‘പിണറായി വിജയനെ കണ്‍വിന്‍സ് ചെയ്യിപ്പിക്കുന്നതില്‍ മമ്മൂക്കയുടെ ഇടപെടലുണ്ടായി, അവിടെ ഷൂട്ടിംഗ് ചെയ്യാൻ പെര്മിഷന് ലഭിച്ചത് അങ്ങനെയായിരുന്നു’; സിനിമയുടെ ചിത്രീകരണം ഏറെ സങ്കീര്‍ണമായിരുന്നുവെന്ന് പ്രൊഡക്ഷന്‍ കണ്ട്രോളര്
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വണ്ണില്‍ മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായിട്ടായിരുന്നു മമ്മൂട്ടി എത്തിയത് മമ്മൂട്ടിയ്ക്കൊപ്പം ജോജു ജോര്‍ജ്, മുരളി ഗോപി, മാത്യു തോമസ്, നിമിഷ സജയന്, സിദ്ധീഖ് തുടങ്ങിയ വലിയ താരനിരയും ചിത്രത്തില്‍ അണിനിരന്നിരുന്നു.
സിനിമയുടെ ചിത്രീകരണം ഏറെ സങ്കീര്‍ണമായിരുന്നുവെന്നാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ആയിരുന്ന ഹര്ഷന് പട്ടാഴി പറയുന്നത്. മമ്മൂട്ടിയുടെ ഇടപെടലുകളും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധവുമൊക്കെയാണ് ഈ സാഹചര്യത്തില്‍ സഹായകരമായതെന്നാണ് അദ്ദേഹം പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
കഴിഞ്ഞ കുറച്ച് കാലത്തിനിടെ മലയാള സിനിമയില്‍ ഇറങ്ങിയ ഏറ്റവും റിസ്ക് ഉള്ള സിനിമയായിരുന്നു. മുഖ്യമന്ത്രിയെ ബേസ് ചെയ്തുള്ള സിനിമയായതിനാല്‍ തന്നെ സെക്ട്രറിയേറ്റില്‍ കുറേ രംഗങ്ങളുണ്ടായിരുന്നു. വലിയ സെക്യൂരിറ്റിയാണ് അവിടെയൊക്കെ. നമ്മള് ദര്‍ബാര്‍ ഹാളില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചാല്‍, സാങ്കേതികമായ ഒരുപാട് പ്രശ്നങ്ങളുണ്ട്
ഉദ്യോഗസ്ഥന്മാരെ കാണണം, സിനിമയെ കുറിച്ചും സിനിമയുടെ പ്രധാന്യത്തെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്ത് അവരെ കണ്‍വിന്‍സ് ചെയ്യിപ്പിക്കണം. സെക്രട്ടറിയേറ്റില്‍ കയറി മോശമായൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ. പരമാവധി സുരക്ഷാ ഉദ്യോഗസ്ഥരെ കൂടെ നിര്‍ത്തിയാണ് ഷൂട്ട് ചെയ്തത്. പിണറായി വിജയനെ കണ്‍വിന്‍സ് ചെയ്യിപ്പിക്കുന്നതില്‍ മമ്മൂക്കയുടെ ഇടപെടലുണ്ടായിട്ടുണ്ട്.
പിണറായി വിജയനും മമ്മൂക്കയും തമ്മിലുള്ള ബന്ധവും മമ്മൂക്കയുടെ ഇടപെടലും കൊണ്ടാണ് പെര്മിഷന് കിട്ടിയത്. അസംബ്ലി ഹാള്‍ 98 ലെ മറ്റോ ക്ലോസ് ചെയ്തതായിരുന്നു. അവിടെ ചിത്രീകരിക്കാനുള്ള പെര്മിഷന് കിട്ടാന്‍ മമ്മൂക്കയുടെ ഇടപെടലൊക്കെ ഭയങ്കരമായി സഹായിച്ചിട്ടുണ്ട്. പരമാവധി ഞായറാഴ്ചയും ഹോളിഡെയ്സിലുമാണ് ചിത്രീകരിച്ചത്. ക്ലൈമാക്സ് സീന്‍ രാത്രിയാണ് ചിത്രീകരിച്ചത്. ഓരോ ദിവസവും ഷൂട്ടിംഗ് കഴിഞ്ഞ് തലേദിവസത്തേത് പോലെ തന്നെയാക്കി മാറ്റണമായിരുന്നു. അതൊക്കെ നല്ല ശ്രമകരമായ ജോലിയായിരുന്നു. അദ്ദേഹം പറയുന്നു.
