Connect with us

ഇത്തരം നീച പ്രവര്‍ത്തികള്‍ സച്ചിനോടുള്ള സ്‌നേഹം കൂട്ടുകയെ ഉള്ളു… യഥാര്‍ത്ഥ ദേശദ്രോഹികള്‍ ആരെന്നു രാജ്യം തിരിച്ചറിഞ്ഞു.. ഉണരുക ദേശസ്‌നേഹികളെ

Malayalam

ഇത്തരം നീച പ്രവര്‍ത്തികള്‍ സച്ചിനോടുള്ള സ്‌നേഹം കൂട്ടുകയെ ഉള്ളു… യഥാര്‍ത്ഥ ദേശദ്രോഹികള്‍ ആരെന്നു രാജ്യം തിരിച്ചറിഞ്ഞു.. ഉണരുക ദേശസ്‌നേഹികളെ

ഇത്തരം നീച പ്രവര്‍ത്തികള്‍ സച്ചിനോടുള്ള സ്‌നേഹം കൂട്ടുകയെ ഉള്ളു… യഥാര്‍ത്ഥ ദേശദ്രോഹികള്‍ ആരെന്നു രാജ്യം തിരിച്ചറിഞ്ഞു.. ഉണരുക ദേശസ്‌നേഹികളെ

കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് സച്ചിന്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെ വലിയ സൈബര്‍ അക്രമണമാണ് താരത്തിനെതിരെ ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്റെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ച് പ്രതിക്ഷേധിച്ചിരുന്നു. ഇപ്പോൾ ഇതാ വിവാദ ട്വീറ്റില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിനു പിന്തുണയുമായി നടന്‍ കൃഷ്ണകുമാര്‍.

‘ഭാരതത്തെ സ്‌നേഹക്കുന്ന 130 കോടി ജനങ്ങള്‍ സച്ചിന്റെ കൂടെയാണ്. ഇത്തരം നീച പ്രവര്‍ത്തികള്‍ സച്ചിനോടുള്ള സ്‌നേഹം കൂട്ടുകയെ ഉള്ളു.. യശസ്സ് വീണ്ടും ഉയര്‍ത്തും.. ദേശസ്‌നേഹികള്‍ക്ക് ഇത് ശക്തി കൂട്ടും. സംഘടിക്കും. യഥാര്‍ത്ഥ ദേശദ്രോഹികള്‍ ആരെന്നു രാജ്യം തിരിച്ചറിഞ്ഞു.. ഉണരുക ദേശസ്‌നേഹികളെ.. രാജ്യത്തിനകത്തും പുറത്തുമുള്ള രാജ്യദ്രോഹികള്‍ക്കെതിരായി പ്രതികരിക്കുക’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ക്രിക്കറ്റ് ലോകത്തിലെ ഇതിഹാസങ്ങളില്‍ ഒരു ഇന്ത്യകാരനും ഉണ്ട്, അതാണു സച്ചിന്‍ ടെന്‍ദുല്‍കര്‍ . രണ്ടു ദിവസം മുന്‍പേ വരെ അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റ്‌റിലെ ദൈവമായിരുന്നു. തികഞ്ഞ ദേശസ്‌നേഹിയായ അദ്ദേഹം ഭാരതത്തിത്തിന്റെ നന്മക്കായി സംസാരിച്ചു. ഭാരതം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ആഹ്വാനം ചെയ്തു. അതും ഭാരതത്തിനെതിരെ രാജ്യ വിരുദ്ധ ശക്തികളുടെ പണം പറ്റി നമ്മുടെ രാജ്യത്തിനകത്തു ആരാജകത്വം സൃഷ്ട്ടിക്കാന്‍ മറ്റുരാജ്യങ്ങളില്‍ നിന്നും ആഹ്വാനം ചെയ്തവര്‍ക്കെതിരെ. അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തി എന്ന ഒറ്റക്കാരണത്താല്‍ ഇന്ന് അദ്ദേഹത്തിനെതിരെ നവമാധ്യമങ്ങളില്‍ മറ്റും മോശം പരാമര്‍ശങ്ങള്‍ ചിലര്‍ തൊടുത്തു വിടുന്നുണ്ട്. അവസാനമായി ഒരു വിഭാഗം രാഷ്ട്രീയ പ്രവര്‍ത്തകര്‍ സച്ചിന്റെ ചിത്രത്തില്‍ കരി ഓയില്‍ പ്രകടനം നടത്തി. ഇതെല്ലാം ആര്‍ക്കു വേണ്ടി ? ആരെ സുഖിപ്പിക്കാന്‍.? ‘, കൃഷ്ണകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top