Connect with us

‘എന്ത് റെഡി, തന്റെ അടുത്തുണ്ടോ പള്ളീലച്ചന്റെ കഥാപാത്രം, എന്നാല്‍ നിനക്ക് തരാം എന്റെ ഡേറ്റ്’ മമ്മൂക്ക തമാശയില്‍ പറഞ്ഞതാണെങ്കിലും തനിക്ക് അത് സീരിയസ് ആയിരുന്നു; മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ സലാം ബാപ്പു

Malayalam

‘എന്ത് റെഡി, തന്റെ അടുത്തുണ്ടോ പള്ളീലച്ചന്റെ കഥാപാത്രം, എന്നാല്‍ നിനക്ക് തരാം എന്റെ ഡേറ്റ്’ മമ്മൂക്ക തമാശയില്‍ പറഞ്ഞതാണെങ്കിലും തനിക്ക് അത് സീരിയസ് ആയിരുന്നു; മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ സലാം ബാപ്പു

‘എന്ത് റെഡി, തന്റെ അടുത്തുണ്ടോ പള്ളീലച്ചന്റെ കഥാപാത്രം, എന്നാല്‍ നിനക്ക് തരാം എന്റെ ഡേറ്റ്’ മമ്മൂക്ക തമാശയില്‍ പറഞ്ഞതാണെങ്കിലും തനിക്ക് അത് സീരിയസ് ആയിരുന്നു; മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ സലാം ബാപ്പു

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് സഹപ്രവര്‍ത്തകര്‍ ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്തിരുന്ന തനിക്ക് മമ്മൂട്ടി അവസരം തന്നതിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സലാം ബാപ്പു. പട്ടാളം എന്ന സിനിമയിലാണ് സലാം ബാപ്പു മമ്മൂട്ടിക്കൊപ്പം ആദ്യം പ്രവര്‍ത്തിക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോള്‍ മമ്മൂട്ടി ചോദിച്ചു, ‘എന്താടാ അടുത്ത പരിപാടി’ എന്ന്. ഒന്നും ആയിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ അടുത്ത പടത്തിലും കൂടിക്കോ എന്ന് മമ്മൂക്ക പറഞ്ഞുവെന്ന് സംവിധായകന്‍ പറയുന്നു.

എന്നാല്‍ അടുത്ത സിനിമയായ ‘വജ്ര’ത്തില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞില്ല. പട്ടാളത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായി ചെന്നൈയിലേക്ക് പോകേണ്ടി വന്നു. പിന്നെ അപരിചിതന്‍ എന്ന ചിത്രത്തിലാണ് അവസരം കിട്ടിയത്. ആ ചിത്രത്തിലേക്ക് തന്നെ വിളിച്ചത് മമ്മൂക്ക ആയിരുന്നില്ല. അപരിചിതന്‍ ഷൂട്ടിംഗ് തുടങ്ങി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് മമ്മൂക്ക എത്തിയത്.

തന്നെ കണ്ട ഉടനെ ചോദിച്ചു, ‘നീ എന്താ ഇവിടെ’ എന്ന്. ഈ സിനിമയുടെ അസിസ്റ്റന്റ് ആണെന്ന് പറഞ്ഞപ്പോള്‍, ‘നീ ഒക്കെ എന്റെ പടത്തിന്റെ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്യുമോ’ എന്നായിരുന്നു അടുത്ത ചോദ്യം. അപരിചിതന്റെ ലൊക്കേഷനില്‍ ഒരാള്‍ കഥ പറയാന്‍ വന്നിരുന്നു. അവരോട് മമ്മൂക്ക ‘ഹേയ് അത് വേണ്ടടോ, എനിക്ക് പള്ളീലച്ചന്‍ കഥാപാത്രം മതി’ എന്ന് പറയുമ്പോഴാണ് താന്‍ ‘റെഡി സര്‍’ എന്ന് പറഞ്ഞ് ഷോട്ടിന് വിളിച്ചത്.

ഉടനെ തന്നോട് ചോദിച്ചു, ‘എന്ത് റെഡി, തന്റെ അടുത്തുണ്ടോ പള്ളീലച്ചന്റെ കഥാപാത്രം, എന്നാല്‍ നിനക്ക് തരാം എന്റെ ഡേറ്റ്’ എന്ന്. തമാശയില്‍ പറഞ്ഞതാണെങ്കിലും തനിക്ക് അത് സീരിയസ് ആയിരുന്നു. ആദ്യമായിട്ടാണ് ഒരു നടന്‍ തന്റെ മുഖത്ത് നോക്കി ഡേറ്റ് തരാം എന്ന് പറഞ്ഞത്. അങ്ങനെ പള്ളീലച്ചനെ കഥാപാത്രമാക്കി സിനിമ ആലോചിച്ചു. കഥ മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടു ഓകെ പറഞ്ഞു.

എന്നാല്‍ സിനിമ സംഭവിയ്ക്കാന്‍ കുറേ വര്‍ഷങ്ങള്‍ എടുത്തു. മമ്മൂക്കയുടെ ഡേറ്റും കാര്യങ്ങളും എല്ലാം ഒത്തു വരുമ്പോഴേക്കും മലയാളത്തില്‍ ഒരുപാട് പള്ളീലച്ചന്‍ സിനിമകള്‍ വന്നു പോയി. അത് മമ്മൂക്കയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു എന്നാല്‍ നമുക്ക് കഥ ഒന്ന് മാറ്റിപ്പിടിക്കാമെന്ന്. അങ്ങനെയാണ് മംഗ്ലീഷ് എന്ന സിനിമ സംഭവിച്ചത് എന്ന് സലാം ബാപ്പു പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top