Connect with us

നിരന്തരം മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാളെ എങ്ങനെ സുഹൃത്തായി കാണാന്‍ പറ്റും; ഇപ്പോള്‍ അന്യ സ്ത്രീയുടെ ഭര്‍ത്താവാണ്. സംസാരിക്കാനേ പാടില്ല അത് മര്യാദയല്ലെന്നും ഉര്‍വശി

Malayalam

നിരന്തരം മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാളെ എങ്ങനെ സുഹൃത്തായി കാണാന്‍ പറ്റും; ഇപ്പോള്‍ അന്യ സ്ത്രീയുടെ ഭര്‍ത്താവാണ്. സംസാരിക്കാനേ പാടില്ല അത് മര്യാദയല്ലെന്നും ഉര്‍വശി

നിരന്തരം മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാളെ എങ്ങനെ സുഹൃത്തായി കാണാന്‍ പറ്റും; ഇപ്പോള്‍ അന്യ സ്ത്രീയുടെ ഭര്‍ത്താവാണ്. സംസാരിക്കാനേ പാടില്ല അത് മര്യാദയല്ലെന്നും ഉര്‍വശി

നിരവധി ചിത്രങ്ങളിലൂടെ മലയാള ിപ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉര്‍വശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് സന്തോഷം ഇരട്ടിയായിരുന്നു. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഉര്‍വ്വശിയും മനോജ് കെ ജയനും ജീവിതത്തില്‍ ഒന്നായത്. എന്നാല്‍ ഇരുവരും വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു. അഭിനയത്തില്‍ ഇപ്പോഴും സജീവമാണ് ഇരുവരും. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും മറ്റ് വിശേഷങ്ങളെ കുറിച്ചും ഉര്‍വശി പറഞ്ഞ വാക്കുകള്‍ ഏറെ വൈറലായിരിക്കുകയാണ്.

1999 ല്‍ ആയിരുന്നു നടന്‍ മനോജ് കെ ജയനുമായുള്ള ഉര്‍വശിയുടെ പ്രണയ വിവാഹം. എന്നാല്‍ 2008 വരെയേ ഈ ബന്ധത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ ആ വിവാഹ ജീവിതത്തിലെ വീഴ്ചകളെ കുറിച്ചാണ് ഉര്‍വശി മനസു തുറക്കുന്നത്. ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒരു കൂട്ടുകുടുംബത്തിലാണ്. അതുകൊണ്ടു തന്നെ ഒരു കുടുംബത്തില്‍ നടക്കുന്ന എല്ലാ പ്രശ്നങ്ങളെയും കുറിച്ച് എനിക്ക് നല്ലതുപോലെ അറിയാന്‍ കഴിയും. ഒരു വീടിന്റെ എല്ലാ അടുക്കും ചിട്ടയും അറിഞ്ഞു തന്നെയാണ് വളര്‍ന്നത്.

അവിടെ ഞാന്‍, എന്റെ തുടങ്ങിയ തോന്നലുകള്‍ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഏതു സാഹചര്യത്തിലും അഡ്ജസ്റ്റ് ചെയ്യാന്‍ എനിക്ക് കഴിയുമായിരുന്നു. എന്നെ കുറിച്ച് വീട്ടുകാര്‍ക്ക് വലിയൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. എന്നിരുന്നാലും ഞാന്‍ അവരെയൊക്കെ എതിര്‍ത്തിട്ട് അവരുടെ ഒക്കെ ഇഷ്ടത്തിന് എതിരായിട്ടാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്. അവര്‍ ഈ ബന്ധം ചെയ്യരുത് എന്ന് പറഞ്ഞിട്ടും കേള്‍ക്കാതെയാണ് അതിലേക്ക് കടന്നതും. അതുകൊണ്ട് തന്നെ എതിര്‍ത്ത് സ്വന്തമാക്കിയ ജീവിതത്തില്‍ ഒരു പ്രശ്‌നം ഉണ്ടാകുമ്‌ബോള്‍ സ്വന്തം വീട്ടില്‍ പോയി പറയുക എന്നത് എന്റെ മനസ്സിന്റെ ഒരു പ്രശ്നമായി മാറി.

കുടുംബ ജീവിതത്തിലെ പ്രശ്നങ്ങള്‍ അവരെ അറിയിക്കാതെ മാക്സിമം മുന്നോട്ടു പോയി. കുഞ്ഞിന് അമ്മയും അച്ഛനും തുല്യമായി വേണം എന്ന ഓര്‍ഡര്‍ ആയിരിന്നു കോടതി ഇട്ടിരുന്നത്. എന്നാല്‍, എന്റെ കുഞ്ഞിനെ സംബന്ധിച്ച് എന്റെ അമ്മയുടെ കൂടെ ആയിരുന്നു വളര്‍ന്നുവന്നത്. അതുകൊണ്ടു തന്നെ കോടതി വിധി നടപ്പാക്കിയപ്പോള്‍ കുഞ്ഞിനെ അവിടെ നിന്നും മാറ്റിയത് പെട്ടെന്ന് പറിച്ചെടുത്തപോലെ ആയി പോയി.

