Malayalam Breaking News
ലൈംഗികാരോപണവുമായി യുവനടി! ആ വാക്ക് പണിയായി, കമലിന് കുരുക്ക് മുറുകുന്നു
ലൈംഗികാരോപണവുമായി യുവനടി! ആ വാക്ക് പണിയായി, കമലിന് കുരുക്ക് മുറുകുന്നു
സിനിമയിൽ അവസരം വാഗ്‌ദ്ധാനം ചെയ‌്ത് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകൻ കമലിനെതിരെ പൊലീസിൽ പരാതി. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി സുനിൽ മാത്യുവാണ് ശ്രീകാര്യം പൊലീസിൽ പരാതി നൽകിയത്. പ്രണയമീനുകളുടെ കടൽ എന്ന സിനിമയിലെ നായികവേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി ആരോപിച്ച് യുവനടി കമലിനെതിരെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയിൽ ‘അത് നമ്മുടെ സിനിമയിൽ പണ്ട് നടന്ന സംഭവമാണെന്നും അത് ഞാൻ സെറ്റിൽ ചെയ്തെന്നും’ കമൽ പരാമർശിച്ചതിനെതിരെയാണ് പരാതി. ശിക്ഷ ലഭിക്കേണ്ട കുറ്റം ചെയ്തയാൾ പരസ്യമായി കുറ്റസമ്മതംനടത്തിയിരിക്കുകയാണെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പരാതിയിൽ പറയുന്നു.
2019 ഏപ്രിലില്‍ അയച്ച വക്കീല്‍ നോട്ടീസ് ആധാരമാക്കി ജനം ടിവിയായിരുന്നു കമലിനെതിരായ ലൈംഗിക ആരോപണ പരാതി ആദ്യം പുറത്തുവിട്ടത്.ഇടപ്പള്ളിയിലെ സ്‌കൈലൈന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് 2018 ഡിസംബര്‍ 26 നാണ് കമലിനെ നടി ആദ്യമായി കാണുന്നതെന്നും പിന്നീട് കമലിന്റെ ആവശ്യപ്രകാരം അദ്ദേഹത്തെ കണ്ടെന്നും 2019 ജനുവരി ഒന്നിന് തിരുവനന്തപുരം പിടിപി നഗറിലെ എസ്എഫ്എസ് സിറ്റിസ്‌കേപ്‌സ് എന്ന അപാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് സംവിധായകനെതിരായ ആരോപണം.
2019 ഏപ്രില്‍ 29നാണ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍ മുഖേന കമലിന് വക്കീല്‍ നോട്ടീസ് അയച്ചത്. നടിക്കെതിരായ ലൈംഗിക ആക്രമണത്തില്‍ മാപ്പു പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയത് . അതേസമയം ആരോപണം തള്ളി സംവിധായകൻ രംഗത്തെത്തിിരുന്നു. ആരോപണത്തിന് പിന്നില്‍ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പുറത്തായ ഉദ്യോഗസ്ഥനാണെന്ന് സംശയിക്കുന്നതായും കമൽ പ്രതികരിച്ചിരുന്നു. ആമി എന്ന ചിത്രത്തിന്റെ സമയത്തും യുവനടികള്‍ക്കെതിരേ ലൈംഗികമായ ചൂഷണം ഉണ്ടായെന്നും ആരോപണുണ്ട്. കമല്‍ ആട്ടില്‍തോലിട്ട ചെന്നായ ആണെന്നും ഇതുസംബന്ധിച്ച മുന്‍പ് നല്‍കിയ പരാതികള്‍ ഒതുക്കിതീര്‍ത്തെന്നും യുവനടി ആരോപിച്ചത് . എന്നാല്‍, യുവനടി കമലിന് മാനനഷ്ടം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. ഈ വിഷയം കമല്‍ തന്റെ സ്വാധീനം ഉപയോഗിച്ച് ഒതുക്കിതീര്‍ത്തെന്നാണ് ആരോപണം. ഇതില്‍ തുടരന്വേഷണം വേണമെന്ന് ഉയർന്നിരുന്നു എന്നാൽ മാസങ്ങൾ പിന്നിടുമ്പോളാണ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് കമലിനെതിരെ പൊലീസിൽ മാത്യു പരാതി നൽകിയത്
അതിനിടെ ചലച്ചിത്ര അക്കാദമിയിലെ നാല് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ട് അക്കാദമി ചെയർമാൻ കമൽ സാംസ്കാരിക വകുപ്പ് മന്ത്രിക്ക് അയച്ച കത്ത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി കമൽ രംഗത്ത് എത്തുകയും ചെയ്തു. സംഭവത്തിൽ ജാഗ്രതക്കുറവുണ്ടായെന്നാണ് കമൽ പ്രതികരിച്ചത്
