Connect with us

വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്ന് ഉണ്ണി മുകുന്ദന്‍; ആരെയെങ്കിലും ഉണ്ണി പരോക്ഷമായി കൊട്ടിയിട്ടുണ്ടോയെന്ന് ആരാധകർ, കമന്റ് ബോക്സ് നിറയെ പാര്‍വതി

Malayalam

വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്ന് ഉണ്ണി മുകുന്ദന്‍; ആരെയെങ്കിലും ഉണ്ണി പരോക്ഷമായി കൊട്ടിയിട്ടുണ്ടോയെന്ന് ആരാധകർ, കമന്റ് ബോക്സ് നിറയെ പാര്‍വതി

വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്ന് ഉണ്ണി മുകുന്ദന്‍; ആരെയെങ്കിലും ഉണ്ണി പരോക്ഷമായി കൊട്ടിയിട്ടുണ്ടോയെന്ന് ആരാധകർ, കമന്റ് ബോക്സ് നിറയെ പാര്‍വതി

ആനി ശിവ എന്ന പൊലീസ് ഓഫീസറുടെ അനുഭവം ആര്‍ക്കും പ്രചോദനം നല്‍കുന്നതാണ്. പത്തുവര്‍ഷം മുൻപ് വര്‍ക്കലയില്‍ നാരങ്ങാവെള്ളം വിറ്റ് ജീവിച്ച പെണ്‍കുട്ടി ഇന്ന് അതേ സ്ഥലം ഉള്‍ക്കൊള്ളുന്ന വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടറായി ചുമതലയേറ്റു.

ഇപ്പോഴിതാ, ആനി ശിവയെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍.

വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്ന് ഉണ്ണി മുകുന്ദന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. ആനി ശിവ യഥാര്‍ത്ഥ പോരാളി ആണെന്നും അവരുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

അതേസമയം, ആനി ശിവയെ അഭിനന്ദിക്കുന്ന കൂട്ടത്തില്‍ ആരെയെങ്കിലും ഉണ്ണി പരോക്ഷമായി കൊട്ടിയിട്ടുണ്ടോയെന്ന് ചോദിക്കുകയാണ് ആരാധകര്‍. ‘വലിയ പൊട്ട്’ എന്ന ഉണ്ണിയുടെ പരാമര്‍ശം നടി പാര്‍വതി തിരുവോത്തിനെ ഉദ്ദേശിച്ചല്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഏതായാലും ഉണ്ണി മുകുന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്സ് നിറയെ പാര്‍വതിയുടെ ചിത്രമാണ്.

ഉണ്ണിക്ക് പുറമെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ പങ്കിട്ട പോസ്റ്റും ഇപ്പോൾ വൈറൽ ആണ്.

രഞ്ജുവിന്റെ വാക്കുകൾ!

സ്ത്രിക്ക് പുരുഷൻ്റെ തണൽ കൂടിയേ തീരൂ എന്ന ചിന്തയിൽ കുടുംബവും, വിദ്യാഭ്യാസവും ഉപേക്ഷിച്ചു വീടു വിട്ടിറങ്ങുന്ന പെൺകുട്ടികൾ കണ്ണു തുറന്നു കാണു,, ഇതാണ് പോരാളി,,, ഇതാണ് മാതൃക,, ജീവിക്കണം, തല ഉയർത്തി,പതിനെട്ടാം വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്ക്, 14 വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കലയിലെ എസ്.ഐ എന്ന് പറഞ്ഞുകൊണ്ട് പത്രവും കുറിപ്പിന്റെ പൂർണ്ണരൂപവും രഞ്ജു പങ്കിട്ടിട്ടുണ്ട്.

സ്വന്തം ജീവിതത്തെക്കുറിച്ച് ആനി ശിവ ഫെയ്‌സ്ബുക്കിൽ കുറിച്ച വാക്കുകളും രഞ്ജു പറയുന്നുണ്ട്

‘‘എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താൽ അവൾ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു’’…….

More in Malayalam

Trending

Recent

To Top