Connect with us

അന്ന് പത്ത് ലക്ഷം രൂപ പ്രതിഫലം പറഞ്ഞിരുന്ന കഥാപാത്രം ജഗതി ചേട്ടന്‍ ചെയ്തത് അന്‍പതിനായിരം രൂപയ്ക്കാണ്; ഒരു രൂപ പോലും വാങ്ങിക്കാതെ വന്ന് അഭിനയിച്ചു; ജഗതി ശ്രീകുമാറിനെ കുറിച്ച് നിര്‍മ്മാതാവ്

Malayalam

അന്ന് പത്ത് ലക്ഷം രൂപ പ്രതിഫലം പറഞ്ഞിരുന്ന കഥാപാത്രം ജഗതി ചേട്ടന്‍ ചെയ്തത് അന്‍പതിനായിരം രൂപയ്ക്കാണ്; ഒരു രൂപ പോലും വാങ്ങിക്കാതെ വന്ന് അഭിനയിച്ചു; ജഗതി ശ്രീകുമാറിനെ കുറിച്ച് നിര്‍മ്മാതാവ്

അന്ന് പത്ത് ലക്ഷം രൂപ പ്രതിഫലം പറഞ്ഞിരുന്ന കഥാപാത്രം ജഗതി ചേട്ടന്‍ ചെയ്തത് അന്‍പതിനായിരം രൂപയ്ക്കാണ്; ഒരു രൂപ പോലും വാങ്ങിക്കാതെ വന്ന് അഭിനയിച്ചു; ജഗതി ശ്രീകുമാറിനെ കുറിച്ച് നിര്‍മ്മാതാവ്

മലയാളികളുടെ സ്വന്തം ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാര്‍. പകരം വെയ്ക്കാനില്ലാത്ത നടന്റെ ഇപ്പോഴത്തെ അവസ്ഥ എല്ലാവരെയും വേദനിപ്പിക്കുന്നതാണ്. ഇപ്പോഴിതാ ജഗതിയെ കുറിച്ച് നിര്‍മാതാവ് മനോജ് രാം സിംഗ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.

കഥ സംവിധാനം കുഞ്ചാക്കോ എന്ന സിനിമയില്‍ ജഗതിച്ചേട്ടന് നല്ലൊരു കഥാപാത്രത്തെയാണ് ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ സ്‌ക്രീപിറ്റില്‍ നൂറ്റിതൊണ്ണൂറ്റിയഞ്ച് സീനുകളായി. ഇത് വെട്ടിച്ചുരുക്കി അമ്പത്തിയഞ്ച് ആയപ്പോഴെക്കും ജഗതിച്ചേട്ടന്റെ സീനുകള്‍ രണ്ടോ മൂന്നോ ആയി ചുരുങ്ങി.

ഒരു ദിവസം ഷൂട്ട് ചെയ്യാനുള്ളതേയുള്ളു. പത്ത് ദിവസം വേണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. അഡ്വാന്‍സ് അദ്ദേഹം വാങ്ങിയിരുന്നുമില്ല. ആദ്യം പത്ത് ദിവസത്തിന് ഓക്കെ പറഞ്ഞെങ്കിലും പിന്നെ വിളിച്ചിട്ട് ഒരു ദിവസം മതിയെന്ന് പറഞ്ഞു. അദ്ദേഹം അത് സമ്മതിക്കുകയും വന്ന് അഭിനയിക്കുകയും ചെയ്തു. രാവിലെ വന്ന അദ്ദേഹത്തിന് പോകാന്‍ നേരം പ്രതിഫലം കൊണ്ട് പോയി കൊടുത്തു.

കൃത്യം എത്ര രൂപ വേണമെന്ന് ചേട്ടന്‍ പറഞ്ഞില്ലല്ലോ എന്ന് താന്‍ പറഞ്ഞു. പത്ത് ദിവസം ആയത് കൊണ്ട് ഇവിടെ വന്നിട്ട് തുക പറയാമെന്ന് പറഞ്ഞിരുന്നു. മറ്റ് പല താരങ്ങളും പ്രതിഫലം വാങ്ങിയിട്ടാണ് വന്ന് അഭിനയിക്കുന്നത്. എന്നാല്‍ അദ്ദേഹം ഒരു രൂപ പോലും വാങ്ങിക്കാതെ വന്ന് അഭിനയിച്ചു. തിരിച്ച് പോകാന്‍ നേരം ഒരു തുക കൊടുത്തു. എത്രയുണ്ടെന്ന് ചേട്ടന്‍ ചോദിച്ചു. താനൊരു തുക പറഞ്ഞു. അത്രയും വേണ്ട, അതിന്റെ പകുതി മതിയെന്ന് ജഗതിച്ചേട്ടന്‍ പറഞ്ഞു.

അന്ന് ജഗതിച്ചേട്ടന്‍ എല്ലാ സിനിമകളിലുമുണ്ട്. ഓടി നടന്ന് അഭിനയിക്കുകയാണ്. ഡബ്ബിങ്ങിന്റെ സമയത്ത് അറിയിച്ചു. അദ്ദേഹം വന്ന് ഡബ്ബ് ചെയ്തു. അന്ന് പകുതി പൈസയെ വാങ്ങിയുള്ളു. ബാക്കി താന്‍ കരുതിയിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ഹേയ് അതൊന്നും വേണ്ടെന്ന് പറഞ്ഞ് പോയി.

ആദ്യ പടമല്ലേ, നന്നായി വരട്ടേ എന്ന് മാത്രമേ അദ്ദേഹം പറഞ്ഞുള്ളു, പത്ത് ദിവസത്തേക്ക് പത്ത് ലക്ഷം രൂപയോ അങ്ങനെ എന്തോ കൊടുക്കാനാണ് ആലോചിച്ചിരുന്നത്. അന്ന് ഒരു ദിവസം ഒരു ലക്ഷം രൂപയോളം അദ്ദേഹം വാങ്ങിക്കുന്നുണ്ട്. അങ്ങനെയാണ് ബജറ്റ് ചെയ്തത്. ഒന്നരലക്ഷത്തോളം രൂപ ഞാന്‍ കരുതി വച്ചിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ പൈസ ഒരു ലക്ഷമുണ്ടെന്ന് പറഞ്ഞു. എന്നാല്‍ അത് വേണ്ട പകുതി മതിയെന്ന് പറഞ്ഞ് അമ്പതിനായിരം രൂപയേ അദ്ദേഹം വാങ്ങിയുള്ളുവെന്നും നിര്‍മാതാവ് പറയുന്നു.

ജഗതി ശ്രീകുമാറിനെ പോലൊരാള്‍ അമ്പതിനായിരം രൂപ വാങ്ങി അഭിനയിക്കുക എന്ന് പറയുന്നത് വലിയ സംഭവമാണ്. പത്ത് ദിവസം പറഞ്ഞിട്ട് ഷൂട്ടിങ്ങില്‍ ഒന്‍പത് ദിവസം ഇല്ലാത്തതില്‍ ദേഷ്യം വിചാരിക്കരുതെന്ന് പറഞ്ഞു. എന്നാല്‍ അത് കുഴപ്പമില്ലെന്നും ആ സമയത്ത് വേറെ ആര്‍ക്കെങ്കിലും ഡേറ്റ് കൊടുക്കാമല്ലോ എന്നും ജഗതിച്ചേട്ടന്‍ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top