Connect with us

ഒരുപാട് നായികമാര്‍ വേണ്ടെന്ന് വെച്ച ക്യാരക്ടറായിരുന്നു അത്; എന്നെ കൊണ്ടും അത് സാധിക്കില്ല എന്ന് പല താരങ്ങളും പറഞ്ഞു ; ബുദ്ധിപൂര്‍വ്വമായി ഞാന്‍ ആ അവസരം ഉപയോഗിക്കുകയായിരുന്നു; മോഹൻലാലിന്റെ സിനിമയെ കുറിച്ച് അനു സിത്താര!

News

ഒരുപാട് നായികമാര്‍ വേണ്ടെന്ന് വെച്ച ക്യാരക്ടറായിരുന്നു അത്; എന്നെ കൊണ്ടും അത് സാധിക്കില്ല എന്ന് പല താരങ്ങളും പറഞ്ഞു ; ബുദ്ധിപൂര്‍വ്വമായി ഞാന്‍ ആ അവസരം ഉപയോഗിക്കുകയായിരുന്നു; മോഹൻലാലിന്റെ സിനിമയെ കുറിച്ച് അനു സിത്താര!

ഒരുപാട് നായികമാര്‍ വേണ്ടെന്ന് വെച്ച ക്യാരക്ടറായിരുന്നു അത്; എന്നെ കൊണ്ടും അത് സാധിക്കില്ല എന്ന് പല താരങ്ങളും പറഞ്ഞു ; ബുദ്ധിപൂര്‍വ്വമായി ഞാന്‍ ആ അവസരം ഉപയോഗിക്കുകയായിരുന്നു; മോഹൻലാലിന്റെ സിനിമയെ കുറിച്ച് അനു സിത്താര!

മലയാളികളുടെ മനസ്സിൽ വളരെ പെട്ടന്ന് സ്ഥാനമുറപ്പിച്ച നായികയാണ് അനു സിത്താര. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായി ബിഗ് സ്‌ക്രീനില്‍ അരങ്ങേറിയ അനു മികച്ച നര്‍ത്തകി കൂടിയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിന്റെ പ്രിയനായികയായി മാറുകയായിരുന്നു.

മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. മലയാളികളുടെ സൗന്ദര്യ സങ്കല്പം കാവ്യാ മാധവനുമായി സാമ്യമുള്ളതുകൊണ്ടാകാം അനുവിനെ ഇത്രയധികം ആരാധകർ എങ്കിലും അനു സിത്താര എന്ന നായികയുടെ അഭിനയ മികവ് എടുത്തു പറയേണ്ടതുതന്നെയാണ്.

ഏറ്റവും പുതുതായി മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ട്വല്‍ത് മാനിലും അനു അഭിനയിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള അനു സിത്താരയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലെ വിശേഷങ്ങലാണ് ഇപ്പോൾ വൈറലാകുന്നത്.

ട്വല്‍ത് മാന്‍ സിനിമയിൽ അവസരം കിട്ടിയതിനെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ…
“ട്വല്‍ത് മാന്‍ അനൗണ്‍സ് ചെയ്തതിനെക്കുറിച്ചും കാസ്റ്റിനെക്കുറിച്ചുമെല്ലാം നേരത്തെ കേട്ടിരുന്നു. അടിപൊളി സിനിമയായിരിക്കുമെന്നൊക്കെ കരുതിയിരുന്നു. അവസാനമാണ് മെറിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി എന്നെ വിളിച്ചത്. ജീത്തു സാര്‍ തന്നെയായിരുന്നു വിളിച്ചത്.

ലാലേട്ടന്റെ കൂടെ ഇതുവരെ സിനിമ ചെയ്തിട്ടില്ല. ആശീര്‍വാദ് സിനിമാസും ജീത്തു സാറും ലാലേട്ടനും, ഒത്തിരി ആര്‍ടിസ്റ്റുകളുമുള്ള ഈ ചിത്രം മിസ്സാക്കരുതെന്ന് കരുതിയിരുന്നു. കൊവിഡ് കാലത്തായിരുന്നു ഈ ചിത്രത്തിലേക്ക് അവസരം ലഭിച്ചത്.”

