Connect with us

ദി കാശ്മീര്‍ ഫയല്‍സിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ്; മറുപടിയുമായി അനുപം ഖേര്‍

News

ദി കാശ്മീര്‍ ഫയല്‍സിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ്; മറുപടിയുമായി അനുപം ഖേര്‍

ദി കാശ്മീര്‍ ഫയല്‍സിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ്; മറുപടിയുമായി അനുപം ഖേര്‍

ബോളിവുഡില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും ചര്‍ച്ചയായിരിക്കുന്നത് വിവേക് അഗ്‌നിഹോത്രി ചിത്രമായ ‘ദി കാശ്മീര്‍ ഫയല്‍സ്’ ആണ്. തുടക്കത്തില്‍ 630 തിയേറ്ററുകളില്‍ മാത്രം റിലീസ് ചെയ്ത ചിത്രം 2000 തിയേറ്ററുകളിലാണ് ഇപ്പോള്‍ പ്രദര്‍ശനം തുടരുന്നത്. 31.6 കോടി രൂപയാണ് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം നേടിയിരിക്കുന്നത്.

ഇപ്പോഴിതാ ഈ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേരള കോണ്‍ഗ്രസ്. സിനിമ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണെന്ന വിമര്‍ശനമാണ് പാര്‍ട്ടി ഉയര്‍ത്തിയിരിക്കുന്നത്. ബിജെപി പിന്തുണയോടെ ഭരിച്ചിരുന്ന വി.പി സിംഗ് സര്‍ക്കാരിന്റെ കാലത്താണ് കശ്മീര്‍ താഴ്വരയില്‍ നിന്ന് പണ്ഡിറ്റുകളുടെ പലായനം ആരംഭിച്ചതെന്നും എന്നിട്ടും ബിജെപി വിഷയത്തില്‍ വിരലനക്കിയില്ലെന്നും ട്വീറ്റില്‍ ആരോപിക്കുന്നു.

ഇതിന് പിന്നാലെ ട്വീറ്റിന് മറുപടിയുമായി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനുപം ഖേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ തരത്തിലുള്ള അബദ്ധഭാഷണം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി എന്നത് ദു:ഖകരമാണ്.

കോണ്‍ഗ്രസുകാരായ, ഒരേ കുടുംബത്തില്‍ നിന്നുള്ള രണ്ട് പ്രധാനമന്ത്രിമാരെ നമുക്ക് നഷ്ടപ്പെട്ടു. തീവ്രവാദികളാലാണ് അവര്‍ കൊല്ലപ്പെട്ടത്. അതിനാല്‍ ഈ പാര്‍ട്ടിക്കാര്‍ ഈ തരത്തില്‍ സംസാരിക്കരുത് എന്നാണ് അനുപം ഖേര്‍ പ്രതികരിക്കുന്നത്.

കേരള കോണ്‍ഗ്രസിന്റെ ട്വീറ്റ്:

വി.പി സിംഗ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് 1989 ഡിസംബറിലാണ്. പണ്ഡിറ്റുകളുടെ പലായനം ആരംഭിച്ചത് തൊട്ടടുത്ത മാസം. എന്നിരിക്കിലും 1990 നവംബര്‍ വരെ വി പി സിംഗിനെ പിന്തുണച്ചിരുന്ന ബിജെപി വിഷയത്തില്‍ ഒന്നും ചെയ്തില്ല. അന്നത്തെ ഗവര്‍ണര്‍ ജഗ്മോഹന്റെ നിര്‍ദേശപ്രകാരമാണ് പണ്ഡിറ്റുകള്‍ താഴ്വര വിട്ടുപോയത്.

അദ്ദേഹം ഒരു ആര്‍എസ്എസ് അനുഭാവി ആയിരുന്നു. തീവ്രവാദി ആക്രമണങ്ങള്‍ക്കു ശേഷം, പണ്ഡിറ്റുകള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിനു പകരം ഗവര്‍ണര്‍ ജഗ്മോഹന്‍ ആവരോട് ആവശ്യപ്പെട്ടത് ജമ്മുവിലേക്ക് താമസം മാറ്റാനാണ്. അവിടം സുരക്ഷിതമല്ലെന്ന് കരുതിയ നിരവധി പണ്ഡിറ്റ് കുടുംബങ്ങള്‍ ഭയം കൊണ്ടാണ് താഴ്വര വിട്ടത്.

പണ്ഡിറ്റുകളുടെ പലായനത്തിന്റെ സമയത്ത് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപി രാജ്യത്ത് ഒരു വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു. തിരഞ്ഞെടുപ്പ് നേട്ടത്തിനായുള്ള ബിജെപിയുടെ പ്രചാരവേലയ്ക്ക് അനുയോജ്യമായിരുന്നു പണ്ഡിറ്റുകളുടെ പലായന വിഷയം. പണ്ഡിറ്റുകളുടെ വിഷയത്തില്‍ എപ്പോഴും മുതലക്കണ്ണീര്‍ ഒഴുക്കാറുള്ള ബിജെപി അധികാരത്തിലെത്തിയപ്പോഴൊന്നും അവരെ കശ്മീരിലേക്ക് തിരിച്ചുകൊണ്ടു വന്നില്ല.

More in News

Trending

Recent

To Top