Malayalam
‘എന്റെ ആഗ്രഹം അതാണ്.. ഒരുപാട് പേര് അങ്ങനെ യാത്രയായി, രമേഷിന്റെ ആ വാക്കുകൾ അറം പറ്റി! നെഞ്ച് പിടയുന്ന വേദനയോടെ; വീഡിയോ വീണ്ടും വൈറൽ
‘എന്റെ ആഗ്രഹം അതാണ്.. ഒരുപാട് പേര് അങ്ങനെ യാത്രയായി, രമേഷിന്റെ ആ വാക്കുകൾ അറം പറ്റി! നെഞ്ച് പിടയുന്ന വേദനയോടെ; വീഡിയോ വീണ്ടും വൈറൽ
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാവായിരുന്നു രമേശ് വലിയശാലയുടെ മരണ വാർത്ത കേട്ടാണ് ഇന്ന് മലയാളികൾ ഉണർന്നത്. രമേശിന്റെ മരണം തീർത്തും അപ്രതീക്ഷിതമാണ് എന്തിനായിരുന്നു ഇത്രവേഗം മരണത്തെ വരിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ലെന്നാണ് ഇപ്പോൾ സുഹൃത്തുക്കൾ പറയുന്നത്. ശനിയാഴ്ച്ച പുലര്‍ച്ചയോടെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ്. നാടകരംഗത്തുനിന്നുമാണ് അദ്ദേഹം അഭിനയത്തിലേക്ക് എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയനായി മാറിയ രമേശിന് നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്.
മലയാള സീരിയല്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്മാരില് ഒരാളായി രമേശ് പിന്നീട് മാറുകയായിരുന്നു. കണ്ണന് താമരക്കുളം സംവിധാനം ചെയ്ത വരാല് ആണ് അവസാനം അഭിനയിച്ച സിനിമ. ഇപ്പോൾ ഇതാ കുടുംബസമേതമായുള്ള രമേശിന്റെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു
കുടുംബസമേതമായാണ് ഓണം ആഘോഷിക്കാറുള്ളത്. ഒന്നാം ഓണം വരെയൊക്കെ ഷൂട്ടുണ്ടായിട്ടുണ്ട്. ന്യൂഇയറിനും ഓണത്തിനുമെല്ലാം വീട്ടിലിരിക്കണമെന്നാണ് ആഗ്രഹം. ഭാര്യയെ മിനിയെ ഞാന്‍ അടുക്കളയില്‍ അങ്ങോട്ട് സഹായിക്കാറുണ്ട്. കുട്ടിക്കാലത്തെ ഓണത്തില്‍ ഓര്‍ത്തിരിക്കുന്നത് 10 ദിവസത്തെ അവധിയാണ്. പൂക്കളൊക്കെ പറിച്ച് കൊണ്ടുവന്ന് പൂക്കളമിടും. കളര്‍ ഡ്രസ് കിട്ടുന്ന സമയം കൂടിയാണ് ഓണം.
കലാജീവിതം ശരിക്കും തുടങ്ങിയത് യൂണിവേഴ്സിറ്റി കോളേജില്‍ വെച്ചായിരുന്നു. നാടക റിഹേഴ്സലിന് വേണ്ടിയായിരുന്നു കോളേജില്‍ പോയത്. നല്ലൊരു ടീമുണ്ടായിരുന്നു. അമച്വര്‍ നാടകങ്ങള്‍ കുറേ ചെയ്തിട്ടുണ്ട്. സമ്മാനത്തുകയായിരുന്നു അന്ന് ഞങ്ങളെ ആകര്‍ഷിച്ചത്. അതിന് വേണ്ടിയായിരുന്നു ശ്രമിച്ചത്.
