Malayalam
കഥകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഞാനൊരു പരാജയമായിരുന്നു, നല്ല രീതിയില്‍ ആലോചിച്ച് എടുക്കേണ്ട പല സ്‌ക്രിപ്റ്റുകളും താന്‍ അങ്ങനെയല്ല എടുത്തിരുന്നത്; തെറ്റുകള്‍ പറ്റിപ്പോയെന്ന് സായി കുമാര്‍
കഥകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഞാനൊരു പരാജയമായിരുന്നു, നല്ല രീതിയില്‍ ആലോചിച്ച് എടുക്കേണ്ട പല സ്‌ക്രിപ്റ്റുകളും താന്‍ അങ്ങനെയല്ല എടുത്തിരുന്നത്; തെറ്റുകള്‍ പറ്റിപ്പോയെന്ന് സായി കുമാര്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കിയ നടനാണ് സായി കുമാര്‍. മലയാള സിനിമയില്‍ വളരെപെട്ടെന്നാണ് സായികുമാര്‍ തന്റേതായ സ്ഥാനം നേടിയെടുത്തത്. ഹാസ്യകഥാപാത്രമായും, സഹനടനായും, നടനായും, വില്ലനായും അങ്ങനെ എന്ത് തരം വേഷവും അസാധ്യമായി അഭിനയിച്ച് പ്രതിഫലിപ്പിക്കാനുള്ള കഴിവു കൊണ്ടു തന്നെ താരം ഇപ്പോഴും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മലയാള സിനിമകളില്‍ ഹാസ്യതാരമായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധനായി. നിരവധി വില്ലന്‍ കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കി.
താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് കോമഡി ചിത്രം റാംജി റാവു സ്പീക്കിംഗിലൂടെയാണ് സായ്കുമാര്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. സിനിമയില്‍ നിന്നും ഇടവേളയെടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും റാംജി റാവു എന്ന സിനിമയ്ക്ക് ശേഷം തന്നെ ആളുകള്‍ തിരിച്ചറിഞ്ഞതിനെ കുറിച്ചും സായ്കുമാര്‍ പറയുന്നുണ്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭമുഖത്തിലൂടെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.
നാടകം ഉപേക്ഷിച്ച് ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയിരുന്നെങ്കിലും അവസാനം ഒഴിവാക്കിയതിനാല്‍ റാംജി റാവു സ്പീക്കിംഗില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലായിരുന്നു എന്നാണ് സായ്കുമാര്‍ പറയുന്നത്. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ കത്തി നില്‍ക്കുമ്പോള്‍ ഫാസില്‍ അദ്ദേഹത്തിന്റെ സിനിമയില്‍ തന്നെ നായകനാക്കുമെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. വെറുതെ കളിയാക്കാതെ പോകാനാണ് താന്‍ പറഞ്ഞത്. പിന്നെ കൂട്ടുകാരൊക്കെ നിര്‍ബന്ധിച്ചപ്പോള്‍ നാടകത്തില്‍ നിന്നും പിന്മാറി താന്‍ റാംജി റാവു ചെയ്യാന്‍ പോയി.
അന്ന് ആ പടത്തില്‍ മുകേഷ് മാത്രമാണ് കുറച്ചെങ്കിലും അറിയപ്പെടുന്ന ഒരാള്‍. റാംജി റാവു വലിയൊരു തുടക്കം നല്‍കി. ആദ്യ ദിവസം തിയേറ്ററുകളില്‍ റാംജി റാവു കാണാന്‍ പതിനഞ്ചില്‍ താഴെ ആളുകളെ ഉണ്ടായിരുന്നുള്ളൂ. പടത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ വിളിച്ചപ്പോഴെല്ലാം സിനിമ ഫ്‌ളോപ്പ് എന്നാണ് പറഞ്ഞത്. പിന്നെ ചെറിയ രീതിയില്‍ ആളുകള്‍ കയറി തുടങ്ങിയപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് തിയേറ്ററുകള്‍ ഒരാഴ്ച കൂടി റാംജി റാവു കളിച്ചു. പടം പൊട്ടിയെന്ന് താന്‍ ഉറപ്പിച്ചു. അങ്ങനെ നാട്ടിലെ പെട്രോള്‍ പമ്പില്‍ ബൈക്കും കൊണ്ട് നില്‍ക്കുകയാണ്. അവിടെ അടുത്തുള്ള തിയേറ്ററില്‍ സിനിമ കാണാന്‍ വലിയ ക്യൂ കാണാം.
