വണ്ണില്‍ അഭിനയിച്ചതിനെക്കുറിച്ച് ആരാധകര്‍ക്ക് വിശദീകരണം നല്കി ബാലചന്ദ്രമേനോന്
മമ്മൂട്ടി കേരള മുഖ്യമന്ത്രി എത്തിയ വണിൽ നടൻ ബാലചന്ദ്ര മേനോനും ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. സിനിമയില്‍ വളരെ ചെറിയ വേഷത്തില്‍ അഭിനയിച്ച ബാലചന്ദ്ര മേനോന് ആ സിനിമയില്‍ താന്‍ അങ്ങനെയൊരു വേഷം ചെയ്തത് എന്തിനാണെന്ന ചോദ്യവുമായി എത്തുന്ന പ്രേക്ഷകര്‍ക്ക് തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമായ മറുപടി നല്‍കുകയാണ് അദ്ദേഹം . ‘വണ്‍’ എന്ന ചിത്രത്തിലെ അതിഥി വേഷം ചെയ്തപ്പോള്‍ താന്‍ പറഞ്ഞിരുന്ന രണ്ടു നിബന്ധനയില്‍ ഒരെണ്ണം മാത്രമേ ചിത്രത്തിന്റെ അണിയറക്കാര്‍ പാലിച്ചുള്ളുവെന്നും ബാലചന്ദ്ര മേനോന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഒട്ടും പ്രതീക്ഷിക്കാതെ , എന്നാല്‍ , അനിവാര്യമായി വന്ന ഒരു പോസ്റ്റ് ആണിത് …. വിഷയം ഇപ്പോള്‍ തീയേറ്ററില്‍ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുന്ന ONE എന്ന മമ്മൂട്ടി ചിത്രമാണ് … അതില്‍ ഒരു വേഷത്തില്‍ ഞാനും അഭിനയിക്കുന്നുണ്ട് . ചിത്രത്തില്‍ ഒരു മിനിട്ടിനുള്ളില്‍ മാത്രം ആയുസ്സുള്ള ഒരു കഥാപാത്രമാണ് എന്റേത് . എന്നെ സ്നേഹിക്കുന്ന ഒരു ആസ്വാദകന് തമാശരൂപേണ പറഞ്ഞ ഒരു കാര്യം കേട്ടപ്പോള്‍ ചിരി വന്നു . ഇന്റര്‍വെല്‍ കഴിഞ്ഞു സിനിമ തുടങ്ങുന്നത് എന്റെ ഈ ഏക രംഗത്തോടെയാണ് . എങ്ങാനും ഇടവേളയില്‍ പുറത്തു പോയ ഒരു പ്രേക്ഷകന് അര്ഥശങ്കക്കിടയില്ലാതെ മൂത്ര ശങ്ക തീര്‍ക്കാന്‍ തീരുമാനിച്ചാല്‍ എന്നെ ഈ സിനിമയില്‍ കാണില്ലത്രേ ! അവിടെയാണ് എന്റെ ഈ ‘ഒറ്റ രംഗം ‘ അവതാളത്തിലായത് . ചിത്രം കണ്ടിറങ്ങിയ എന്നെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചു .
