Connect with us

അവസാന നിമിഷം ആ സിനിമയിൽ നിന്ന് ചാക്കോച്ചൻ പിന്മാറി അതോടെ പിണങ്ങി ;തിരിച്ചുവരവിനെ പറ്റി പറഞ്ഞപ്പോൾ ഇതായിരുന്നു മറുപടി വെളിപ്പെടുത്തി ലാൽ ജോസ്!

Movies

അവസാന നിമിഷം ആ സിനിമയിൽ നിന്ന് ചാക്കോച്ചൻ പിന്മാറി അതോടെ പിണങ്ങി ;തിരിച്ചുവരവിനെ പറ്റി പറഞ്ഞപ്പോൾ ഇതായിരുന്നു മറുപടി വെളിപ്പെടുത്തി ലാൽ ജോസ്!

അവസാന നിമിഷം ആ സിനിമയിൽ നിന്ന് ചാക്കോച്ചൻ പിന്മാറി അതോടെ പിണങ്ങി ;തിരിച്ചുവരവിനെ പറ്റി പറഞ്ഞപ്പോൾ ഇതായിരുന്നു മറുപടി വെളിപ്പെടുത്തി ലാൽ ജോസ്!

മലയാളത്തിലെ ഹിറ്റ്‌ സംവിധായകനാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ സിനിമകള്‍ കാണുമ്പോള്‍ ഒരു പ്രത്യേകതരം സുഖമാണ്. ലാല്‍ ജോസ് ഒരു മികച്ച സംവിധായകന്‍ മാത്രമല്ല, മറിച്ചു നല്ല ഒരു നിരീക്ഷകന്‍ കൂടിയാണ്സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. പിന്നീട് അങ്ങോട്ട് രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ തുടങ്ങി നിരവധി ഹിറ്റ് സിനിമകളാണ് ലാൽ ജോസ് മലയാളത്തിന് നൽകിയത്.

ലാൽ ജോസിന്റെ കരിയറിലെ ഏറെ ശ്രദ്ധനേടിയ ചിത്രമായിരുന്നു എൽസമ്മ എന്ന ആൺകുട്ടി. ആൻ അഗസ്റ്റിൻ എന്ന നടിയെ മലയാളത്തിന് സമ്മാനിച്ച ചിത്രത്തിൽ നായകനായി തിളങ്ങിയത് കുഞ്ചാക്കോ ബോബൻ ആയിരുന്നു. ഒരു സ്ത്രീകേന്ദ്രീകൃതമായ സിനിമയിൽ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ് ഇപ്പോൾ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്.

‘ക്ലാസ്മേറ്റ്സ് കഴിഞ്ഞപ്പോൾ എനിക്ക് ചാക്കോച്ചനോട് ഒരു ചെറിയ പിണക്കമുണ്ടായിരുന്നു. കാരണം, അവസാന സമയത്താണ് പുള്ളി ആ സിനിമയിൽ നിന്ന് പിന്മാറിയത്. അങ്ങനെയിരിക്കെ ബെന്നി പി. നായരമ്പലവും പ്രൊഡ്യൂസർ സാബു ചെറിയാനും ആന്റോ ജോസഫും ഫാമിലിയും എല്ലാം കൂടി ഒരു വേളാങ്കണി യാത്ര പ്ലാൻ ചെയ്തു. അതിൽ ചാക്കോച്ചനും പ്രിയയുമുണ്ടായിരുന്നു. അവരെല്ലാം സുഹൃത്തുക്കളാണ്. ആന്റോ ജോസഫിനും ഫാമിലിക്കും എന്തോ കാരണം കൊണ്ട് ആ യാത്രയിൽ ചേരാൻ പറ്റിയില്ല.’

‘അങ്ങനെ രണ്ട് സീറ്റ് ഒഴിവ് വന്നപ്പോൾ, നീ വരുന്നോ എന്ന് ചോദിച്ച് ബെന്നി പി നായരമ്പലം എന്നെ വിളിച്ചു. ശരി എന്ന് പറഞ്ഞ് ഞാനും ഭാര്യയും മക്കളും പോയി. ആ ട്രിപ്പിലാണ് ചാക്കോച്ചനെയും പ്രിയയെയും കൂടുതൽ പരിചയപ്പെടുന്നതും അടുത്തറിയുന്നതും അടുപ്പമുണ്ടാകുന്നതുമൊക്കെ. ആ സമയത്ത് ഞാൻ കുടുംബത്തോടൊപ്പം എറണാകുളത്തായിരുന്നു താമസിച്ചിരുന്നത്. യാത്ര കഴിഞ്ഞ് വന്ന ശേഷം പിന്നീട് വൈകുന്നേരങ്ങളിൽ ചാക്കോച്ചനും പ്രിയയും സ്ഥിരം വീട്ടിൽ വരും.’