വേറെ ഏതോ സിനിമയാണെന്ന് കരുതി. അങ്ങനെ നില്‍ക്കുമ്പോള്‍ പെട്ടന്ന് ആരോ ബാലകൃഷ്ണ എന്ന് വിളിച്ചു. താന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരുപാടാളുകള്‍ തന്റെ അടുത്തേക്ക് ഓടി വന്ന് പൊതിഞ്ഞു. അന്നാണ് പടം വിജയിച്ചുവെന്ന് താന്‍ മനസിലാക്കിയത്. ആളുകള്‍ കൂടി തിക്കും തിരക്കുമായപ്പോള്‍ പൊലീസ് ഇടപെട്ടാണ് തന്നെ വീട്ടില്‍ എത്തിച്ചത്. റാംജി റാവു വിജയമായപ്പോള്‍ കുറേ ഓഫറുകള്‍ വന്നു. ചിലരുടെ അവസ്ഥകള്‍ കണ്ട് സിനിമ ചെയ്യാമെന്ന് ഏറ്റു. അത് വലിയ മണ്ടത്തരമായിരുന്നു. അന്ന് കുറച്ച് നാള്‍ സിനിമയില്‍ നിന്നും വിട്ടുനിന്നു. പക്ഷെ ഗോസിപ്പുകള്‍ താന്‍ മദ്യപാനിയായിരുന്നതു കൊണ്ട് സിനിമകള്‍ കിട്ടിയില്ല എന്നായിരുന്നു. അതില്‍ സത്യമില്ല എന്നാണ് സായ്കുമാര്‍ പറയുന്നത്.
അതുമാത്രമല്ല, കഥകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഞാനൊരു പരാജയമായിരുന്നു. നല്ല രീതിയില്‍ ആലോചിച്ച് എടുക്കേണ്ട പല സ്‌ക്രിപ്റ്റുകളും താന്‍ അങ്ങനെയല്ല എടുത്തിരുന്നത്. അങ്ങനെ തെറ്റുകള്‍ പറ്റിപ്പോയി. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നത് മനഃപൂര്‍ം ആയിരുന്നു. അന്ന് താന്‍ കടുത്ത മദ്യപാനിയാണെന്നും അത് കാരണം ആണ് അവരങ്ങള്‍ ലഭിക്കാത്തത് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. തന്റെ അച്ഛന്‍ നന്നായി മദ്യപിക്കുന്ന ഒരാളായിരുന്നു. എന്ന് കരുതി മകനും അങ്ങനെ തന്നെ ആയിരിക്കണോ എന്നും സായി കുമാര്‍ പറയുന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ മകള്‍ വൈഷ്ണവിയെ കുറിച്ചും താരം പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. മകള്‍ വൈഷ്ണവിയുടെ വിവാഹം തന്നെ അറിയിച്ചിരുന്നില്ലെന്നും സ്വന്തം മകളുടെ വിവാഹത്തിന് പങ്കെടുക്കാഞ്ഞതിന് തന്നെ നിരവധി പേര്‍ വിമര്‍ശിച്ചിരുന്നതായി സായികുമാര്‍ മുമ്പ് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
താന്‍ ഏറെ കാലം അധ്വാനിച്ചതൊക്കെ തന്റെ ഭാര്യക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്റെ കടമയല്ലേ. സന്തോഷത്തോടെ എനിക്കുള്ളതെല്ലാം ഞാന്‍ അവര്‍ക്ക് നല്‍കിയിരുന്നു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ തന്റെ മകളും തന്നെ മനസിലാക്കാതെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്തുകയും ചെയ്തു. അത് തന്നെ ഒരുപാട് വിഷമത്തിലാക്കിയെന്നും, താന്‍ അത് തിരുത്താന്‍ പോയില്ലെന്നും, അങ്ങനെ പതുക്കെ പതുക്കെ ഞങ്ങള്‍ അകലുകയായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
