നര്‍മ്മരസങ്ങള്‍ പലയിടത്തുമുണ്ട്… അതെല്ലാം പ്രേക്ഷകരെ തൃപ്തിപ്പെടുത്തും, ആ കാര്യത്തിൽ പൂര്‍ണ്ണ വിശ്വാസമുണ്ട്, ‘വരയൻ’ നിര്‍മ്മാതാവ് എ.ജി പ്രേമചന്ദ്രന് ആദ്യമായി തുറന്ന് പറയുന്നു; ചിത്രം മറ്റന്നാൾ തിയേറ്ററുകളിലേക്ക്
നര്‍മ്മരസങ്ങള്‍ പലയിടത്തുമുണ്ട്… അതെല്ലാം പ്രേക്ഷകരെ തൃപ്തിപ്പെടുത്തും, ആ കാര്യത്തിൽ പൂര്‍ണ്ണ വിശ്വാസമുണ്ട്, ‘വരയൻ’ നിര്‍മ്മാതാവ് എ.ജി പ്രേമചന്ദ്രന് ആദ്യമായി തുറന്ന് പറയുന്നു; ചിത്രം മറ്റന്നാൾ തിയേറ്ററുകളിലേക്ക്
നര്‍മ്മരസങ്ങള്‍ പലയിടത്തുമുണ്ട്… അതെല്ലാം പ്രേക്ഷകരെ തൃപ്തിപ്പെടുത്തും, ആ കാര്യത്തിൽ പൂര്‍ണ്ണ വിശ്വാസമുണ്ട്, ‘വരയൻ’ നിര്‍മ്മാതാവ് എ.ജി പ്രേമചന്ദ്രന് ആദ്യമായി തുറന്ന് പറയുന്നു; ചിത്രം മറ്റന്നാൾ തിയേറ്ററുകളിലേക്ക്
‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ്ലൈനിലാണ് സിജു വില്‍സനെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്ത ‘വരയന്‍’ ചിത്രം പുറത്തിറങ്ങുന്നത്. മെയ് 20 ന് ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. സിജു വില്‍സണ്‍ ആദ്യമായി പുരോഹിതന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ലിയോണ ലിഷോയിയാണ് നായിക.
ഇപ്പോഴിതാ ചിത്രത്തെകുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നിര്‍മ്മാതാവ് എ.ജി പ്രേമചന്ദ്രന്. വരയനിലേക്ക് എത്തിപ്പെട്ടത് എങ്ങനെ ആയിരുന്നു എന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്
‘സംവിധായകന് ജിജോ ജോസഫ്, തിരക്കഥാകൃത്ത് ഫാദര്‍ ഡാനി കപ്പൂച്ചിന്‍, നായകന് സിജു വില്‍സണ്‍ എന്നിവര്‍ ഒരുമിച്ചുവന്നാണ് എന്നോട് കഥ പറയുന്നത്. ഇവര്‍ ഒന്നര വര്‍ഷത്തിലേറെയായി ‘വരയന്‍’ ന്റെ പിറകെയാണ്. 4 പാട്ടുകളും 2 ആക്ഷന്‍ രംഗങ്ങളും ഉള്‍പ്പെടുത്തി ഒരു പാക്കേജിഡ് സ്റ്റോറിയായിട്ടാണ് അവര്‍ എന്റെ അടുത്തേക്ക് വരുന്നത്. കഥ പറഞ്ഞ രീതിയും അവതരിപ്പിച്ച ശൈലിയും എനിക്കിഷ്ടപ്പെട്ടു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ‘ഫാദര്‍ എബി കപ്പൂച്ചിന്‍’ എന്ന പുരോഹിതന്റെ വേഷം സിജു വില്‍സനാണ് ചെയ്യുന്നതെന്നറിഞ്ഞപ്പോള്‍ ആ വേഷം അദ്ദേഹത്തിന് ഇണങ്ങുന്നതായും തോന്നി. എല്ലാതരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന ചിത്രമായിരിക്കും ‘വരയന്‍’ എന്നെനിക്കുറപ്പുണ്ട്. നര്‍മ്മരസങ്ങള്‍ പലയിടത്തുമുണ്ട്. അതെല്ലാം പ്രേക്ഷകരെ തൃപ്തിപ്പെടുത്തും. എനിക്കതില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്.’
ഒരു നിര്‍മ്മാതാവ് എന്നതിന്റെ അടിസ്ഥാനത്തില്‍ ‘വരയന്‍’ എങ്ങനെ നോക്കികാണുന്നു എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ, ‘ഞാന്‍ 30 വര്‍ഷമായിട്ട് ഓഡിയോ ഇന്റസ്ട്രിയിലുണ്ട്. ഞാന്‍ മ്യൂസിക്ക് ഇഷ്ടപ്പെടുന്ന ഒരാളാണ്. അത്രയും ശ്രദ്ധിച്ചിട്ടാണ് ഒരോ പാട്ടുകളും തിരഞ്ഞെടുക്കുന്നത്. ‘ദീപസ്തംഭം മഹാശ്ചര്യം’ എന്ന സിനിമയിലെ പാട്ടുകളാണ് സത്യം ഓഡിയോസ് ആദ്യമായിട്ടിറക്കിയത്. അത് വലിയ ഹിറ്റായിരുന്നു. അതിന് ശേഷം ‘ജോക്കര്‍’, ‘കരിമാടിക്കുട്ടന്‍’, ‘മീശമാധവന്’, ‘ക്ലാസ്മേറ്റ്സ്’ അങ്ങനെ ഒരുപാട് നല്ല സിനിമകളിലെ പാട്ടുകള്‍ കിട്ടി. ‘ജിമിക്കി കമ്മല്‍’ ചെയ്തതും സത്യം ഓഡിയോസാണ്. ഓഡിയോ ഇന്റസ്ട്രിയും സിനിമ ഇന്റസ്ട്രിയുടെ ഭാ?ഗമാണല്ലോ. ഇന്റസിട്രിയിലുള്ള ഒരുവിധം ആളുകളുമായെല്ലാം എനിക്ക് നല്ല സൗഹൃദ?മുണ്ട്. പാട്ട് തിരഞ്ഞെടുക്കുന്നത് പോലെ തന്നെയാണ് എനിക്ക് സിനിമയും. നല്ല സബ്ജക്ടുകള്‍ ചെയ്യാനുള്ള ആഗ്രഹത്തിലാണ് സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിച്ചത്. ‘വരയന്‍’ അത്തരമൊരു സിനിമയാണെന്നാണ് അദ്ദേഹം പറയുന്നത്.
23 വര്‍ഷമായി മലയാളിയുടെ സംഗീതാസ്വാദനത്തിന്റെ ഭാഗമായി മാറിയ സത്യം ഓഡിയോസിന്റെ സിനിമ നിര്‍മ്മാണകമ്പനിയായ സത്യം സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...