അവരുടെ ന്യായം ഇങ്ങനെ : ”താങ്കള്‍ മറ്റുള്ളവരുടെ സിനിമകള്‍ ചെയ്യുമ്പോള്‍ കഥയും വിശദശാംശങ്ങളുമൊക്കെ നോക്കിയാണ് ഓക്കേ പറയുന്നത് എന്ന് കേട്ടിട്ടുണ്ട് . ഏറെ നാളുകളായി താങ്കളെ തിരശ്ശീലയില്‍ കണ്ടിട്ടും . ഞങ്ങള്‍ താങ്കളെ ക്ഷമയോടെ കാത്തിരിക്കുമ്പോള്‍ എന്തിനാണ് ഇത്തരം വേഷങ്ങള്‍ ചെയ്യുന്നത് ?” ചോദ്യം ന്യായമാണ് . അതിനു മറുപടിപറയാനുള്ള ബാധ്യതയും എനിക്കുണ്ട് …. ഞാന്‍ പറയട്ടെ …… ഇതെനിക്ക് അബദ്ധം പറ്റിയതോ അശ്രദ്ധ കൊണ്ടുണ്ടായതോ അല്ല . . എന്റെ ഇഷ്ടത്തിന് എന്റെ മനസ്സിന്റെ പൂര്‍ണ്ണ സമ്മതത്തോടെ ഞാന്‍ സ്വീകരിച്ചതാണ് . എന്റെ ‘കച്ചവടമൂല്യം’ മാത്രം നോക്കിയല്ല അവര്‍ എന്നെ ക്ഷണിച്ചത് .’ ഭീമമായ’ പ്രതിഫലവുമായിരുന്നില്ല എന്റെ ആകര്‍ഷണം . നിങ്ങള്‍ക്കെല്ലാം അറിയുന്നപോലെ സിനിമ ഉര്‍ദ്ധശ്വാസം വലിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ ഒരു മമ്മൂട്ടി സിനിമ ജനിക്കുന്നു . മലയാളത്തിലെ എല്ലാ ശ്രദ്ധേയരായ കലാകാരന്മാരും അതിലുണ്ടാകണം എന്നെ സദുദ്ദേശത്തോടെയാണ് സംവിധായകന് എന്നെ സമീപിച്ചത് . ‘നയം വ്യക്തമാക്കുന്നു’ എന്ന എന്റെ ചിത്രത്തിന്റെ പേരും പറഞ്ഞാണ് ഞങ്ങള്‍ സംസാരം തുടങ്ങുന്നത് തന്നെ . സഞ്ജയ് ബോബി ആണ് രചന . അപ്പോള്‍ ….അതിന്റെ പിന്നില്‍ മറ്റൊരു കഥയുണ്ട് .
സഞ്ജയ് ബോബി യുടെ രചനയില്‍ സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് ദുല്‍ക്കര്‍ സല്‍മാനെയും എന്നെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു ..കുറച്ചു ചര്‍ച്ചകളും നടന്നു …എന്നാല്‍ എന്തുകൊണ്ടോ അത് നടന്നില്ല. അപ്പോഴാണ് ‘ONE’ ന്റെ വരവ് . ‘ ചേട്ടാ …അതും നടക്കാതെ പോയില്ലേ ? നമുക്കിതില്‍ ഒരു തുടക്കമിടാം ‘ ബോബി പറഞ്ഞു . പിന്നെ എനിക്കാലോചിക്കേണ്ടി വന്നില്ല. അന്നുമിന്നും സ്നേഹബഹുമാനങ്ങളോടെ സൂക്ഷിക്കുന്ന ഒരു ബന്ധമാണ് ഞാനും മമ്മൂട്ടിയും തമ്മില്‍ . ബോബി അഭിനയിക്കേണ്ട സീന്‍ എനിയ്ക്ക് കൃത്യമായി അയച്ചു തന്നു …ഞാന്‍ എറണാകുളത്തുണ്ട് ..