അന്ന് ചാക്കോച്ചൻ സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന സമയമാണ്. തിരിച്ചുവരവിനെ കുറിച്ചൊക്കെ സംസാരിക്കുന്നുണ്ട്. അങ്ങനെ ഒരിക്കെ ഞാൻ പറഞ്ഞു, ഒരു ആക്ടറിന്റെ ഒരു പ്രത്യേക ഫീച്ചർ ആളുകൾക്ക് ഭയങ്കര ഇഷ്ടമാണെങ്കിൽ അയാൾ പെട്ടുപോകും. നിന്റെ മീശയും ചോക്ലേറ്റ് രൂപവും വേഷവും എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ്. നടനെന്ന രീതിയിൽ നിനക്കുള്ള ട്രാപ്പും അതാണ്. അതുകൊണ്ട് ആദ്യം ആ മീശ വടിച്ച് കളയൂ, എന്നിട്ട് കുറച്ച് കഥാപാത്രങ്ങൾ പരീക്ഷിക്കു എന്ന്.’

‘ഇതിനിടയിൽ ഒന്നുരണ്ട് സിനിമകൾ ചാക്കോച്ചൻ ചെയ്തെങ്കിലും വലിയ ക്ലിക്കായില്ല. അങ്ങനെയിരിക്കെയാണ് സിന്ധുരാജ് എൽസമ്മയുടെ കഥ പറയുന്നത്. ഇത് ഒരു സ്ത്രീകേന്ദ്രീകൃത സിനിമയാണ്, പാലുകാരനായ ഒരു കഥാപാത്രമുണ്ട്. ഉണ്ണി എന്നാണ് പേര്, എല്ലാവരും അങ്ങനെയാണ് വിളിക്കുന്നത്. പശുവിനെ കറക്കലുമൊക്കെയായി നീ ഇതുവരെ ചെയ്യാത്ത ഒരു ലൈനാണ് എന്ന് പറഞ്ഞു. പാലുണ്ണി എന്ന പേര് കേട്ടപ്പോൾ തന്നെ ചാക്കോച്ചൻ അത് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് ആ സിനിമയിലേക്കെത്തിയത്,’ ലാൽ ജോസ് പറഞ്ഞു.

സോളമന്റെ തേനീച്ചകളാണ് ലാൽ ജോസിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

അതേസമയം, രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് ആണ് കുഞ്ചാക്കോ ബോബന്റെ അവസാനമിറങ്ങിയ ചിത്രം. കുഞ്ചാക്കോ ബോബൻ വ്യത്യസ്ത ഗെറ്റപ്പിൽ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഒറ്റ്, അറിയിപ്പ് തുടങ്ങിയ ചിത്രങ്ങളാണ് ഇനി റിലീസിനല്ലത്‌. എന്താടാ സജി, പകലും പാതിരാവും, ആറാം പാതിര തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയിൽ ഉള്ളത്.

, ഇവർ പിള്ളേരല്ലേ എന്തിനാണ് ഇവരെ ‘അമ്മയുടെ മീറ്റിങ്ങിന് കൊണ്ട് വന്നത് എന്ന ചോദിച്ചപ്പോൾ , സുകുമാരന്റെ മറുപടി ഇതായിരുന്നു ;
ബാലചന്ദ്ര മേനോന്‍ പറയുന്നു

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ സംവിധായകനും നടനുമാണ്‌ ബാലചന്ദ്ര മേനോന്‍. ഒരുപിടി മികച്ച കഥാപാത്രങ്ങളും സിനിമകളും മലയാളികൾക്ക് സമ്മാനിച്ച താരമാണ് .ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന ബഹുമുഖപ്രതിഭയാണ് ബാലചന്ദ്രമേനോന്‍.

ഒരുകാലത്തു അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു അന്തരിച്ച നടൻ സുകുമാരൻ. ഉത്രാടരാത്രി, രാധ എന്ന പെൺകുട്ടി, കലിക, ഇഷ്ടമാണ് പക്ഷേ, തുടങ്ങി നിരവധി സിനിമകൾ മലയാളത്തിന് സമ്മാനിച്ച് കൂട്ടുകെട്ടാണ് ഇവരുടേത്.

ഇപ്പോഴിതാ, സുകുമാരനെ കുറിച്ചുള്ള തന്റെ ഓർമകൾ പങ്കുവെക്കുകയാണ് ബാലചന്ദ്ര മേനോൻ. സുകുമാരനുമായുള്ള സൗഹൃദത്തെ കുറിച്ചും ഒരിക്കൽ മക്കളായ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കുറിച്ച് അദ്ദേഹം പറഞ്ഞതുമാണ് ബാലചന്ദ്ര മേനോൻ പങ്കുവയ്ക്കുന്നത്. കലാകൗമുദിയില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹം മനസു തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

‘സുകുമാരനും ഞാനും തമ്മിൽ നല്ല ചേർച്ചയായിരുന്നു. ഊടും പാവും പോലെയായിരുന്നു ഞങ്ങളുടെ യോജിപ്പ്. ഞാൻ എഴുതിയ ഡയലോഗുകൾ സുകുമാരൻ പറഞ്ഞപ്പോൾ അത് അങ്ങേയറ്റം സ്വഭാവികമായി പ്രേക്ഷകർക്ക് തോന്നി. എന്റെ സിനിമയിലെ ഡയലോഗുകൾ സുകുമാരന്റെ സ്വയം രചനയാണെന്ന് വരെ ജനങ്ങൾ വിശ്വസിച്ചു.’സുകുമാരനുമായുള്ള സൗഹൃദത്തെ കുറിച്ചും ഒരിക്കൽ മക്കളായ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കുറിച്ച് അദ്ദേഹം പറഞ്ഞതുമാണ് ബാലചന്ദ്ര മേനോൻ പങ്കുവയ്ക്കുന്നത്.