ഒരുപാട് നായികമാര്‍ വേണ്ടെന്ന് വെച്ച ക്യാരക്ടറായിരുന്നു മെറിന്‍ എന്ന് കേട്ടിട്ടുണ്ട്. ഈ സിനിമയുടെ സസ്‌പെന്‍സ് എന്നെക്കൊണ്ട് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു പല താരങ്ങളും പറഞ്ഞത്. മുന്‍പ് ഇതുപോലെയുള്ള ക്യാരക്ടര്‍ ചെയ്തിട്ടില്ല.

എനിക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ പറ്റുമെന്ന് തോന്നുന്ന തരത്തിലുള്ള ക്യാരക്ടറുകളാണ് ഞാന്‍ ഏറ്റെടുക്കാറുള്ളത്. മെറിന്റെ ക്യാരക്ടറില്‍ എനിക്ക് പറ്റാത്തതായൊന്നുമുണ്ടായിരുന്നില്ല. എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നിയതിനാലാണ് ഞാനത് ഏറ്റെടുത്തത്.” സിത്താര പറയുന്നു.

ലാലേട്ടന്‍ അഭിനയിക്കുന്നത് നേരില്‍ കാണാമല്ലോയെന്ന കാര്യവും എന്നെ എക്‌സൈറ്റ് ചെയ്യിപ്പിച്ച കാര്യമാണ്. ഓരോ സീനിലും അദ്ദേഹം എങ്ങനെയാണ് അഭിനയിക്കുന്നതെന്ന് നോക്കിനില്‍ക്കുകയായിരുന്നു ഞങ്ങള്‍. ഷൂട്ടില്ലാത്ത സമയത്ത് ലാലേട്ടന്‍ ഡാന്‍സിന്റെ മുദ്രകളൊക്കെ പിടിച്ച് നോക്കുന്നത് കണ്ടിട്ടുണ്ട്. ലൊക്കേഷന്‍ മൊത്തത്തില്‍ നല്ലൊരു ഫീലായിരുന്നു.

എല്ലാവരും ഒരു റിസോര്‍ട്ടിലാണ് താമസിച്ചത്. ഗാനമേള, ഗെയിം കളിക്കല്‍, ഓജോ ബോര്‍ഡൊക്കെ കളിക്കുമായിരുന്നു. ഓജോ ബോര്‍ഡ് കളിക്കുന്നുണ്ടെന്നറിഞ്ഞ് ജീത്തു സാര്‍ വന്ന് ഞങ്ങളെ പേടിപ്പിച്ചിരുന്നു. ലാലേട്ടനോടും അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിരുന്നു.

കഥാപാത്രത്തെ കുറിച്ച് അനു സിത്താര പറഞ്ഞ വാക്കുകൾ… “അത് സിനിമയിലെ ക്യാരക്ടറാണ്. അതൊരിക്കലും നമ്മുടെ പേഴ്‌സണല്‍ ലൈഫിനെ ബാധിക്കില്ല. നമ്മുടെ ക്യാരക്ടറിന് ചിത്രത്തില്‍ പ്രാധാന്യമുണ്ടെങ്കില്‍ മറ്റൊന്നും നോക്കേണ്ടതില്ലല്ലോ. എനിക്ക് ചെയ്യാന്‍ പറ്റുമോയെന്ന ആശങ്ക വരുന്ന സമയത്താണ് ഞാനൊരു സിനിമ റിജക്റ്റ് ചെയ്യുന്നത്. ഇതില്‍ അങ്ങനെയൊരു ആശങ്കയില്ലായിരുന്നു. ജീത്തു സാറിന്റെ ഡയറക്ഷന്‍, ലാലേട്ടന്റെ മൂവീ ഞാനെന്തിന് മിസ് ചെയ്യണം. ബുദ്ധിപൂര്‍വ്വമായി ഞാന്‍ ആ അവസരം ഉപയോഗിക്കുകയായിരുന്നുവെന്നും അനു പറയുന്നു.”

about anu sithara

Continue Reading
You may also like...

More in News

Trending

Recent

To Top