Connect with us

എന്റെ ശരീരം ഈ രാത്രിയിൽ വിൽക്കാൻ തയ്യാറാവുന്നു, ഒരു നൂറു രൂപയെങ്കിലും കിട്ടിയാൽ… എവിടെയെങ്കിലും രാത്രി എന്നെ കണ്ടാൽ അടുത്ത വരരുത്

Malayalam

എന്റെ ശരീരം ഈ രാത്രിയിൽ വിൽക്കാൻ തയ്യാറാവുന്നു, ഒരു നൂറു രൂപയെങ്കിലും കിട്ടിയാൽ… എവിടെയെങ്കിലും രാത്രി എന്നെ കണ്ടാൽ അടുത്ത വരരുത്

എന്റെ ശരീരം ഈ രാത്രിയിൽ വിൽക്കാൻ തയ്യാറാവുന്നു, ഒരു നൂറു രൂപയെങ്കിലും കിട്ടിയാൽ… എവിടെയെങ്കിലും രാത്രി എന്നെ കണ്ടാൽ അടുത്ത വരരുത്

കൊവിഡ് പ്രതിസന്ധിയില്‍ ജീവിത മാര്‍ഗത്തിനായി ബിരിയാണി വില്‍പ്പന നടത്തുന്നതിനിടെ ട്രാൻസ്‌ജൻഡർ ഷാജിക്കെതിരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായിരുന്നു. തുടര്‍ന്നാണ് സജ്‌ന കരഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവിലൂടെ താന്‍ നേിടുന്ന ആക്രമണത്തെ പറ്റി തുറന്ന് പറയുന്നത്. ആക്രമണം നേരിടുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെ നടന്‍ ജയസൂര്യ അടക്കം നിരവധി പേര്‍ സജ്‌നയ്ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു. സജ്‌നയ്ക്ക് ഒരു ഹോട്ടല്‍ തുടങ്ങാനുള്ള എല്ലാവിധ സഹായങ്ങളും ചെയ്യാമെന്ന് ജയസൂര്യയും വാഗ്ദാനം ചെയ്തിരുന്നു. ജനുവരി 2ന് ഹോട്ടലിന്റെ ഉദ്ഘാടനം ജയസൂര്യ തന്നെ നിര്‍വ്വഹിക്കുകയും ചെയ്തു.സജ്‌നയുടെ ബിരിയാണി വിറ്റാണ് സന്തോഷ് കീഴാറ്റൂര്‍ അന്ന് പിന്തുണ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ 9 ലക്ഷത്തിനടുത്ത് മുതല്‍മുടക്കി തുടങ്ങിയ ഹോട്ടല്‍ നഷ്ടത്തിലാണെന്ന് സജ്‌ന പറയുന്നു.

പ്രതീക്ഷിച്ച പോലെ ജീവിതം മുന്നോട്ട് പോകുന്നില്ലെന്നും ശമ്പളം കൊടുക്കാന്‍ പോലും നിര്‍വാഹമില്ലാത്ത സാഹചര്യമാണ്. ഇന്ന് പൂര്‍ണമായും കടക്കെണിയിലാണെന്നും ശശീരം വിറ്റു ജീവിക്കേണ്ട അവസ്ഥയാണെന്നും പരിഹസിക്കരുതെന്നും സജിന ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണ രൂപം

