സിനിമയിലേയ്ക്ക് വന്നപ്പോള്‍ അച്ഛന് ആദ്യം തന്ന ഉപദേശം അതായിരുന്നു, തന്റെ ഓരോ സിനിമയ്ക്ക് ശേഷവും അച്ഛന് തരുന്ന നിര്‍ദേശങ്ങള്‍ തനിക്ക് അവാര്‍ഡ് പോലെയാണെന്ന് അര്ജുന് അശോകന്
സിനിമയിലേയ്ക്ക് വന്നപ്പോള്‍ അച്ഛന് ആദ്യം തന്ന ഉപദേശം അതായിരുന്നു, തന്റെ ഓരോ സിനിമയ്ക്ക് ശേഷവും അച്ഛന് തരുന്ന നിര്‍ദേശങ്ങള്‍ തനിക്ക് അവാര്‍ഡ് പോലെയാണെന്ന് അര്ജുന് അശോകന്
സിനിമയിലേയ്ക്ക് വന്നപ്പോള്‍ അച്ഛന് ആദ്യം തന്ന ഉപദേശം അതായിരുന്നു, തന്റെ ഓരോ സിനിമയ്ക്ക് ശേഷവും അച്ഛന് തരുന്ന നിര്‍ദേശങ്ങള്‍ തനിക്ക് അവാര്‍ഡ് പോലെയാണെന്ന് അര്ജുന് അശോകന്
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ഹരിശ്രീ അശോകന്. അദ്ദേഹത്തിന്റെ മകന് അര്ജുന് അശോകനും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. ഇപ്പോഴിതാ അച്ഛനെ കുറിച്ച് തുറന്ന് പറയുകയാണ് അര്ജുന്. ഓരോ സിനിമയ്ക്ക് ശേഷവും അച്ഛന് തരുന്ന നിര്‍ദേശങ്ങള്‍ തനിക്ക് അവാര്‍ഡ് പോലെയാണെന്ന് അര്ജുന് പറയുന്നത്.
അഭിനയിച്ചു ഫലിപ്പിക്കാന്‍ വിശ്വാസമുള്ള കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക എന്ന ഒറ്റ ഉപദേശം മാത്രമാണ് സിനിമയിലേക്ക് എത്തുമ്പോള്‍ അച്ഛന് നല്‍കിയത്. തന്റെ ഓരോ സിനിമയിലും അഭിനയിക്കുമ്പോള്‍ ഉണ്ടാകുന്ന തെറ്റുകള്‍ അച്ഛന് ചൂണ്ടിക്കാണിക്കും. അടുത്ത സിനിമയില്‍ അതാവര്ത്തിക്കാതെ നോക്കണമെന്ന് പറയും.
കുട്ടിക്കാലത്ത് ഹരിശ്രീ അശോകനൊപ്പം ലൊക്കേഷനില്‍ പോയ അനുഭവങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്. കുട്ടിക്കാലത്ത് സിനിമ കാണുമ്പോള്‍ സ്ക്രീനില്‍ ആരൊക്കെ ഉണ്ടെങ്കിലും അച്ഛനെയാണ് ആദ്യം കാണുന്നത്. അച്ഛന് എന്നതിലുപരി വീട്ടില്‍ എപ്പോഴും കാണുന്ന ഒരാളെ വലിയ സ്ക്രീനില്‍ കാണുന്നത് ശരിക്കും ഒരു വിസ്മയമായിരുന്നു.
പട്ടാഭിഷേകം, പാണ്ടിപ്പട, പറക്കും തളിക, വൃദ്ധന്മാരെ സൂക്ഷിക്കുക എന്നീ സിനിമകളുടെ ലൊക്കേഷനുകളില്‍ പോയത് ഇന്നും ഗൃഹാതുരമായ ഓര്‍മ്മകളാണ്. വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ഖുശ്ബു തന്നെ ഒക്കെടുത്തിരിക്കുന്ന ഫോട്ടോ ഇപ്പോഴും വീട്ടിലുണ്ട് എന്നും അര്ജുന് അശോകന് പറയുന്നു.
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...