Connect with us

മസാജ് ചെയ്യുന്നതിനിടെ മസാജ് തെറപ്പിസ്റ്റ് തന്നെ ലൈം ഗികമായി പീഡിപ്പിച്ചു, എന്താണു സംഭവിക്കുന്നതെന്നു തിരിച്ചറിയാനോ പ്രതിരോധിക്കാനോ തനിക്കു കഴിഞ്ഞില്ലെന്ന് ‘സ്‌പൈസ് ഗേള്‍സ്’ ബാന്‍ഡ് അംഗം മെലാനി ചിസ്‌ഹോ

News

മസാജ് ചെയ്യുന്നതിനിടെ മസാജ് തെറപ്പിസ്റ്റ് തന്നെ ലൈം ഗികമായി പീഡിപ്പിച്ചു, എന്താണു സംഭവിക്കുന്നതെന്നു തിരിച്ചറിയാനോ പ്രതിരോധിക്കാനോ തനിക്കു കഴിഞ്ഞില്ലെന്ന് ‘സ്‌പൈസ് ഗേള്‍സ്’ ബാന്‍ഡ് അംഗം മെലാനി ചിസ്‌ഹോ

മസാജ് ചെയ്യുന്നതിനിടെ മസാജ് തെറപ്പിസ്റ്റ് തന്നെ ലൈം ഗികമായി പീഡിപ്പിച്ചു, എന്താണു സംഭവിക്കുന്നതെന്നു തിരിച്ചറിയാനോ പ്രതിരോധിക്കാനോ തനിക്കു കഴിഞ്ഞില്ലെന്ന് ‘സ്‌പൈസ് ഗേള്‍സ്’ ബാന്‍ഡ് അംഗം മെലാനി ചിസ്‌ഹോ

നിരവധി ആരാധകരുള്ള താരമാണ് ‘സ്‌പൈസ് ഗേള്‍സ്’ ബാന്‍ഡ് അംഗം മെലാനി ചിസ്‌ഹോ. ഇപ്പോഴിതാ ബോഡി മസാജിങ്ങിനിടെ നേരിട്ട ലൈം ഗിക പീഡനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മെലാനി. അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മെലാനിയുടെ തുറന്നു പറച്ചില്‍. ഏകദേശം രണ്ടര പതിറ്റാണ്ടു മുന്‍പ് ഇസ്താംബൂളില്‍ വച്ചായിരുന്നു സംഭവം.

സംഘത്തിന്റെ ആദ്യ സംഗീതപരിപാടിയുടെ തലേ ദിവസം രാത്രിയില്‍ ബോഡി മസാജ് ചെയ്യുന്നതിനിടെ മസാജ് തെറപ്പിസ്റ്റ് തന്നെ ലൈം ഗികമായി പീഡിപ്പിച്ചുവെന്നാണ് മെലാനി പറയുന്നത്. ‘രണ്ട് സ്‌റ്റേജ് പരിപാടികള്‍ അവതരിപ്പിക്കാനായാണ് ഞാനും എന്റെ സംഘാംഗങ്ങളും അന്ന് ഇസ്താംബൂളിലെത്തിയത്. ഞങ്ങളുടെ ആദ്യ മുഴുനീള സംഗീതപരിപാടിയായിരുന്നു അത്.

അതുകൊണ്ടു തന്നെ ആഴ്ചകളോളം നീണ്ടുനിന്ന പരിശീലനവും മറ്റു തയ്യാറെടുപ്പുകളും വേണ്ടിവന്നു. പരിപാടിയുടെ തലേ ദിവസം പരിശീലനത്തിന്റെ ക്ഷീണം മാറ്റാന്‍ ഞാന്‍ ബോഡി മസാജിങ്ങിനു പോയി. അവിടെ വച്ച് മസാജ് തെറപ്പിസ്റ്റ് തന്നെ ലൈം ഗിക പീഡനത്തിന് ഇരയാക്കി.

എന്താണു സംഭവിക്കുന്നതെന്നു തിരിച്ചറിയാനോ പ്രതിരോധിക്കാനോ തനിക്കു കഴിഞ്ഞില്ലെന്നും. കടുത്ത മാനസിക സംഘര്‍ഷത്തിനിടയിലാണ് പിറ്റേ ദിവസം താന്‍ സ്‌റ്റേജ് പരിപാടിയില്‍ പങ്കെടുത്തതെന്നും, മെലാനി പറഞ്ഞു. 90 കളുടെ അവസാനത്തിലാണ് സംഗീതലോകത്തു തരംഗമായി സ്‌പൈസ് ഗേള്‍സ്‌ന്റെ പാട്ടുകള്‍ എത്തിയത്.

മെലാനി ബ്രൗണ്‍, എമ്മ ബന്റന്‍, ജെറി ഹല്ലിവെല്‍, വിക്ടോറിയ ബെക്ഹാം എന്നിവരായിരുന്നു മറ്റു ബാന്‍ഡ് അംഗങ്ങള്‍. എന്നാല്‍ ഹിറ്റുകളുമായി ലോക സംഗീതവേദിയില്‍ നിറഞ്ഞ ബാന്റ് വൈകാതെ പിരിയുകയും. ഓരോരുത്തരും താന്താങ്ങളുടെ സ്വതന്ത്ര സംഗീത ജീവിതസ്വപ്നത്തിലേക്ക് മാറുകയുമായിരുന്നു.

More in News

Trending

Recent

To Top