ഒന്നും മറച്ചു വെക്കാതെ തുറന്നു എഴുതേണ്ട സമയം അതിക്രമിച്ചു എന്ന് തോന്നിപ്പോകുന്നു. ഇനിയും വൈകിയാൽ ഒരുപക്ഷേ. എന്നെത്തന്നെ എനിക്ക് നഷ്ടമായി പോകുമോ എന്നൊരു പേടി യുടെ കുറച്ചു കാര്യങ്ങൾ ഒരു മറയുമില്ലാതെ തുറന്നെഴുതുന്നു ഞാൻ.. നിങ്ങൾക്കെല്ലാവർക്കും അറിയാം ഒരു സംരംഭം ഒരു ഹോട്ടൽ ഞാൻ തുടങ്ങിയിരുന്നു. എല്ലാവരും കരുതിയത് കോടിക്കണക്കിന് പൈസകൾ സമ്പാദിച്ചു. സമ്പന്നതയുടെ നടുവിൽ ആർഭാട ജീവിതം നയിക്കുകയാണ് എന്നാണ് ചിന്തിച്ചിരുന്നത്.. ഈ സത്യം നിങ്ങൾ അറിയാതെ പോകരുത്.. ഹോട്ടൽ തുടങ്ങുവാൻ ആകെ എനിക് ചിലവായ തുക എട്ടു ലക്ഷത്തി 56,000 രൂപ.. ഇതിൽ ഞാൻ ഒത്തിരി ബഹുമാനിക്കുന്ന ജയസൂര്യ സാർ രണ്ട് ലക്ഷം രൂപ തന്ന് സഹായിച്ചു എന്നെ ആ കടപ്പാട് ഈ അവസരത്തിൽ ഞാൻ പിന്നെയും സൂചിപ്പിക്കുന്നു.. സർക്കാരിൻറെ കയ്യിൽ നിന്നും ഒരു ലോൺ എനിക്ക് ലഭിക്കുമെന്നു കരുതി പല സ്ഥലത്തുനിന്നും ഞാൻ പലിശക്ക് പൈസ എടുത്താണ് ഇത്രയും നാൾ എൻറെ ഹോട്ടൽ മുന്നോട്ട് കൊണ്ടുപോയി കൊണ്ടിരുന്നത്.

ഇന്ന് പൂർണ്ണമായും കടക്കെണിയിലാണ് ഞാൻ കൂടെ വർക്ക് ചെയ്യുന്ന സ്റ്റാഫുകൾക്ക് ശമ്പളം പോലും കൊടുക്കാൻ നിർവാഹമില്ല അതാണ് വാസ്തവം.. ശരിക്കും ജീവിതം വഴി മുട്ടി എന്നു തന്നെ പറയാം.. ഇതെല്ലാം പറഞ്ഞു ആരുടെയും കരുണ പിടിച്ചുപറ്റാൻ ഒന്നുമല്ല. എൻറെ യാഥാർത്ഥ്യം ഞാൻ പുറംലോകത്തെ അറിയിച്ചു എന്നു മാത്രം നിങ്ങൾക്ക് പരിഹസിക്കാം. വിമർശിക്കാം എന്തു വേണമെങ്കിലും പറയാം തകർച്ചയുടെ മുൾമുനയിൽ നിൽക്കുന്ന എനിക്ക്. എനിക്ക് ഇതിൽ കൂടുതൽ ദുഃഖം വേറെ എന്തു വേണം.. ഇതെല്ലാം പറഞ്ഞത് എല്ലാവരും ഈ സത്യം മനസ്സിലാക്കാൻ വേണ്ടി മാത്രമാണ്.. ആരുടെയും മുന്നിൽ യാചനയുടെ കൈകൂപ്പാൻ അല്ല.. എൻറെ മുന്നിൽ ഇനി ഒരേയൊരു മാർഗം മാത്രമേയുള്ളൂ… എൻറെ ശരീരം ഈ രാത്രിയിൽ ഞാൻ എനിക്ക് ജീവിക്കാൻ നിർവാഹം ഇല്ലാതെ വിൽക്കാൻ തയ്യാറാവുകയാണ്. എറണാകുളത്ത് നിങ്ങൾ രാത്രിയിൽ പോകുമ്പോൾ എവിടെയെങ്കിലും വഴിയരികിൽ ഞാൻ നിൽക്കുന്നത് കണ്ടാൽ .. എന്തുപറ്റി ചേച്ചി എന്ന് ചോദിച്ചത്. എൻറെ അടുത്ത് വരരുത്. എനിക്ക് നിങ്ങളെ ഒന്നും നേരിൽ കാണാനുള്ള ശക്തിയില്ല.. ഈ രാത്രിയിൽ എൻറെ ശരീരം വിറ്റ് ഒരു നൂറു രൂപയെങ്കിലും കിട്ടിയാൽ. അതാണ് എൻറെ മുതൽകൂട്ട്. ഇന്ന് രാത്രിയിൽ എവിടെയെങ്കിലും എന്ന് നിങ്ങൾ കണ്ടാൽ. പരിഹസിക്കരുത് എന്നൊരു അപേക്ഷ മാത്രം ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം..

More in Malayalam

Trending

Recent

To Top