പൊരുത്തക്കേടുകളെല്ലാം ഞാന്‍ തന്നെ ഏറ്റെടുക്കുകയാണ്. ശരികേടുകള്‍ എല്ലാം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. മനോജുമായി ഒരിക്കലും ഒരു സൗഹൃദത്തില്‍ പോലും മുന്‍പോട്ട് പോകാന്‍ പറ്റില്ല. കാരണം നിരന്തരം മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാളെ എങ്ങനെ സുഹൃത്തായി കാണാന്‍ പറ്റും. സൗഹൃദം എന്ന വാക്കിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. നമ്മളെ നിരന്തരം മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരാളുമായി എങ്ങനെ സൗഹൃദത്തില്‍ പോകാന്‍ ആകും. അതുമല്ല, ഇപ്പോള്‍ അന്യ സ്ത്രീയുടെ ഭര്‍ത്താവാണ്. സംസാരിക്കാനേ പാടില്ല അത് മര്യാദയല്ലെന്നും ഉര്‍വശി പറയുന്നു.

അതേസമയം, മനോജ് കെ ജയന്‍ മുമ്പ് പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. എല്ലാവരും തന്നെ തെറ്റിദ്ധരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് നടന്‍ മനോജ് കെ ജയന്‍. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിലാണ് മനോജ് കെ ജയനും ഉര്‍വശിയും വിവാഹിതരായത്. എന്നാല്‍ ഇരുവരും പിരിയുകയും രണ്ടാമതും വിവാഹം കഴിക്കുകയും ചെയ്തു. മകള്‍ കുഞ്ഞാറ്റയ്ക്ക് തന്റെ രണ്ടാമത്തെ ഭാര്യ ആശയോടുള്ള ആത്മബന്ധത്തെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് വൈറലാകുന്നത്.

കുഞ്ഞാറ്റയെയും എടുത്ത് ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ അനുവാദം ചോദിച്ചത് ഉര്‍വശിയുടെ അമ്മയോടു മാത്രമാണ്. വലിയ അപകടങ്ങളിലേക്ക് പോകാതെ തന്നെ പലപ്പോഴും ചേര്‍ത്തു നിര്‍ത്തിയത് ഉര്‍വശിയുടെ അമ്മയാണ്. ആറു വര്‍ഷത്തോളം പൊരുത്തപ്പെടാന്‍ പല രീതിയില്‍ ശ്രമിച്ച ശേഷമാണ് ഇനി മുന്നോട്ടുപോകാന്‍ പറ്റില്ല എന്ന് തോന്നിയത് അങ്ങനെയാണ് പിരിയുന്നത്.

ആശക്കും കുഞ്ഞാറ്റക്കും അമൃതിനും ഒപ്പം താന്‍ ഹാപ്പിയാണ്. ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണാന്‍ ആഗ്രഹം പറയും. അതിനായി കരയും. അപ്പോള്‍ അവളെ ഉര്‍വശിയുടെ അടുത്തേക്ക് അയക്കാറുണ്ട്. താന്‍ തന്നെ വണ്ടി കയറ്റി വിടും. ഉര്‍വശിയോട് യാതൊരുവിധ പിണക്കങ്ങളുമില്ല. ആശയുമായി അടുത്ത ബന്ധം ആണ് കുഞ്ഞാറ്റയ്ക്ക് ഉള്ളത്. പ്ലസ്ടു റിസള്‍ട്ട് അറിഞ്ഞ ഉടനെ ‘ആദ്യം അമ്മയെ വിളിച്ചു പറയൂ’ എന്നാണ് താന്‍ പറഞ്ഞത്.

ഉര്‍വശിയുടെ നമ്പറിലേക്ക് ആശയുടെ ഫോണില്‍ നിന്നുമാണ് മോള്‍ വിളിച്ചത്. കല്‍പ്പനയുടെ മകളുമായും ആശക്ക് ബന്ധം ഉണ്ട്. ഉര്‍വശിയുടെ മോന്‍ പൊന്നുണ്ണിയുടെ ചോറൂണിന് ആശയാണ് കുഞ്ഞാറ്റയെ കൊണ്ടുപോയത് ആശയാണ്. മാത്രമല്ല ഇപ്പോഴും ഉര്‍വശി കുഞ്ഞാറ്റയെ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ആശയെ ആണ് വിളിക്കുന്നത് എന്നും മനോജ് അഭിമുഖത്തില്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top