Connect with us

രണ്ടാമത്തെ പ്രാവശ്യവും തെറ്റിയതോടെ മമ്മൂക്ക ചൂടായി, അന്നത്തോടെ തന്റെ സിനിമ ജീവിതം തീര്‍ന്നു എന്ന് വിചാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ വ്യക്തി വരുന്നത്; മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെ കുറിച്ച് സംവിധായകന്‍ ബ്ലെസി

Malayalam

രണ്ടാമത്തെ പ്രാവശ്യവും തെറ്റിയതോടെ മമ്മൂക്ക ചൂടായി, അന്നത്തോടെ തന്റെ സിനിമ ജീവിതം തീര്‍ന്നു എന്ന് വിചാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ വ്യക്തി വരുന്നത്; മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെ കുറിച്ച് സംവിധായകന്‍ ബ്ലെസി

രണ്ടാമത്തെ പ്രാവശ്യവും തെറ്റിയതോടെ മമ്മൂക്ക ചൂടായി, അന്നത്തോടെ തന്റെ സിനിമ ജീവിതം തീര്‍ന്നു എന്ന് വിചാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ വ്യക്തി വരുന്നത്; മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെ കുറിച്ച് സംവിധായകന്‍ ബ്ലെസി

നിരവധി നല്ല ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ബ്ലെസി. ഇപ്പോഴിതാ മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെ കുറിച്ചും തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ബ്ലെസി. 1987ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത നൊമ്പരത്തിപ്പൂവ് എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ആദ്യമായി മമ്മൂക്കയെ കണ്ടത് എന്നാണ് ബ്ലെസി പറയുന്നത്. ക്ലാപ്പ് അടിച്ചത് ശരിയാകാതെ മമ്മൂട്ടി ബഹളം വച്ചതിനെ കുറിച്ചും സംവിധായകന്‍ പറയുന്നു.

മൂന്നാറിലെ എസ്എന്‍ ടൂറിസ്റ്റ് ഹോമിന്റെ പിറകിലുള്ള ഒരു മൈതാനത്ത് മമ്മൂക്കയും മാധവിയും കൂടിയുള്ള ഒരു സീനാണ് ആദ്യമായി എടുക്കുന്നത്. തന്റെ രണ്ടാമത്തെ ചിത്രം. ഇതില്‍ ക്ലാപ്പ് അടിക്കണം. സീന്‍ നമ്പറും ഷോട്ട് നമ്പറും അനൗണ്‍സ് ചെയ്തിട്ട് വേണം ക്ലാപ്പടിക്കാന്‍. മമ്മൂട്ടി എന്ന വലിയ നടനെ കണ്ടതിന്റെ എക്‌സൈറ്റ്‌മെന്റില്‍ നില്‍ക്കുകയായിരുന്നു താന്‍.

മാത്രമല്ല അതിന് മുമ്പ് താന്‍ ചെയ്ത മുന്തിരിത്തോപ്പുകളില്‍ ക്ലാപ്പ് അടിച്ചിട്ടുമില്ലായിരുന്നു. അതില്‍ ക്ലാപ്പ് ബോര്‍ഡ് കാണിച്ചാല്‍ മാത്രം മതിയായിരുന്നു. എന്നാല്‍ ഇവിടെ താന്‍ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ ഇത് തെറ്റി. രണ്ടാമത്തെ പ്രാവശ്യവും തെറ്റിയതോടെ മമ്മൂക്ക ചൂടായി. വേറാരും ഇല്ലേ ഇവിടെ ക്ലാപ്പടിക്കാന്‍, പുതിയ പിള്ളാരാണോ ഇത് ചെയ്യുന്നത് എന്ന് ചോദിച്ച് ബഹളമായി.

അതോടെ പൂജപ്പുര രാധാകൃഷ്ണന്‍ വന്ന് ക്ലാപ്പടിച്ചു. ഉച്ചയായപ്പോഴേക്കും പത്മരാജന്‍ സാര്‍ അടുത്തു വന്നിട്ട് സാരമില്ല പുള്ളി അങ്ങനെ പറഞ്ഞതൊന്നും കാര്യമായി എടുക്കേണ്ടെന്ന് പറഞ്ഞു. താന്‍ അപ്പോഴത്തേക്ക് സിനിമാ ജീവിതം തന്നെ കഴിഞ്ഞു എന്ന മട്ടിലായി. കാരണം ഒരു സൂപ്പര്‍സ്റ്റാര്‍ ബഹളം വച്ച് നമ്മളെ പറഞ്ഞുവിടും എന്ന രീതിയിലാണ് അതിനെ കണ്ടത്.

അന്നത്തോടെ സിനിമ ജീവിതം തീര്‍ന്നു എന്ന് വിചാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പത്മരാജന്‍ സര്‍ വരുന്നത്. നീ ഒന്നു പ്രാക്ടീസ് ചെയ്തിട്ട് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. ഉച്ച കഴിഞ്ഞപ്പോള്‍ ഞാന്‍ അത് പ്രാക്ടീസ് ചെയ്ത് ക്ലാപ്പടിച്ചു. ശരിയാവുകയും ചെയ്തു. ‘ആ ഇങ്ങനെയാണ് ചെയ്യേണ്ടത്’ എന്ന് പറഞ്ഞ് മമ്മൂക്ക തന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നും ബ്ലെസി പറഞ്ഞു.

More in Malayalam

Trending

Recent

To Top