സ്ത്രീധനം ചോദിച്ചുവരുന്നയാളെ വിവാഹം കഴിക്കില്ലെന്ന് താന്‍ പണ്ടേ തീരുമാനിച്ചിരുന്നു, എനിക്ക് ധരിക്കാനുളള ആഭരണങ്ങളും വസ്ത്രങ്ങളും വീട്ടുകാര്‍ തരും, അത് എന്തായിരിക്കണമെന്നോ എത്ര ഉണ്ടാകണമെന്നോ അവരാരും പറഞ്ഞിട്ടില്ല!
സ്ത്രീധനം ചോദിച്ചുവരുന്നയാളെ വിവാഹം കഴിക്കില്ലെന്ന് താന്‍ പണ്ടേ തീരുമാനിച്ചിരുന്നു, എനിക്ക് ധരിക്കാനുളള ആഭരണങ്ങളും വസ്ത്രങ്ങളും വീട്ടുകാര്‍ തരും, അത് എന്തായിരിക്കണമെന്നോ എത്ര ഉണ്ടാകണമെന്നോ അവരാരും പറഞ്ഞിട്ടില്ല!
സ്ത്രീധനം ചോദിച്ചുവരുന്നയാളെ വിവാഹം കഴിക്കില്ലെന്ന് താന്‍ പണ്ടേ തീരുമാനിച്ചിരുന്നു, എനിക്ക് ധരിക്കാനുളള ആഭരണങ്ങളും വസ്ത്രങ്ങളും വീട്ടുകാര്‍ തരും, അത് എന്തായിരിക്കണമെന്നോ എത്ര ഉണ്ടാകണമെന്നോ അവരാരും പറഞ്ഞിട്ടില്ല!
ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായ താരങ്ങളാണ് മൃദുല വിജയും യുവകൃഷ്ണയും. പൂക്കാലം വരവായി സീരിയലിലൂടെ മൃദുലയും മഞ്ഞില്‍ വിരിഞ്ഞ പൂവ് പരമ്പരയിലൂടെ യുവയും തിളങ്ങി.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇരുവരുടെയും എന്‍ഗേജ്മെന്റ് കഴിഞ്ഞത്. എന്‍ഗേജ്മെന്റ് ചിത്രങ്ങളെല്ലാം അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോൾ വിവാഹത്തിനായുളള തയ്യാറാടെപ്പുകളിലാണ് താരങ്ങൾ
ജൂലായില്‍ വിവാഹം ഉണ്ടാകുമെന്നും തിയ്യതി തീരുമാനിച്ചിട്ടില്ലെന്നുമാണ് മൃദുല പറയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മൃദുല മനസുതുറന്നത്. സ്ത്രീധനത്തെ കുറിച്ചുളള ചോദ്യത്തിന് യുവയോ വീട്ടുകാരോ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് നടി പറയുന്നു.
‘എനിക്ക് ധരിക്കാനുളള ആഭരണങ്ങളും വസ്ത്രങ്ങളും വീട്ടുകാര്‍ തരും. അത് എന്തായിരിക്കണമെന്നോ എത്ര ഉണ്ടാകണമെന്നോ അവരാരും പറഞ്ഞിട്ടില്ല. അതൊക്കെ ഞങ്ങളുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ്. സ്ത്രീധനം ചോദിച്ചുവരുന്നയാളെ വിവാഹം കഴിക്കില്ലെന്ന് താന്‍ പണ്ടേ തീരുമാനിച്ചിരുന്നതായും’ മൃദുല പറയുന്നു. ‘അങ്ങോട്ട് പണം കൊടുത്ത് കല്യാണം കഴിക്കേണ്ട ഗതികേട് പെണ്‍കുട്ടികള്‍ക്കുണ്ടോ?’ മൃദുല ചോദിക്കുന്നു.
‘നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു ദുരാചാരമാണ് സ്ത്രീധനമെന്നും’ നടി പറഞ്ഞു. ‘രണ്ട് ദിവസമായി കേള്‍ക്കുന്ന വാര്‍ത്തകള്‍ ശരിക്കും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ചെറിയ പ്രായത്തിലുളള കുട്ടികളാണ് സ്ത്രീധനത്തിന്റെ പേരില്‍ മരണപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടികളെ പഠിപ്പിച്ച് ജോലി നേടി സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കുകയാണ് വേണ്ടത്. ചെറുപ്പം മുതല്‍ സ്വന്തം കാര്യം ചെയ്യാന്‍ പഠിക്കണം. വിവാഹം വരെ അച്ഛന് നോക്കി വിവാഹം കഴിഞ്ഞു ഭര്‍ത്താവും. ഇനി വിവാഹ മോചനം നേടി വന്നാല്‍ എന്നെ ആരുനോക്കും എന്ന ചിന്ത പാടിവ്വ. വിവാഹ മോചനം നേടി എന്ന് കരുതി ജീവിതം തീര്‍ന്നു എന്ന് പെണ്‍കുട്ടികള്‍ കരുതരുത്. പഠിച്ച് ജോലി നേടി അന്തസോടെ ജീവിച്ചുകാണിക്കണം’, നടി പറയുന്നു.
വിവാഹം സിംപിള്‍ ആക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അമ്പലത്തില്‍ വെച്ച് താലികെട്ടുക എന്നൊരു ആഗ്രഹമേ ഉണ്ടായിരുന്നുളളൂ. പക്ഷേ അമ്മയ്ക്ക് എന്റെ വിവാഹത്തെ പറ്റി ചില സങ്കല്പങ്ങളുണ്ട്. അതുകൊണ്ട് എല്ലാം അമ്മയുടെ ഇഷ്ടത്തിന് വിടുകയാണ്. വിവാഹം രണ്ട് പേരുടെ മാത്രമല്ല. രണ്ടു കുടുംബാംഗങ്ങളുടെ ഒത്തുച്ചേരല്‍ അല്ലെ. എല്ലാവരുടെയും ഇഷ്ടത്തിനനുസരിച്ച് വിവാഹിതരാകാനാണ് ഞങ്ങളുടെ ആഗ്രഹം’, അഭിമുഖത്തില്‍ മൃദുല പറഞ്ഞു
സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്ന് ബിജെപി നേതാവ് കൃഷ്ണ കുമാര്‍. കൊല്ലത്തെ പ്രധാന സ്ഥാനാര്‍ത്ഥികളായ പ്രേമചന്ദ്രനും മുകേഷിനുമൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും തമാശകള്‍...
ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. മരുഭൂമിയിൽ അകപ്പെട്ട് പോയ നജീബിന്റെ കഥ വായിക്കുമ്പോൾ ഓരോരുത്തരുടെയും...