കലാരംഗത്ത് സജീവമായിട്ട് കുറെ വർഷങ്ങങ്ങളായി . സീരിയലുകളില്‍ നിന്നൊക്കെ വിളി വരുന്നുണ്ട്. സീരിയലുകളിലേക്ക് പോയാല്‍ ജോലി പോവും. സിനിമയോ മറ്റോ വരികയാണെങ്കില്‍ പോയിക്കോളാന്‍ പറഞ്ഞിട്ടുണ്ട്. ഭാഗ്യത്തിന് സിനിമയില്‍ നിന്നും അവസരമൊന്നും വന്നിട്ടില്ല. പുറത്ത് പോവുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നത് വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് രമേശ് പറയുന്നു. അവരുടെ വീട്ടിലെ ഒരാളായാണ് പലരും എന്നെ കാണുന്നത്.
സിനിമ പണ്ട് മുതലേ സ്വപ്നമാണ്, കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. ചെറിയ കഥാപാത്രങ്ങളാണ്. വലിയ കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. എന്നാല്‍ ആരും വിളിക്കുന്നില്ല. അഭിനയിക്കാനറിയുന്ന എല്ലാ നടന്മാരേയും തനിക്ക് ഇഷ്ടമാണെന്നായിരുന്നു രമേശ് പറഞ്ഞത്. നരേന്ദ്രപ്രസാദ്, മുരളി തുടങ്ങിയവരോടൊപ്പം നാടകം ചെയ്തിട്ടുണ്ട്. അങ്ങനെ ഒരുപാട് ഭാഗ്യം കിട്ടിയിട്ടുണ്ട്, സാമ്പത്തികമായി ഇല്ലെങ്കിലും. മുന്‍പ് സ്ക്രീനില്‍ കണ്ടിരുന്നവരെ കാണാനും നേരിട്ട് പ്രവര്‍ത്തിക്കാനും ഇടപഴകാനും അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നത്
മരിക്കുന്നത് വരെ അഭിനയിക്കാനാണ് ആഗ്രഹം. ഇപ്പോഴത്തെ അവസ്ഥയില്‍ നിര്‍മ്മാതാവാന്‍ കഴിയില്ല. നേരത്തെ നിര്‍മ്മാണത്തിലും കൈവെച്ചിരുന്നു. അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ വീണ് മരിക്കുക അതാണ് ആഗ്രഹമെന്നുമായിരുന്നു രമേശ് പറഞ്ഞത്. ഒരുപാട് പേരുണ്ട് അങ്ങനെ യാത്രയായത്. രാവിലെ എഴുന്നേറ്റ് വന്നാല്‍ കണ്ടാല്‍ കണ്ടു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഒരുപാട് പേരെ സഹായിച്ചിട്ടേയുള്ളൂ, കൂടെ നിന്ന് കാലുവാരിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും രമേശ് പറഞ്ഞു
മൂന്നു വര്‍ഷം മുമ്പേയാണ് രമേശിന്റെ ആദ്യ ഭാര്യ അർബുദത്തെ തുടർന്ന് മരിക്കുന്നത്. പിന്നീട് ജീവിതത്തിൽ ഒരു കൂട്ട് വേണം എന്ന് തോന്നിയപ്പോൾ രമേശ് വീണ്ടും വിവാഹതിനായിരുന്നു. ആ കുടുംബബന്ധം സന്തുഷ്ടകരമായി മുൻപോട്ട് പോകുകയായിരുന്നു
മക്കളുടെ കാര്യങ്ങൾ പറയുമ്പോൾ രമേശിന് നൂറു നവായിരുന്നുവെന്നു സുഹൃത്തുക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മകൻ ക്യാനഡയിൽ നിന്നും വന്ന ശേഷമായിരിക്കും രമേശിന്റെ അന്ത്യകർമ്മങ്ങൾ നടത്തുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അതേസമയം ഇത്രയും സന്തോഷവാനായ ഈ മനുഷ്യനൊക്കെ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നുള്ള സംശയവും പ്രിയപ്പെട്ടവർ പങ്കിടുന്നുണ്ട്.