‘സുകുമാരനും ഞാനും തമ്മിൽ നല്ല ചേർച്ചയായിരുന്നു. ഊടും പാവും പോലെയായിരുന്നു ഞങ്ങളുടെ യോജിപ്പ്. ഞാൻ എഴുതിയ ഡയലോഗുകൾ സുകുമാരൻ പറഞ്ഞപ്പോൾ അത് അങ്ങേയറ്റം സ്വഭാവികമായി പ്രേക്ഷകർക്ക് തോന്നി. എന്റെ സിനിമയിലെ ഡയലോഗുകൾ സുകുമാരന്റെ സ്വയം രചനയാണെന്ന് വരെ ജനങ്ങൾ വിശ്വസിച്ചു.’

സുകുമാരൻ മരിച്ചപ്പോൾ ഞാൻ പറഞ്ഞത് യേശുദാസിന്റെ പാട്ടും സുകുമാരന്റെ സംഭാഷണവും എനിക്ക് ഒരുപോലെ ഇഷ്ടമാണെന്നാണ്. ഡയലോഗുകൾ പറയുമ്പോൾ അദ്ദേഹം കൊണ്ടുവരുന്ന വ്യക്തതയും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. ഒപ്പം ഡബ്ബ് ചെയ്യാനുള്ള വേഗതയും. ഷർട്ടൂരി, ഡബ്ബ് ചെയ്യുന്ന മൈക്കിന് മുന്നിൽ സുകുമാരൻ ഇരിക്കുന്നത് ഒരു ഗുസ്തിക്കാരന്റെ ഉണർവോടെയും വീറോടെയുമായിരിക്കും. ഏറ്റവും വേഗത്തിൽ ഡബ്ബിങ് പൂർത്തിയാക്കുന്ന ആർട്ടിസ്റ്റുകളിൽ ഒരാളായിട്ടാണ് ഞാൻ സുകുമാരനെ കാണുന്നത്,’ ബാലചന്ദ്ര മേനോൻ പറഞ്ഞു.

മക്കളെ കുറിച്ച് സുകുമാരൻ ഒരിക്കെ അമ്മയോഗത്തിൽ വെച്ച് തമാശയായി പറഞ്ഞത് ബാലചന്ദ്ര മേനോൻ ഓർക്കുന്നത് ഇങ്ങനെയാണ്. ‘അമ്മ താരസംഘടനയുടെ മീറ്റിങ്ങുകളിൽ ആദ്യം മുതലേ സുകുമാരൻ സജീവമായി പങ്കെടുത്തിരുന്നു. ഒരു ദിവസം അദ്ദേഹം ജനറൽ ബോഡി മീറ്റിങ്ങിന് വന്നത് രണ്ടു കൈകളിലായി തന്റെ രണ്ടു ആൺമക്കളെയും പിടിച്ചു കൊണ്ടാണ്. അതായത് ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനേയും.’
അത് കണ്ടപ്പോൾ, ഇവർ പിള്ളേരല്ലേ സുകുമാരൻ? ഇവരെ എന്തിനാണ് ഇവിടെ കൊണ്ടുവന്നതെന്ന് ഞാൻ ചോദിച്ചു. ഉടൻ സുകുമാരൻ തിരിച്ചടിച്ചു. എന്റെ കാലം കഴിഞ്ഞാലും നാളെ രണ്ട് സൂപ്പർ സ്റ്റാർസുകളെ വേണ്ടേ ആശാനേ നിങ്ങൾക്ക്, അതിനു വേണ്ടി കൊണ്ടുവന്നതാണ് ഞാൻ എന്ന് അദ്ദേഹം പറഞ്ഞു.’ ബാലചന്ദ്ര മേനോൻ ഓർത്തു.

1997 ജൂൺ 16 ന് ആണ് സുകുമാരൻ മരിക്കുന്നത്. 25 വർഷങ്ങൾക്ക് ഇപ്പുറം അദ്ദേഹത്തിന്റെ രണ്ടു മക്കളും ഇന്ന് മലയാള സിനിമയിലെ സൂപ്പർ താരങ്ങളായി തിളങ്ങുകയാണ്. അതിൽ പൃഥ്വിരാജാവട്ടെ നടന്‍ എന്നതിലുപരിയായി സംവിധായകന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്ന നിലയിലൊക്കെ മലയാള സിനിമയിലെ ശക്തനായി മാറിയിരിക്കുകയാണ്.

More in Movies

Trending

Recent

To Top