ചു. നിങ്ങള്‍ക്കെന്താണ് ഒരു നാലോ അഞ്ചോ വര്‍ഷമൊക്കെ ഇനിയും കാത്തിരുന്നാല്‍ കുഴപ്പം? നിങ്ങള്‍ വലിയൊരു നടനാവാന്‍ പോവുന്ന ആളാണ്. ഇതുപോലെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ കടന്ന് വന്ന ഒരാളാണ് ഞാനും. വളരെ ആലോചിച്ചാണ് ഞാനിത് പറയുന്നത്. അവള്‍ക്കും കഴിവുള്ളത് കൊണ്ട് വലിയൊരു നടി ആവേണ്ടവളാണ്.

രണ്ടാള്‍ക്കും കേവലം ഇരുപത്തിരണ്ട് വയസേ അന്നുള്ളു. വിവാഹം കഴിക്കാനുള്ളതിന്റെ ഏറ്റവും ചെറിയ പ്രായമാണ് നിങ്ങള്‍ക്കുള്ളത്. പിന്നീട് ഇത് വേണ്ടെന്ന് തോന്നുന്ന കാലം വന്നേക്കാം. നാലഞ്ച് വര്‍ഷം കാത്തിരുന്നതിന് ശേഷം ആലോചിച്ച് തീരുമാനിച്ചാല്‍ പോരെ എന്നൊക്കെ അമ്മ ചോദിച്ചു. പക്ഷേ അതൊന്നും കേള്‍ക്കാതെ പുള്ളി ദേഷ്യപ്പെട്ട് ഇറങ്ങി പോയി. പിന്നെ ഞാന്‍ കേട്ടത് അദ്ദേഹം വിവാഹിതനായി എന്നാണ്. അതെനിക്ക് വലിയ വേദന നല്‍കി. ഒരു സ്ത്രീയായ എനിക്ക് എന്ത് കുറവാണ് ഉണ്ടായിരുന്നതെന്ന് ചിന്തിച്ചു. അന്നെനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നിയെന്നും താരം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top