ഷൂട്ടിങ്ങും അവിടെ തന്നെ . അരദിവസം കൊണ്ട് ഒരു ചെറിയ സിനിമാക്കൂട്ടായ്മ . ഞാന്‍ രണ്ടു കാര്യങ്ങള്‍ നിഷ്കര്‍ഷിച്ചു . ടൈറ്റിലില്‍ എന്റെ പേര് ‘ അതിഥിതാരം ‘ എന്ന രീതിയില്‍ കൊടുക്കണം .( അതവര് ചെയ്തു. നന്നായി ) അടുത്തത് , ഇത്രയും ചെറിയ ഒരു സാന്നിധ്യമായതുകൊണ്ടു പരസ്യങ്ങളില്‍ എന്റെ പേരോ ഫോട്ടോയോ കൊടുക്കരുത് എന്നും ഓര്‍മ്മിപ്പിച്ചു .അത് തിയേറ്ററില്‍ എന്നെ പെട്ടന്ന് കാണുന്നവര്‍ക്ക് ഒരു ‘മിന്നല്‍ ‘ അനുഭവമാകട്ടെ . അതവര് ചെയ്തില്ല . തന്നെയുമല്ല, ഒരു പ്രധാന വേഷക്കാരന് എന്ന നിലയില്‍ എന്റെ ഒറ്റക്കുള്ള പരസ്യങ്ങള്‍ വരെ വന്നപ്പോള്‍, അതും BALACHANDRA MENON AS DR SREEKAR VARMA എന്നൊക്കെ വന്നപ്പോള്‍ ഒരുപാടെന്തൊക്കയോ പ്രതീക്ഷിച്ചു വന്നവര്‍ ‘എന്തിനു ഇത് ചെയ്തു ?’ എന്ന് എന്നോടുള്ള സ്നേഹം കൊണ്ട് ചോദിച്ചതാണെന്നു മാത്രമേ ഞാന്‍ കരുതുന്നുള്ളു. ഒരുപാട് പേര് ഇങ്ങനെ വിമര്‍ശിച്ചപ്പോള്‍ എനിക്ക് ലേശം പ്രയാസം തോന്നി … മൂടോന്നു മാറ്റാന്‍ രാവിലെ ഒരു ഡ്രൈവിന് പോയി . അപ്പോള്‍ ഒരു ഫോണ്‍ കാള്‍ … ‘ബാലേട്ടനാണോ ?”’അതെ ..ആരാ ?” ‘ ഞാന്‍ സലാമാണ് ബാലേട്ടാ …പാലക്കാട് നിന്നാ .. ”സലാമിന്റെ ശബ്ദത്തില്‍ തൃശൂര്‍ പൂരം കണ്ട ആവേശം … ‘ ഞാന്‍ ‘ONE ‘ കണ്ടു ബാലേട്ടാ …എനിക്ക് ഭയങ്കര ത്രില്ല് തോന്നി . ”എനിക്കൊരു സംശയം …സലാം എന്നെ ഊതുകയാണോ ? ‘ONE ‘ കണ്ടിട്ടുള്ള ത്രില്‍ മമ്മൂട്ടിയെയല്ലേ സലാം വിളിച്ചു പറയേണ്ടത് ? ഞാന്‍ അതില്‍ ഒരു സീനില്‍ അല്ലെ ഉള്ളു ?” ‘മമ്മൂട്ടിയുടെ സിനിമ ഇഷ്ട്ടം പോലെ വേറെയും ഉണ്ടല്ലോ ബാലേട്ടാ …പക്ഷെ ബാലേട്ടനും മമ്മൂട്ടിയും ഒത്തു സ്ക്രീനില്‍ കണ്ടപ്പോലുള്ള ഒരു’ ത്രില്‍ ‘ അത് പറയാതെ വയ്യ .. ‘ചിരിയോ ചിരിയി’ ലും ‘രാപ്പകലി’ ലും ‘കുഞ്ഞനന്തന്റെ കട’യിലുമൊക്കെ ഞങ്ങള്‍ ആ ത്രില്ല് അനുഭവിച്ചിട്ടുണ്ട് ….. ഓക്കേ സലാം .. ആസ്വാദനത്തിന്റെ ഒരു പുതിയ തലം കാണിച്ചു തന്നതിന്.. മമ്മൂട്ടിയുമൊത്തുള്ള ‘ത്രില്ലുകള്‍’ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കാം … ഈ സിനിമയിലേക്കുള്ള തുടക്കം കുറിച്ച ബാദുഷക്കും ഒരു ‘ചിന്ന സല്യൂട്ട് …’ ‘ ONE’ ന്റെ ശില്പികള്ക്കും ! that’s ALL your honour
